Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂമി കൈയേറ്റം; ജിമ്മി സഖറിയയുടെ ഹര്‍ജി ഇടുക്കി കളക്ടര്‍ തള്ളി

ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവില്‍ പറയുന്നു.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Jan 8, 2021, 09:40 pm IST
in Kerala
ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്

FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത 8.5 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ നല്‍കിയ ഹര്‍ജി ജില്ലാ കളക്ടര്‍ തള്ളി.  

അനധികൃതമായി കൈവശംവെച്ച സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളുമാണ് കഴിഞ്ഞ ഒക്ടോബര്‍ 11ന് സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തിരിച്ച് പിടിച്ചത്.  

ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം ഗുരുതര കൃത്രിമങ്ങളും ക്രമക്കേടും കണ്ടെത്തിയതിനാല്‍ ഇത് സംബന്ധിച്ച് റവന്യൂ വിജിലന്‍സ്/ വിജിലന്‍സ് വകുപ്പുകളുടെ സംയുക്ത അന്വേഷണം വേണമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന് പിന്നാലെ 8.5 ഏക്കര്‍ ഭൂമിയും കേരള വനം വികസന കോര്‍പ്പറേഷന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്റെ നേതൃത്വത്തില്‍ പാട്ടത്തിന് കൈമാറി.

ഒക്ടോബര്‍ 19ന് ആണ് വിഷയത്തില്‍ ജിമ്മി സഖറിയ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് നടത്തിയ വിശദമായ പരിശോധനക്ക് ശേഷം 13 പേജുള്ള ഉത്തരവാണ് ഇന്നലെ പുറത്തിറക്കിയത്. ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയുമാണ്.  

ഇവ മൂന്നും പ്രത്യേകം പ്രത്യേകം പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. എല്‍എ 121/77 എന്ന പട്ടയത്തിന് ഒരു സാമ്പത്തിക വര്‍ഷം തന്നെ രണ്ട് തവണ കരം അടച്ചതായും ക്രമക്കേടുകള്‍ക്ക് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ കൂട്ട് നിന്നതായും കണ്ടെത്തലുണ്ട്. 1993ലാണ് അവസാനമായി ഇതിന് കരമടച്ചത്.

പേരിനൊരു തണ്ടപ്പേര്‍ പോലും ഇല്ലാത്ത എല്‍എ 187/ 55 പട്ടയത്തിന് 2004ല്‍ കരമടച്ചതായും രേഖയുണ്ട്. ഈ കൃത്രിമം മറയ്‌ക്കുന്നതിനായി തണ്ടപ്പേര്‍ രജിസ്റ്ററിലെ 1985-86 കാലഘട്ടത്തിലെ താളുകള്‍ വരെ കീറിമാറ്റി. മൂന്നാമത്തെ പട്ടയവും 1993ല്‍ നല്‍കിയതായാണ് പറയുന്നത്. ഇതിന്റെ രജിസ്റ്റര്‍ രേഖകളും കീറിമാറ്റിയ നിലയിലാണ്. ഇത്തരത്തില്‍ മറ്റുള്ളവരെ ബിനാമികളാക്കിയാണ് തട്ടിപ്പ് മൊത്തം നടത്തിയിരിക്കുന്നത്. എല്‍എ 203/ 78 എന്ന പട്ടയയത്തിന്റെ അതിര് പറയുന്ന സ്ഥലത്തെ പട്ടയങ്ങള്‍ പോലും വ്യാജമായി രേഖകളില്‍ എഴുതി ചേര്‍ത്തിരിക്കുന്നതാണെന്നും കണ്ടെത്തലുണ്ട്. ഹാജരാക്കിയ യഥാര്‍ത്ഥ പട്ടയത്തിന്റെ പേരില്‍ മറ്റൊരു പുറംമ്പോക്ക് ഭൂമിയാണ് കൈവശം വെച്ചിരുന്നത്. ഇത്തരത്തില്‍ മറ്റ് സ്ഥലങ്ങളിലും ഭൂമി ഇരട്ടിപ്പായി ഇയാള്‍ കൈവശം വെച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഓരോ കാര്യങ്ങളും വിശദമായി പറയുന്ന റിപ്പോര്‍ട്ട് ഭൂമി കൈയേറ്റ വിഷയങ്ങളില്‍ അധികൃതര്‍ എങ്ങനെ നടപടി എടുക്കണം എന്നതിലേക്കും വിരള്‍ ചൂണ്ടുന്ന ഒന്നാണ്.  

അതേ സമയം വിഷയത്തില്‍ ഹൈക്കോടതിയിലും കേസ് നടന്ന് വരികയായതിനാല്‍ ഇത് പ്രകാരമാകും അന്തിമ നടപടി. ചിന്നക്കനാലില്‍ തന്നെ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ടും നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 2017ല്‍ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച് നീക്കിയത് ജിമ്മിയുടെ ജേഷ്ഠന്‍ കൈയേറിയ സ്ഥലത്ത് നിന്നാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

Health

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Kerala

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

Kerala

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

രാഷ്‌ട്രപതിക്ക് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ

അടയ്‌ക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies