Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെങ്കോട്ടയിലെ അക്രമത്തെ അപലപിക്കാതെ രാഹുല്‍; കാര്‍ഷികബില്ലിനെ ദുര്‍വ്യാഖ്യാനിച്ചും കര്‍ഷകരില്‍ ഭയം നിറച്ചും വീര്യം കുത്തിവെച്ചും രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് നുണപറയുകയും കാര്‍ഷികബില്ലിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അറിയുക.

Janmabhumi Online by Janmabhumi Online
Jan 29, 2021, 09:10 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ചെങ്കോട്ടയിലെ അതിക്രമത്തെ ഒരൊറ്റവാക്കില്‍ പോലും അപലപിച്ചില്ല. പകരം കര്‍ഷകരോട് ഒരിഞ്ചു പോലും അനങ്ങരുതെന്നും സമരം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെന്നും പറഞ്ഞ് ഇടനിലക്കാരായ സമരക്കാരില്‍ വീര്യം കുത്തിവെക്കുകയായിരുന്നു.  

ചെങ്കോട്ടയിലെ അതിക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, പകരം അക്രമികളെ ചെങ്കോട്ടയ്‌ക്കകത്തേക്ക് കടത്തിവിട്ടതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിന് പുറമെ, കോണ്‍ഗ്രസ് ആവര്‍ത്തിച്ച അതേ നുണ അദ്ദേഹം വെള്ളിയാഴ്ചയും ആവര്‍ത്തിക്കാന്‍ മറന്നതുമില്ല. ‘ആദ്യത്തെ കാര്‍ഷികനിയമം മാണ്ഡി സംവിധാനത്തേയും കാര്‍ഷിക വിപണിയെയും തകര്‍ക്കുമെന്നും രണ്ടാമത്തെ നിയമം പരിധിയില്ലാത്ത ധാന്യസംഭരണം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വില നിശ്ചയിക്കാനാവില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭയപ്പെടുത്തല്‍. മൂന്നാമത്തെ നിയമം കര്‍ഷകര്‍ക്ക് ഏത് സാഹചര്യത്തിലും കോടതിയെ സമീപിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷികബില്ലിന്റെ പേരില്‍ സമരം ചെയ്യുന്നവരില്‍ ഭീതി നിറയ്‌ക്കുക എന്ന തന്ത്രമായിരുന്നു രാഹുല്‍ പയറ്റിയത്.  

എന്നാല്‍ വാസ്തവമെന്താണ്? ആദ്യനിയമം കര്‍ഷകരെ അവരുടെ ഉല്‍പന്നം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് വാസ്തവം. മാണ്ഡികളില്‍ നിന്നുപോലും കര്‍ഷകരെ ഈ ബില്‍ സ്വതന്ത്രമാക്കുന്നു. ഇതാണ് മാണ്ഡികളെ നിയന്ത്രിച്ചുവരുന്ന ഇടനിലക്കാരായ ധനികര്‍ വെള്ളവും വളവും നല്‍കി ഈ സമരത്തെ വളര്‍ത്തുന്നത്. ഏത് വിധേനെയും കാര്‍ഷികബില്ലുകള്‍ പിന്‍വലിപ്പിക്കണമെന്ന് വാശിയിലാണ് അവര്‍. എങ്കിലേ അവരുടെ കര്‍ഷകരുടെ മേലുള്ള ചൂഷണം തുടരാനാവൂ. കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്) ഉപദേശകകൂടിയായ ഇന്ത്യക്കാരി ഗീതാഗോപിനാഥ് എന്ന വിശിഷ്ട സാമ്പത്തികവിദഗ്ധ മോദിയുടെ കാര്‍ഷികബില്ലുകളെ അഭിനന്ദിച്ചിരുന്നു.  കര്‍ഷകര്‍ക്ക് ഈ ബില്ലുകള്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ കഴിഞ്ഞ ദിവസം അവര്‍ വാഴ്‌ത്തിപ്പറഞ്ഞതിന്റെ ചൂടാറിയിട്ടില്ല.  

പിന്നെ രാഹുല്‍ പേടിപ്പിക്കുന്നതുപോലെ മാണ്ഡികള്‍ എന്ന കര്‍ഷകരുടെ ലോക്കല്‍ മാര്‍ക്കറ്റ് ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പകരം മാണ്ഡികളെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നാണ് കേന്ദ്രം പറഞ്ഞത്.  മാത്രമല്ല, കുറഞ്ഞ താങ്ങുവില അഥവാ എംഎസ്പി ഒരിക്കലും എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനി ഒരു സത്യം കൂടി പറയട്ടെ- കോണ്‍ഗ്രസ് തങ്ങളുടെ  2019ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എപിഎംസി എന്നറിയപ്പെടുന്ന മാണ്ഡികളെ ഇല്ലാതാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നതാണ്. സംശയമുള്ളവര്‍ അവരുടെ പ്രകടനപത്രിക വായിച്ചുനോക്കുക. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍ വീണ്ടുമെത്തിയതിനാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്ക് പ്രസക്തിയില്ലാതായി.

സര്‍ക്കാര്‍ കര്‍ഷകരെ പീഡിപ്പിച്ച് ചില വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കാര്‍ഷിക ബില്ലിലൂടെ ശ്രമിക്കുന്നതെന്നാണ് മറ്റൊരു ഭയപ്പെടുത്തല്‍. കര്‍ഷകര്‍ സമരം ഇവിടെ നിര്‍ത്തരുതെന്നും ഇന്ത്യയില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നും രാഹുല്‍ പറയുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് മാത്രമേ ഈ നിയമം അറിയൂ എന്നും അതുകൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും രാഹുല്‍ തന്നെ പറയുന്നു. ഒരിഞ്ചുപോലും സമരക്കാര്‍ സര്‍ക്കാരിന് വഴങ്ങരുതെന്നും പത്രസമ്മേളനത്തില്‍ രാഹുല്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നുണപറയുകയും കാര്‍ഷികബില്ലിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അറിയുക. 

Tags: റിപ്പബ്ലിക് ദിന കലാപംRahul Gandhiദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപംചെങ്കോട്ട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

India

യുവാക്കളിൽ ആവേശം നിറയ്‌ക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് മല്ലികാർജുൻ ഖാർഗെ ; രാഹുലിന്റെ സ്വാധീനത്തിൽ നരേന്ദ്രമോദി ഭയപ്പെടുന്നു

Kerala

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)
India

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

പുതിയ വാര്‍ത്തകള്‍

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ്, ഈ മാസത്തെ ഉയർന്ന നിരക്കിൽ

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാദവുമായി പ്രതി നൗഷാദ്, താൻ പോലീസിൽ കീഴടങ്ങുമെന്നും സൗദിയിൽ നിന്ന് വീഡിയോ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies