Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരടിലെ ഫ്‌ളാറ്റും വാഗ്ദാനങ്ങളും പൊളിഞ്ഞിട്ട് ഒരാണ്ട്

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Jan 8, 2021, 11:20 am IST
in Kerala

കൊച്ചി: തീര സംരക്ഷണ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ചിട്ട് ഒരാണ്ട്. പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്കുണ്ടാകുന്ന കേടിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനും ഒരാണ്ട് തികയുന്നു. എന്നാല്‍, വീടുകള്‍ തകര്‍ന്നവര്‍ ഇപ്പോഴും നഷ്ടപരിഹാരം ഇല്ലാതെ നിയമക്കുരുക്കിലാണ്. ജനുവരി 10ന് ഇന്‍ഷുറന്‍സ് പരിരക്ഷയും കഴിയും. ഫ്‌ളാറ്റിനോട് ചേര്‍ന്ന് വീടുള്ളവരെ സര്‍ക്കാര്‍ വാടക നല്‍കി മാറ്റിത്താമസിക്കുമെന്ന് വിശ്വസിപ്പിച്ച് വാടകയ്‌ക്ക് താമസിപ്പിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല.

രണ്ടരലക്ഷം രൂപയ്‌ക്ക് മുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകള്‍ ഉണ്ടെന്ന് നഗരസഭയുടെ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി, രണ്ടര ലക്ഷം രൂപയ്‌ക്ക് താഴെയുള്ള അറ്റകുറ്റുപ്പണികളേയുള്ളൂവെന്ന് വാദിച്ചു. കുറഞ്ഞത് രണ്ടരലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കിലേ നഷ്ടപരിഹാരം നല്‍കാനാകൂവെന്നാണ് കമ്പനിയുടെ വിശദീകരണമെന്ന് കൗണ്‍സിലര്‍ ദിഷ പറഞ്ഞു.

ഫ്‌ളാറ്റ് പൊളിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പല വീടുകളുടേയും ഭിത്തിവിള്ളലുകള്‍ വലുതായി. പളിയാമ്പള്ളി അജിത്, വഞ്ചിപ്പുരയ്‌ക്കല്‍ ശ്രീകല സുരേഷ്, നെടുമ്പള്ളിയില്‍ സുഗുണാനന്ദന്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പത്തോളം വീടുകള്‍ക്ക് ചെറുതും വലുതുമായ കേടുണ്ട്. ഇവര്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. പലരും സ്വന്തം ചെലവിലും മറ്റ് പലരുടേയും സഹായത്താലും അറ്റകുറ്റപ്പണി ചെയ്തു.  

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക നല്‍കാനായി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ജനുവരി 10ന് ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുന്നതിനാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.  

ഫഌറ്റ് അവശിഷ്ടം നീക്കം ചെയ്‌തെങ്കിലും പുഴയില്‍ വീണ കോണ്‍ക്രീറ്റ് മൂന്നുമാസം മുമ്പാണ് നീക്കിയത്. 2020 ജനുവരി 11,12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ അഞ്ച് ഫഌറ്റുകള്‍ പൊളിച്ചത്. തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്‌ത്ത് എച്ച്ടുഓ, ആല്‍ഫ സെറിന്‍ (രണ്ട് ടവറുകള്‍), ജെയ്ന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫഌറ്റുകളാണ് പൊളിച്ചത്. മഹാരാഷ്‌ട്രയിലെ എഡിഫൈസ് എഞ്ചിനീയറിങ്, ആഫ്രിക്കയിലെ ജെറ്റ് ഡിമോളിഷന്‍സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സപ്ലൊസീവ്  എന്നീ കമ്പനികളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.