Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാ പ്രതിരോധത്തിന് വിജയത്തുടക്കം

ബിജെപി ഭരണത്തിനു കീഴില്‍ രാജ്യം മഹത്തായ നേട്ടം കൈവരിച്ചത് പരമാവധി മറച്ചുപിടിക്കുക. ഭാരതം സ്വന്തമായി നിര്‍മിച്ച വാക്‌സിനുകള്‍ മറ്റുള്ള രാജ്യങ്ങള്‍ വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുക. ഇതാണ് കോണ്‍ഗ്രസ്സും മറ്റും ലക്ഷ്യംവച്ചത്. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്ത ഇത്തരം നേതാക്കളുടെ മനസ്സിനാണ് ചികിത്സ വേണ്ടതെന്ന് പറയാന്‍ തോന്നുന്നു

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 18, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കൊവിഡ് മഹാമാരിക്കെതിരെ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കം കുറിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഭാരതം. ലഡാക്കുമുതല്‍ കേരളം വരെയുള്ള രണ്ട് ലക്ഷത്തോളം പേരാണ് ആദ്യദിനത്തില്‍ പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള മൂന്നു കോടി മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്‌പ്പ് എടുക്കുക. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ തദ്ദേശീയമായി നിര്‍മിച്ച രണ്ട് വാക്‌സിനുകളാണ് ഉപയോഗിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ഇന്നലെ വൈകിട്ടുവരെ ചികിത്സ ആവശ്യമായ വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ല എന്നത് വലിയൊരു നേട്ടമാണ്. ആദ്യദിനത്തില്‍ കുത്തിവയ്‌പ്പെടുത്ത ഡോക്ടര്‍മാരും നഴ്‌സുമാരും സുരക്ഷാഭടന്മാരും വളരെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് പ്രതികരിച്ചത്. പ്രതിരോധ മരുന്നു സ്വീകരിച്ച തങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ ഇനി മരുന്നു സ്വീകരിക്കാനിരിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുമെന്നു തീര്‍ച്ചയാണ്. പ്രതിരോധ കുത്തിവയ്‌പ്പിന്റെ അതിമഹത്തായ തുടക്കത്തിന്റെ ഓരോ നിമിഷവും ജനങ്ങളിലെത്തിച്ച മാധ്യമങ്ങളും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

ആത്മനിര്‍ഭര്‍ ഭാരതം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള സ്വയംപര്യാപ്തതയിലേക്ക് വലിയൊരു ചുവടുവയ്‌പ്പാണ് കൊവിഡ് പ്രതിരോധ  കുത്തിവയ്‌പ്പിലൂടെ രാഷ്‌ട്രം നടത്തിയിരിക്കുന്നത്. ഇതിനുപയോഗിച്ച രണ്ട് വാക്‌സിനുകളും സ്വന്തമായി  നിര്‍മിക്കാന്‍ കഴിഞ്ഞതാണ് ഇതിനു കാരണം. പല ലോക രാജ്യങ്ങള്‍ക്കും കഴിയാതിരുന്ന ഈ ദൗത്യം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭാരതത്തിനായി എന്നത് വലിയൊരു ബഹുമതിയാണ്. എന്നാല്‍ ഇതിന്റെ തിളക്കം കെടുത്താന്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം  നടന്നിട്ടില്ലെന്നും, അതിനാല്‍ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്നത് അപകടകരമായിരിക്കുമെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ ആണ്. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഒരു ലക്ഷം പേരില്‍ രണ്ടാം ഘട്ട പരീക്ഷണം നടത്തിയിട്ടും ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് കൊവാക്‌സിനെതിരെ കുപ്രചാരണം നടന്നത്.

ഭരണരംഗത്തുള്ള ആരും പ്രതിരോധ കുത്തിവയ്‌പ്പിന് തയ്യാറായില്ല എന്ന വാദവുമായി ജനങ്ങളില്‍ അവിശ്വാസം വളര്‍ത്താനും ശ്രമം നടന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മൂന്നു കോടിയോളം വരുന്ന കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യം പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്‌ട്രീയക്കാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് മുന്‍ഗണനാക്രമം തെറ്റിച്ച് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പറയുകയുണ്ടായി.  

ആരോഗ്യപ്രവര്‍ത്തകരില്‍പ്പെടുന്ന രാഷ്‌ട്രീയനേതാക്കള്‍ പലരും ആദ്യദിനത്തില്‍ കുത്തിവയ്‌പ്പിന് വിധേയരാവുകയും ചെയ്തു. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ പ്രതിരോധ കുത്തിവയ്‌പ്പില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുകയാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. ബിജെപി ഭരണത്തിനു കീഴില്‍ രാജ്യം മഹത്തായ നേട്ടം കൈവരിച്ചത് പരമാവധി മറച്ചുപിടിക്കുക. ഭാരതം സ്വന്തമായി നിര്‍മിച്ച വാക്‌സിനുകള്‍ മറ്റുള്ള രാജ്യങ്ങള്‍ വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുക. ഇതാണ് കോണ്‍ഗ്രസ്സും മറ്റും ലക്ഷ്യംവച്ചത്.  

രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്ത ഇത്തരം നേതാക്കളുടെ മനസ്സിനാണ് ചികിത്സ വേണ്ടതെന്ന് പറയാന്‍ തോന്നുന്നു. ഭാരതം ഒരു മേഖലയിലും മുന്നേറരുതെന്ന് വാശിപിടിക്കുന്നവര്‍ക്ക് ഇവിടുത്തെ പൗരന്മാരായിരിക്കാനുള്ള അര്‍ഹത പോലും ഇല്ല. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഭാരതം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെയും ഇക്കൂട്ടര്‍ എതിര്‍ക്കുകയായിരുന്നുവല്ലോ. ഇവര്‍ വിജയിക്കാന്‍ പോകുന്നില്ല എന്നാണ് ആദ്യദിന കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ വിജയം കാണിക്കുന്നത്.

Tags: indiaകൊവിഡ് വാക്‌സിന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

India

ശത്രുരാജ്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കാന്‍ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതം തയാറെടുക്കുന്നു

World

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

India

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മദ്രസകള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies