Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനായതഖാന്റെ അഹങ്കാരം

ചരിത്രം നിര്‍മിച്ച ഛത്രപതി ഭാഗം- 33

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2021, 04:03 pm IST
inSamskriti

വ്യാപാരത്തില്‍ മുഴുകിയിരുന്ന വ്യാപാരികള്‍ ഈ വാര്‍ത്തകേട്ട് ഇടിവെട്ടേറ്റതുപോലെയായി. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. എന്നാല്‍ സൂറത്ത് നഗരാധികാരി ഇനായതഖാന്‍ ഈ വാര്‍ത്ത കേട്ട് പൊട്ടിച്ചിരിച്ചു. എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്. ഇത്ര ദൂരെയുള്ള നമ്മുടെ ഈ പ്രദേശത്ത് എങ്ങനെ വരാനാണ്? ഇങ്ങനെയുള്ള വാര്‍ത്തകളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലൊ കഷ്ടം. വിഡ്ഢിത്തമെന്നല്ലാതെന്തു പറയാന്‍ എന്ന് ഇനായതഖാന്‍ ആശ്വസിച്ചു.

ഏറെ താമസിയാതെ യാഥാര്‍ത്ഥ്യം മനസ്സിലായി. സൂറത്ത് നഗരത്തിന്റെ രണ്ട് മൈല്‍ ദൂരത്ത് ശിവാജി സൈനികശിബിരം സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ നഗരത്തിലും വിശേഷിച്ച് വ്യാപാര കേന്ദ്രത്തില്‍ കരച്ചിലും ബഹളവുമായി. ധനികര്‍ നഗരം വിട്ടോടാന്‍ തുടങ്ങി. ഹാജി സയ്യദ് ബേഗ്, ബഹര്‍ജി ബൊഹറാ മുതലായവരുടെ സ്ഥിതി അവര്‍ണനീയമായിരുന്നു. ഇതറിഞ്ഞ ഇനായതഖാന്‍ ഒരു മുഗള്‍സര്‍ദാറിനെ മൊഹബതഖാനെ വിവരം അറിയിക്കാന്‍ അഹമ്മദാബാദിലേക്കയച്ചു. അകാരണമായി ജനങ്ങള്‍ ഭയക്കുന്നതിനെ ഇനായതഖാന്‍ പരിഹസിച്ചു. ഖാന്‍ ശിവാജിക്ക് സൂചന കൊടുക്കാന്‍ ദൂതനെ അയച്ചു. താങ്കള്‍ സൂറത്ത് നഗരത്തില്‍ വരരുത്. ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുത്. താങ്കള്‍ വന്ന വിവരം ബാദശാഹയറിഞ്ഞാല്‍ താങ്കളുടെ ദുര്‍ഗതിയായിരിക്കും. വാര്‍ത്ത കൊണ്ടുവന്ന ദൂതനെ പിടിച്ചു ജയിലിലടച്ചു. ശിവാജി വന്നത് യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ രണ്ട് ഡച്ച് ചാരന്മാര്‍ വന്നു. അവരെയും പിടിച്ച് തടവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒന്നാലോചിച്ച ശേഷം അവരെ മോചിപ്പിച്ചു. അവരില്‍ ഒരാള്‍ രാജാപ്പൂരില്‍ വച്ച് ശിവാജിയെ കണ്ടിരുന്നു. ശിവാജി സ്വയം വന്നിട്ടുണ്ടെന്ന് എല്ലായിടവും പറഞ്ഞു.

ഇതുകേട്ടവരുടെ ഹൃദയം തകര്‍ന്നു. ഇംഗ്ലീഷുകാരും ഡച്ചുകാരും അവരുടെ വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പീരങ്കിയുമായി നിലയുറപ്പിച്ചു. കൈയില്‍ കിട്ടിയ ആയുധങ്ങളുമായി വ്യാപാരസ്ഥാപനങ്ങള്‍ രക്ഷിക്കാന്‍ തയ്യാറായി നിന്നു. ഇംഗ്ലീഷുകാരുടെ കൈയില്‍ ഇരുന്നൂറ് വെള്ളപ്പട്ടാളവും അന്‍പത് നാടന്‍ പട്ടാളക്കാരും ഉണ്ടായിരുന്നു.

ശിവാജിയുടെ സന്ദേശവുമായി ഒരു ദൂതന്‍ ഇനായതഖാന്റെ അടുത്തു ചെന്നു. സന്ദേശം ഇതായിരുന്നു. നാളെ ശിവാജി സൂറത്ത് നഗരത്തില്‍ വരും. താങ്കള്‍ പ്രമുഖ വ്യാപാരികളുമായി എന്നെ വന്നു കാണണം. താങ്കള്‍ തരേണ്ടതായ കരത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ നഗരം കൊള്ളയടിച്ച് തീയിടും. ഇതിന് നാം ഉത്തരവാദിയായിരിക്കില്ല. എന്നാല്‍ ഖാന്‍ ഇതിന് ഒരു മറുപടിയും കൊടുത്തില്ല, ദൂതന്‍ തിരിച്ചുവന്നു.

ശിവാജിയുമായുള്ള കൂടിക്കാഴ്ച എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നഗരവാസികളുടെ അടിവയറില്‍ വേദനയാരംഭിച്ചു.  എന്നാല്‍ ഖാന്‍ പഴയപടി അഹങ്കാരത്തോടെ നിന്നു. അടുത്ത ദിവസം ഖാന്‍ ഒരു മറുപടിയയച്ചു. ഞങ്ങളെന്തിന് കരം തരണം? പകരം ശിക്ഷ തരും. എന്ത് ശിക്ഷയാണ് വേണ്ടതെന്ന് പറയൂ എന്നായിരുന്നു മറുപടി.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.