Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ഭാര്യയെ അനധികൃതമായി അസി.പ്രൊഫസറാക്കാന്‍ ഷംസീര്‍ എംഎല്‍എ ശ്രമിച്ചതായി പരാതി; ഗവര്‍ണര്‍ക്ക് പരാതികളെത്തി

രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. രണ്ടും പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാമത്തെ റാങ്ക് മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. ഇത് മെരിറ്റിലാണ് ലഭിച്ചിരിക്കുന്നതെന്ന് പറയുന്നു. രണ്ടാമത്തേത് മുസ്ലിം സംവരണ സീറ്റാണ്. ഇതാണ് ഇന്‍റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നല്‍കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 08:52 pm IST
in Kerala

തിരുവനന്തപുരം: വീണ്ടും ഭാര്യയെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ അനധികൃതമായി തിരുകിക്കയറ്റാന്‍ എഎനന്‍ ഷംസീര്‍ എംഎല്‍എ ശ്രമിച്ചതായി വ്യാപകമായി പരാതി. ഇക്കുറി കാലിക്കറ്റ് സര്‍വ്വകലാശാലയിലാണ് ഭാര്യ ഷഹാല ഷംസീറിനെ അസിസ്റ്റന്‍റ് പ്രൊഫസറാക്കാന്‍ നീക്കം നടത്തിയതെന്ന് പറയുന്നു.  

ഗവര്‍ണ്ണറെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിയും എംഎസ്എഫ് സംസ്ഥാനപ്രസിഡന്‍റ് നവാസും സമീപിച്ചിരിക്കുകയാണ്.  നിയമനം ലഭിക്കാന്‍ ഷംസീറിന്റെ ഭാര്യയുടെ പഴയ അധ്യാപകനെ തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  ജനവരി 30ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം നിയമനത്തിന് അംഗീകാരം നല്‍കാനിരിക്കെയാണ് പരാതി.  

ഈയിടെ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് വിവാദമായിരുന്നു. ഒന്നാം റാങ്ക് കാരി ബിന്ദുവിനെ മറികടന്ന് രണ്ടാം റാങ്ക് കാരിയായ ഷഹല ഷംസീറിനെ നിയമിക്കാന്‍ നടത്തിയ നീക്കം ഒടുവില്‍ ഹൈക്കോടതിയാണ് റദ്ദാക്കിയത്. റാങ്ക് ലിസ്റ്റും സര്‍വ്വകലാശാല വിജ്ഞാപനവും തിരുത്തിയാണ് അന്ന് നിയമനം നല്‍കാന്‍ ശ്രമിച്ചത്.  

ഇപ്പോള്‍ കലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്‍റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.  കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍  ആണ് ഇന്‍റര്‍വ്യൂ നടന്നത്.  

രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. രണ്ടും പാര്‍ട്ടിക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാമത്തെ റാങ്ക്  മുന്‍ എസ് എഫ് ഐ നേതാവും ഇപ്പോള്‍ ഡിവൈ എഫ് ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുള്ള കെ. നവാസിന്റെ ഭാര്യ റീഷ കാരളിക്കാണ്. ഇത് മെരിറ്റിലാണ് ലഭിച്ചിരിക്കുന്നതെന്ന് പറയുന്നു. രണ്ടാമത്തേത് മുസ്ലിം സംവരണ സീറ്റാണ്. ഇതാണ് ഇന്‍റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഷംസീറിന്റെ ഭാര്യ ഷഹാല ഷംസീറിനുമാണ് നല്‍കിയിട്ടുള്ളത്.  

എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേര്‍ അഭിമുഖത്തിന് ഹാജരായി. ഉയര്‍ന്ന അക്കാദമകി യോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വ്വകലാശാലകളിലും കോളെജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകരെ അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി  റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി പരാതിയുണ്ട്. നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിക്കാനായിരുന്നു ഇത്.  

യോഗ്യരായ പലരെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത് എന്ന പരാതിയുമായി തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്റെ മേല്‍നോട്ടം വഹിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുന്‍ അധ്യാപകനായിരുന്ന ഡോക്ടര്‍ പി. കേളുവിനെ തന്നെ വിസി മുന്‍കൂട്ടി പദ്ധതിയിട്ടാണ് അഭിമുഖ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

യുണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോള്‍ അവിടെ നിന്ന് വിരമിച്ച അധ്യാപകനെ വിഷയ വിദഗ്ധന്‍ എന്ന നിലയിലാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ തിരുകിക്കയറ്റിയതെന്ന് പറയുന്നു. . ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി തന്നെ തന്റെ ഗവേഷക വിദ്യാര്‍ത്ഥി പങ്കെടുക്കുന്ന അഭിമുഖത്തിന് എത്തിയത് നിയമനത്തെ സ്വാധീനിക്കുന്നതിനാണെന്നും ആക്ഷേപമുണ്ട്.  

നിയമനങ്ങളില്‍ പരിശോധനയ്‌ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ശശികൂമാറും സെക്രട്ടറി ക്യാമ്പയിന്‍ എ ഷാജിര്‍ഖാനും ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. പിന്നാലെ എംഎസ്എഫ് സംസ്ഥാനപ്രസിഡന്‍റ് നവാസും പരാതി നല്‍കി. 

Tags: an shamseerwifeCalicut Universityappointmentഅഴിമതിസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.