Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പിരിമുറുക്കം ഒഴിവാക്കാം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Feb 5, 2021, 05:48 pm IST
in Samskriti

മക്കളേ,

ഇന്ന് ഓരോ നിമിഷവും മനുഷ്യന്‍ ടെന്‍ഷനിലാണ്. സകലസുഖസൗകര്യങ്ങളും ഉണ്ടായിട്ടും അവന് ടെന്‍ഷനൊഴിഞ്ഞ നേരമില്ല. പല കാര്യങ്ങളെക്കുറിച്ചും ആവശ്യമില്ലാതെ ചിന്തിച്ചു മനസ്സിന്റെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക ഇന്നു നമ്മുടെ സ്വഭാവമായിത്തീര്‍ന്നിരിക്കുന്നു.

കൈയില്‍ ഒരു മുറിവുണ്ടായാല്‍ മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. മുറിവു കഴുകി മരുന്നു വയ്‌ക്കുകയാണു വേണ്ടത്. അതുപോലെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവയെ ഓര്‍ത്തു വിഷമിച്ചിരുന്നതുകൊണ്ടു മാത്രം പരിഹാരമുണ്ടാവില്ല. എന്നുമാത്രമല്ല, ടെന്‍ഷന്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും ദുര്‍ബ്ബലപ്പെടുത്തും. ടെന്‍ഷനാണു മിക്ക രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നത്.  ഓരോ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ടെന്‍ഷന്‍ അടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കുകയാണു ചെയ്യുന്നത്.  

നമ്മുടെ കൈയില്‍ ഒരു ഗ്ലാസ് വെള്ളം ഉണ്ടെന്നിരിക്കട്ടെ. അത് ഒരു മണിക്കൂര്‍ അങ്ങനെ പിടിച്ചുകൊണ്ടുനിന്നാല്‍  കുറച്ചു വേദനിക്കും. ഒരു ദിവസം മുഴുവന്‍ അങ്ങനെ ഉയര്‍ത്തിപ്പിടിച്ചാല്‍ കൈ അനക്കാന്‍ പറ്റാതാവും. അവസാനം നമ്മളെ ആശുപത്രിയിലാക്കേണ്ടിവരും. ഇതുപോലെയാണു നമ്മുടെ വികാരവിചാരങ്ങള്‍. അവയുടെ ഭാരം വല്ലപ്പോഴുമെങ്കിലും ഇറക്കി വയ്‌ക്കാതിരുന്നാല്‍ വേണ്ടതു ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ സാധിച്ചെന്നുവരില്ല. മനസ്സിന്റെ സമനിലതന്നെ തെറ്റിയെന്നു വരാം. മനസ്സിന്റെ ഭാരം ഇറക്കിവയ്‌ക്കുന്ന പ്രക്രിയയാണു റിലാക്‌സേഷന്‍ അഥവാ വിശ്രാന്തി.  

നിരന്തരമായുള്ള ടെന്‍ഷന്‍ ക്രമേണ ശരീരത്തെ ദുര്‍ബ്ബലമാക്കുന്നു. നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനു സാധാരണ വേണ്ട രക്തസമ്മര്‍ദ്ദം, താഴത്തേത് എണ്‍പതും മുകളിലത്തേത് നൂറ്റിയിരുപതുമാണ്. പ്രഷറിന്റെ അസുഖമുള്ള ഒരാള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ അതു നൂറ്റമ്പതോ ഇരുനൂറോ വരെയും വര്‍ദ്ധിക്കാം. അതുമൂലം തലയിലെ ചെറിയ ഞരമ്പുകള്‍ പൊട്ടി ശരീരത്തിന്റെ ഒരുവശം തളര്‍ന്നുവെന്നു വരാം. ഇന്ന്, സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ ഹൃദ്രോഗബാധിതരാണ്. പലരും പേസ്‌മേക്കറുമായാണ് ജീവിക്കുന്നത്. എന്നാല്‍ ഈ പേസ്‌മേക്കറിനു പകരം ആദ്ധ്യാത്മികതയാകുന്ന ‘പീസ്‌മേക്കര്‍’ നമ്മുടെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞാല്‍ പേസ്‌മേക്കറിന്റെ ആവശ്യം തന്നെ ഉണ്ടാകില്ല.  

