Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

നാലുകെട്ടുകളുടെ പ്രാദേശിക ഭേദങ്ങള്‍

വാസ്തുവിദ്യ - 49

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 29, 2021, 07:47 pm IST
in Vasthu

നാലുകെട്ടുകള്‍ എന്ന നടുമുറ്റം ശൈലിയിലുള്ള വീടുകള്‍ പല ദേശങ്ങളിലും പണ്ടേ നില നിന്നിരുന്നു. വടക്കേ ഇന്ത്യയിലെ ഹവേലികള്‍, മഹാരാഷ്‌ട്രയിലും വടക്കന്‍ കര്‍ണാടകത്തിലും കാണപ്പെടുന്ന വാഡകള്‍, ബംഗാളിലെ രാജ്ബാരികള്‍, തമിഴ്‌നാട്ടിലെ ചെട്ടിയാര്‍ വീടുകള്‍ തുടങ്ങിയവ ഈ ശൈലിയിലുള്ളവയാണ്. ചൈനയിലെ സിഹേയുവാന്‍, പുരാതന റോമിലെ വില്ല റസ്റ്റിക്ക എന്നീ നിര്‍മാണരീതികളും ഇതില്‍ പെടുത്താവുന്നവയാണ്.  

എന്നാല്‍ കേരളത്തില്‍ ഈ രീതി കാലാവസ്ഥയ്‌ക്കും സാമൂഹ്യ വ്യവസ്ഥക്കും അടിസ്ഥാനമാക്കി സവിശേഷവും വ്യത്യസ്തവുമായി.  അടിസ്ഥാനപരമായി കേരളത്തിലെ നാലുകെട്ടുകള്‍ നിര്‍മാണ രൂപകല്പനയില്‍ ഏകാത്മഭാവത്തിലുള്ളതും, ശാലാ ഉപയോഗക്രമത്തില്‍ സാധര്‍മ്യമുള്ളതുമാണ്. എങ്കിലും പ്രാദേശികവും സാമൂഹ്യവുമായ ചില മാറ്റങ്ങള്‍ ഉണ്ടെന്നുള്ളത് സുവ്യക്തമാണ്.  

പ്രധാനമായും ദക്ഷിണകേരളത്തിലെ നാലുകെട്ടുകള്‍ ജാതി ശ്രേണിയില്‍ ഉന്നതന്മാരും സമ്പന്നരുമായവരുടെ ഗൃഹങ്ങളായിരുന്നു. തെക്കന്‍ കേരളത്തില്‍ മലയോരപ്രദേശങ്ങളില്‍ അധികം പ്രാചീന നാലുകെട്ടുകള്‍ കണ്ടിട്ടില്ല. കല്ലുകള്‍ക്ക് പകരം മരം ഉപയോഗിച്ചുള്ള ഭിത്തികളും നിര്‍മിതികളും പലസ്ഥലങ്ങളിലും നമുക്ക് കാണാവുന്നതാണ്. മിക്കവാറും ഒറ്റ നില മാത്രമുള്ളവയും വലുപ്പം കുറഞ്ഞവയുമാണ് ദക്ഷിണ കേരളത്തിലെ നാലുകെട്ടുകള്‍. മേല്‍ക്കൂരയുടെ ആകൃതിയിലും വ്യത്യസ്തതയുണ്ട്.

എന്നാല്‍ മധ്യകേരളത്തിലെ നാലുകെട്ടുകള്‍ സാമാന്യേന ഏറ്റവും വലുതും പല നിലകളോട് കൂടിയവയുമാണ്. പടിഞ്ഞാറ്,  തെക്ക് ശാലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉയര്‍ത്തി പണിതിരിക്കുന്ന നാലുകെട്ടുകള്‍ ആണ് പ്രധാനമായും ഉള്ളത്. ഉറച്ച ഭൂമിയില്‍ നിന്ന് വെട്ടിയെടുക്കുന്ന ചെങ്കല്ലുകളാണ് നിര്‍മ്മാണത്തിന്  ഉപയോഗിച്ചിരിക്കുന്ന പ്രധാന സാമഗ്രി.  രണ്ടോ മൂന്നോ നിലയിലുള്ള നാലുകെട്ടുകളില്‍ രണ്ടിടത്തു നിന്നായി കോണിയും ഉണ്ടാകും. മൂന്നാം വില സാധാരണയായി കിടപ്പുമുറിയായി ഉപയോഗിക്കാറില്ല. അത് ഒരു വലിയ മുറിയെന്ന പോലെ വിശാലമായിരിക്കും.  മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് ഭാരതപ്പുഴയുടെ ഇരുവശങ്ങളിലും കാണപ്പെട്ടിട്ടുള്ള നാലുകെട്ടുകള്‍ ഏതാണ്ട് ഒരേ സ്വഭാവത്തിലുള്ളവയാണ്.

മുന്‍പ് പറയപ്പെട്ട നാലുകെട്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് ഉത്തരകേരളത്തിലെ നാലുകെട്ടുകള്‍. ഒരു പ്രധാന വ്യത്യാസം നടമുറ്റത്തിന്റെ ചുറ്റുമുള്ള നാലിറയത്തിനും  തട്ടുണ്ടെന്നതാണ്.  കിഴക്ക്, വടക്ക് ശാലകള്‍ക്ക് ഒറ്റ നില മാത്രമേ ഉള്ളൂവെങ്കിലും മേല്‍ക്കൂര രണ്ടുനിലയുള്ള മറ്റു ശാലകളുടെ മേല്‍ക്കൂരയുമായി യോജിപ്പിക്കാറുണ്ട്. മുകള്‍നിലയിലേക്കുള്ള കോണിപ്പടവുകള്‍ അളിന്ദങ്ങളില്‍ നിന്ന് പ്രവേശിക്കാനുതകുന്ന വിധം കിഴക്കിനിയുടെ തെക്ക് ഭാഗത്തേക്കും പടിഞ്ഞാറ്റിനിയുടെ വടക്ക് ഭാഗത്തേക്കുമായി നിയതമായി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം മത വിഭാഗത്തില്‍ പെട്ടവര്‍ക്കും നാലുകെട്ട് ഗൃഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ ചില ഗോത്ര വിഭാഗങ്ങള്‍ക്കും സ്വന്തം രീതിയില്‍ നിര്‍മ്മിക്കപ്പെട്ട നാലുകെട്ടുകള്‍ ഉണ്ടായിരുന്നു.

ഇതുകൂടാതെ ജാതീയമായ ജീവിത രീതിക്കും സാമൂഹ്യ ഘടനക്കും അനുസരിച്ചുള്ള വ്യത്യാസങ്ങളും നാലുകെട്ടുകളില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാലുകെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടത് നമ്പൂതിരി സമുദായത്തില്‍ പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു.  തെക്കിനി, പടിഞ്ഞാറ്റിനി ശാലകള്‍ക്ക് പ്രാധാന്യം കൊടുത്ത്, ഈ ശാലകള്‍ മാത്രം ഉയര്‍ത്തി പണിതവയായിരുന്നു ഇവ. വടക്കിനി പൂജാദി കര്‍മങ്ങള്‍ക്ക്  വേണ്ടിയുള്ളവയും, തട്ടില്ലാത്തതും, ഉയര്‍ത്തി പണിയാത്തവയുമായിരുന്നു.  

നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം ഹേതുവായി കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ കൂടുതല്‍ മുറികള്‍ ആവശ്യമായിരുന്നു. അതിനായാണ് നാലുകെട്ടുകള്‍ ചെയ്തു വന്നിരുന്നത്. പൂജ ഹോമാദികള്‍ സാധാരണയായി ഗൃഹങ്ങളില്‍ പതിവില്ലാത്തതിനാല്‍ വടക്ക് ഭാഗം തട്ടിട്ട് മുറികളായി ഉപയോഗിച്ചിരുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.