Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറിയത് ത്രീമ എന്ന ആപ് വഴി; ടെലഗ്രാം, സിഗ്നല്‍ എന്നിവയേക്കാള്‍ രഹസ്യസ്വഭാവമുള്ളതെന്ന് എന്‍ഐഎ

ഈയിടെ അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇറാഖ് ആന്‍റ് സിറിയ ഖൊറാസാന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെപി) പ്രവര്‍ത്തകരായ ജഹാന്‍സെയ്ബ് സമി വാനി, അദ്ദേഹത്തിന്റെ ഭാര്യ ഹിനാ ബഷീര്‍ ബെയ്ഗ്, ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതരോഗവിദഗ്ധനായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാന്‍ എന്ന ഡോ. ബ്രേവ് എന്നിവരെല്ലാം സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണെന്ന് എന്‍ ഐഎ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 07:30 pm IST
in India

ന്യൂദല്‍ഹി: സ്വകാര്യത സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ ജനങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ വാട്‌സാപില്‍ നിന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും മാറിയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത് ഇതിനേക്കാളെല്ലാം സുരക്ഷിതവും ശക്തമവുമായ ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഈയിടെ അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇറാഖ് ആന്‍റ് സിറിയ ഖൊറാസാന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെപി) പ്രവര്‍ത്തകരായ ജഹാന്‍സെയ്ബ് സമി വാനി, അദ്ദേഹത്തിന്റെ ഭാര്യ ഹിനാ ബഷീര്‍ ബെയ്ഗ്, ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതരോഗവിദഗ്ധനായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാന്‍ എന്ന ഡോ. ബ്രേവ് എന്നിവരെല്ലാം സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണെന്ന് എന്‍ ഐഎ കണ്ടെത്തി. ഇവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ള ഐഎസ് സംഘമാണ്. അതുകൊണ്ട് തന്നെ അവര്‍ പ്രചാരത്തിലില്ലാത്തതും എന്നാല്‍ ടെലഗ്രാമിനേക്കാളും സിഗ്നലിലേക്കാളും സുരക്ഷിതമായ ആപ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോങ്കോങില്‍ സമരം ചെയ്ത സംഘങ്ങള്‍ ഉപയോഗിച്ചിരുന്നത് ടെലഗ്രാമായതിനാല്‍ ചൈനയിലെ രഹസ്യപ്പൊലീസ് സമരക്കാരുടെ ഉറവിടം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. അന്ന് ‍ഞൊടിയിടനേരം കൊണ്ട് പതിനായിരങ്ങള്‍ നഗരത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധിക്കാന്‍ ഒത്തുകൂടിയത് ഹോങ്കോംങ് പൊലീസിനും ചൈനീസ് പട്ടാളക്കാര്‍ക്കും തലവേദനയായിരുന്നു. എന്നാല്‍ ടെലഗ്രാമിനേക്കാള്‍ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം ഭേദിക്കാന്‍ കഴിയാത്ത അത്രയും സുരക്ഷിതമാണ് ത്രീമ ആപ്. 

വാനിയെയും ബെയ്ഗിനെയും 2020 മാര്‍ച്ചിലാണ് എന്‍ ഐഎ പിടികൂടിയത്. അതേ സമയം ഡോ. അബ്ദുള്‍ റഹ്മാനെ ആഗസ്തിലാണ് അറസ്റ്റ് ചെയ്തത്. ജനവരി 12ന് എന്‍ ഐഎ വക്താവ് പറഞ്ഞത് ഇതാണ് : ‘ ഈയടത്തുകാലം വരെ ഡോ. അബ്ദുള്‍ റഹ്മാന്‍ വിദേശത്തും ഇന്ത്യയിലുമുള്ള ഐഎസ് ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടത് ത്രീമ വഴിയായിരുന്നു’. ഡോ. അബ്ദുള്‍ റഹ്മാനെതിരെ ജനവരി 12ന് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ ഐഎ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2013ലാണ് സിറിയയില്‍ നിന്ന് ഡോക്ടര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തന്റെ അറിവ് ഉപയോഗിച്ച് തീവ്രവാദികള്‍ക്കായി ലേസര്‍ നിയന്ത്രിത മിസൈല്‍ ഉണ്ടാക്കുന്നതിലായിരുന്നു ഡോക്ടര്‍ പ്രധാനമായും വ്യാപരിച്ചിരുന്നത്. ഇത്തരം മീസൈലുകളുടെ അടിസ്ഥാന ഘടകങ്ങള്‍ പള്‍സ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളുമാണ്. ഫ്‌ളൈറ്റ് സര്‍ക്ക്യൂട്ടുകളിലോ അതല്ലെങ്കില്‍ ഒഫ്താല്‍മോളജി ലേസറുകളിലോ ഉള്ളത് ഇതേ പള്‍സ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളുമാണ്. അതുപയോഗിച്ച് നിയന്ത്രിത മിസൈലോ, റോക്കറ്റോ പേ ലോഡുകളോ നിര്‍മ്മിക്കാനായിരുന്നു നേത്രരോഗവിദഗ്ധനായതിനാല്‍ കൈകാര്യം ചെയ്ത് പരിചയമുള്ള  ഡോക്ടര്‍ ശ്രമിച്ചത്.

ഐഎസ്‌ഐഎസുമായി ബന്ധമുള്ളതിന്റെ പേരില്‍ ദില്ലി പൊലീസിന്റെ പ്രത്യേകസംഘം ജാമിയ നഗറിലെ ഒഖ്‌ല വിഹാറില്‍ നിന്നും വാനിയെയും ഭാര്യയെയും 2020 മാര്‍ച്ചില്‍ പിടികൂടുകയായിരുന്നു. പിന്നീട് എന്‍ ഐഎ ഈ കേസ് ഏറ്റെടുത്തു. ഐഎസ് തീവ്രവാദികള്‍ ഉപയോഗിക്കുന്ന ത്രീമ ഇതാദ്യമായല്ല എന്‍ ഐഎ കാണുന്നത്. ഇതുപോലെ തന്നെ സുരക്ഷിതമായ മെസ്സേജിംഗ് പ്ലാറ്റ് ഫോറങ്ങളാണ് ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌കര്‍ ത്വയിബയും അല്‍ ഖ്വെയ്ദയും ഉപയോഗിക്കുന്നത്.  

2019 ഫിബ്രവരിയില്‍ 40 സിആര്‍പിഎഫ് പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണം അന്വേഷിക്കുമ്പോള്‍ തീവ്രവാദികളുടെ രഹസ്യസന്ദേശങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ എന്‍ ഐഎ അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബി ഐയുടെ സഹായം തേടിയിരുന്നു. അന്ന് ജെയ്ഷ് എ മൊഹമ്മദ് ഉപയോഗിച്ചത് അതീവ രഹസ്യമായ മെസ്സേജിംഗ് പ്ലാറ്റ് ഫോമാണ്. തീരെ ചെറിയ ഡിജിറ്റല്‍ അടയാളങ്ങളേ ത്രീമ അവശേഷിപ്പിക്കൂ എന്നതിനാലാണ് തീവ്രവാദികള്‍ ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. സ്വിറ്റ്‌സര്‍ലാന്റില്‍ വികസിപ്പിച്ചെടുത്ത മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണത്രെ ത്രീമ. ഐഫോണിലും സ്മാര്‍ട്ട് ഫോണുകളിലും ഇത് ഒരുപോലെ ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.