Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വലതുകര കനാല്‍ തുറന്നു; ശുചീകരണത്തിലെ പാളിച്ച തിരിച്ചടിയായി

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2021, 10:36 am IST
in Idukki
മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച

തൊടുപുഴ: എംവിഐപി മലങ്കര വലതുകര കനാല്‍ തുറന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കനാലിന്റെ ഭാഗമായുള്ള ഷട്ടര്‍ ഉയര്‍ത്തിയത്. 2.30യോടെ ഇടവെട്ടി മേഖലയില്‍ വെള്ളമെത്തി.

അതേ സമയം ക്ലീനിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായി. വെള്ളമെത്തിയപ്പോള്‍ തടസം നേരിടാതിരിക്കാന്‍ കരാര്‍ ജീവനക്കാരനും തൊഴിലാളികളും നന്നേ പാടുപ്പെട്ടു. സാധാരണ ക്ലീനിങ് നടത്തിയ ശേഷം വേസ്റ്റായി വരുന്നവ കത്തിച്ച് കളയുകയോ വെള്ളമൊഴുകുന്ന ബെഡ്ഡിന്റെ മുകലിലേക്ക് മാറ്റി നിക്ഷേപിക്കുകയോ ആണ് പതിവ്.

എന്നാല്‍ ഇത്തവണ ഇതിന് സമയം കിട്ടാതെ വന്നതോടെ വെള്ളമെത്തിയപ്പോള്‍ വലിയ തോതിലുള്ള പുല്ല്, പ്ലാസ്റ്റിക്ക്, കമ്പുകള്‍ തുടങ്ങിയ ഒഴുകിയെത്തി. ഇതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത പലയിടത്തും കുറഞ്ഞു. ഇടവെട്ടി മേഖലയില്‍ വെള്ളമെത്തിയപ്പോള്‍ തൊണ്ടിക്കുഴ അക്വഡേറ്റിന്റെ ഷട്ടര്‍ ഉയര്‍ത്തി ആദ്യം വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിട്ടാണ് മാലിന്യം നീക്കിയത്. പിന്നാലെ ഇവിടെയുള്ള ഷട്ടര്‍ തുറന്ന് വെള്ളം വിട്ടെങ്കിലും പലയിടത്തും വലിയ തോതില്‍ ചപ്പുചവറുകള്‍ കിടന്നത് തിരിച്ചടിയായി. അഞ്ചോളം തൊഴിലാളികള്‍ കമ്പുകളുമായെത്തി ഇവ വെള്ളത്തിനൊപ്പം ഒഴുക്കി വിടുകയാണ് ചെയ്തത്. വലിയ കമ്പുകളെല്ലാം കനാലില്‍ നിന്ന് എടുത്ത് മാറ്റി.

സാധാരണ തൊഴിലുറപ്പില്‍പ്പെടുത്തിയാണ് കനാല്‍ ശുചീകരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് പുറം കരാര്‍ നല്‍കുകയാണ്. ഇവരാകട്ടെ കൃത്യമായി ശുചീകരണം നടത്താറില്ലെന്ന് നാട്ടുകാരും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പണികള്‍ നടത്തിയത്.

ആദ്യം രാവിലെ ആറിന് വെള്ളം തുറന്ന് വിടാന്‍ നിശ്ചയിച്ചെങ്കിലും പിന്നീട് ശുചീകരണ ജോലികള്‍ തീരാത്തതിനാല്‍ സമയം മാറ്റുകയായിരുന്നു. മാലിന്യം നീക്കാതെ വെള്ളം തുറന്ന് വിട്ടാല്‍ വെള്ളം കെട്ടി നില്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നീക്കം.

തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. ഇടത് കര കനാല്‍ ചൊവ്വാഴ്ച തുറന്നിരുന്നു.

രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.

Tags: WasteCleaningMalankara reservoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.