Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടലിനടിയില്‍ പര്യവേഷണത്തിന് അനുമതി; രാമസേതുവിന്റെ പഴക്കം പുരാവസ്തു വകുപ്പ് പഠിക്കും

പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2021, 10:12 am IST
in India

ന്യൂദല്‍ഹി: രാമായണകാലത്തെയെന്ന് കരുതുന്ന, രാമസേതുവിനെപ്പറ്റി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദമായി പഠിക്കും. ഇതിന് കടലിനടിയില്‍ വിപുലമായ ഉദ്ഖനനം നടത്താനാണ് തീരുമാനം, ശ്രീലങ്കയ്‌ക്കും ഇന്ത്യക്കും ഇടയില്‍ കടലിനടിയിലുള്ള ചിറയാണ് രാമസേതു. ഇതിന്റെ പഴക്കം, അതെങ്ങനെയാണ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പഠിക്കുക. ഇത് ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും പഠനം രാമായണ കാലത്തിലേക്ക് വെളിച്ചം വീശുമെന്നും  ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സിഎസ്‌ഐആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും മുന്നോട്ടു വച്ച നിര്‍ദ്ദേശം സെന്‍ട്രല്‍ അഡ്‌വൈസറി ബോര്‍ഡ് ഓണ്‍ ആര്‍ക്കിയോളജി അംഗീകരിച്ചു.പുരാവസ്തുക്കള്‍ ശേഖരിച്ചും, റേഡിയോമെട്രിക് , തെര്‍മോലൂമിനസീന്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാകും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ പ്രൊഫ. സുനിന്‍ കുമാര്‍ സിങ്ങ് പറഞ്ഞു. ജൈവാവശിഷ്ടങ്ങളില്‍ നിന്ന് രൂപം കൊണ്ട കല്ലുകളോ (കോറല്‍)  പ്യൂമിക് കല്ലുകളോ കൊണ്ടാണ് രാമസേതു നിര്‍മിച്ചിട്ടുള്ളതെന്നാണ് അനുമാനം. ഇവയുടെ പഴക്കം റേഡിയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തും. കോറലുകളില്‍  കാല്‍ഷ്യം കാര്‍ബണേറ്റുണ്ട്. പഴക്കം കണ്ടെത്താന്‍ അത് ഗവേഷകര്‍ക്ക് സഹായകമാകും. കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നാണ് ഇത് അറിയപ്പെടുക.

രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ വീണ്ടെടുക്കാന്‍ ശ്രീരാമന്‍ വാനര സേനയുടെ സഹായത്തോടെയാണ് കടലിന് കുറുകെ രാമസേതു നിര്‍മിച്ചതെന്നാണ് രാമായണത്തില്‍. 48 കിലോമീറ്റര്‍ നീളമുള്ള ചിറയുടെ അവശിഷ്ടങ്ങളാണ് കടലിനടിയിലുള്ളത്.  

 സിന്ധു സാധന, സിന്ധു സങ്കല്പ് തുടങ്ങിയ കപ്പലുകളുടെ സഹായത്തോടെയാകും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി കടലിനടിയില്‍ ഗവേഷണം നടത്തുക. വെള്ളത്തിന് 40 മീറ്റര്‍ അടിയില്‍ നിന്നു വരെ ഊറലുകളും സാമ്പിളുകളും  ശേഖരിക്കാന്‍ ഈ കപ്പലുകള്‍ക്ക് ശേഷിയുണ്ട്.  എന്‍ഐഒ മറീന്‍ ആര്‍ക്കിയോളജി വകുപ്പിലെ പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. സുന്ദരേഷ്  ഉദ്ഖനനത്തിന് മേല്‍നോട്ടം വഹിക്കും.

രാമസേതുവിന്റെ ചുറ്റുമായി ജനവാസ കേന്ദ്രം ഉണ്ടായിരുന്നോയെന്നും പരിശോധിക്കുമെന്ന് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരിത്രപരമായും ഇതിന് സാധ്യതയുണ്ട്. 1964ല്‍ സുനാമിയില്‍ രാമേശ്വരത്തിനടുത്ത് ധനുഷ്‌കോടിയെന്ന ഗ്രാമം തന്നെ കടലിലായിരുന്നു.

അഞ്ചു വര്‍ഷം മുന്‍പാണ് കടലിലെ ഉദ്ഖനനത്തിന് ഓഷ്യനോഗ്രഫി ഇന്‍സ്റ്റിറ്റിയൂട്ടും എഎസ്‌ഐയും തമ്മില്‍ കരാറായത്. രാമ സേതു, കടലിലായ ദ്വാരക തുടങ്ങിവയില്‍ ഗഷേണം നടത്തുകയായിരുന്നു ലക്ഷ്യം. രണ്ടു വര്‍ഷമായി ദ്വാരക പദ്ധതി നടന്നുവരികയാണ്. ഇവയെല്ലാം ശാസ്ത്രീയ പഠനങ്ങളാണ്.  കൊണാര്‍ക്ക് ക്ഷേത്രത്തിനടുത്തുള്ള കടലില്‍ വന്‍ കപ്പല്‍ച്ചേതം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായും അന്വേഷണം നടത്തും.

Tags: indiaരാമസേതു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.