ഒരിക്കല്‍ ഒരു മഹാത്മാവും ശിഷ്യന്മാരും കൂടി യാത്ര പുറപ്പെട്ടു. വെയിലത്ത് നടന്നായിരുന്നു യാത്ര. വഴിക്ക് ഒരു തണല്‍വൃക്ഷം കണ്ടപ്പോള്‍ മഹാത്മാവ് തണലില്‍ ഇരുന്നു. അദ്ദേഹം ശിഷ്യരോട് കുടിക്കാന്‍ കുറച്ച് വെള്ളം കിട്ടുമോ എന്ന് അന്വേഷിക്കാന്‍ പറഞ്ഞു. ശിഷ്യന്മാര്‍ വെള്ളം അന്വേഷിച്ച് നടന്നപ്പോള്‍ കുറച്ചകലെ ഒരു കൊച്ചു പൊയ്‌ക കണ്ടു. അവര്‍ വെള്ളം  

പാത്രത്തില്‍ എടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൃഷിക്കാരന്‍ തന്റെ കാളകളെ കുളിപ്പിക്കാനായി പൊയ്‌കയില്‍ ഇറക്കി. പൊയ്‌കയിലെ വെള്ളമാകെ കലങ്ങി. ഇതുകണ്ട് ശിഷ്യന്മാര്‍ നിരാശരായി ഗുരുവിന്റെ അടുത്തുചെന്ന് വിവരം പറഞ്ഞു. ഗുരു അവരോട് അടുത്തിരിക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ എല്ലാവരും ആ തണലില്‍ വിശ്രമിച്ചു. അതിനുശേഷം ഗുരു പറഞ്ഞു, ‘ഇനി ആ പൊയ്‌കയില്‍ ചെന്നു നോക്കൂ.’ ശിഷ്യന്മാര്‍ ചെന്നു നോക്കിയപ്പോള്‍ സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. അവര്‍ കുടങ്ങളില്‍ വെള്ളം നിറച്ച് ഗുരുവിനു കൊടുത്തു. ഗുരു പറഞ്ഞു, ‘ഇതുപോലെയാണ് മനുഷ്യമനസ്സിന്റെ കാര്യവും. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതു കലങ്ങും, കലുഷമാകും. എന്നാല്‍ കുറച്ചുനേരം ഒന്നും ചെയ്യാതെ മനസ്സിനെ സ്വസ്ഥമായി ശാന്തമായി ഇരിക്കാന്‍ അനുവദിക്കുക. അതുമാത്രം മതി. മനസ്സ് ശാന്തമാകും.’

ഒരു യന്ത്രം ക്രമാതീതമായി ചൂടുപിടിച്ചാല്‍ അതിന്റെ പ്രവര്‍ത്തനം തകരാറിലാകും. അതുപോലെ ടെന്‍ഷന്‍ നമ്മുടെ മാനസികമായ കഴിവുകളെയും പ്രവര്‍ത്തനക്ഷമതയെയും വളരെയേറെ  ബാധിക്കുന്നു. ടെന്‍ഷന്‍ ഒഴിവാക്കുവാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. പ്രശ്‌നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുക, ആദ്ധ്യാത്മിക തത്ത്വങ്ങള്‍ മനസ്സിലാക്കുക, ടെന്‍ഷന്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍നിന്നും ഇടയ്‌ക്കിടെ മാറിനില്‍ക്കുക, സംഗീതം കേള്‍ക്കുക, മനസ്സിന് ഉല്ലാസം തരുന്ന പ്രവൃത്തികളിലും കളികളിലും ഏര്‍പ്പെടുക, കൂട്ടുകാരോടും കൊച്ചുകുട്ടികളോടുമൊപ്പം സമയം പങ്കിടുക, ഇതൊക്കെ പിരിമുറുക്കം കുറയ്‌ക്കാന്‍ സഹായകങ്ങളാണ്. പ്രാണായാമവും, ധ്യാനവും, ശവാസനംപോലുള്ള ആസനങ്ങളും ആഴത്തില്‍ വിശ്രാന്തി കൊണ്ടുവരുന്നതില്‍ ഫലപ്രദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.