Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വായ്‌പ നല്‍കാന്‍ ചൈനീസ് ആപ്; ആപ്പിലായി നിരവധി ഇന്ത്യക്കാര്‍; ആറ് ചൈനക്കാര്‍ അറസ്റ്റില്‍

കോവിഡ് 19ന്റെ വരവോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങിയ കുടുംബങ്ങളെയാണ് വായ്‌പാകെണിയൊരുക്കി ഇത്തരം ചൈനീസ്ഓണ്‍ലൈന്‍ ആപുകള്‍ കുടുക്കുന്നത്. കോവിഡ് ബാധയെതുടര്‍ന്ന് ശമ്പളം വെട്ടിച്ചുരുക്കിയതും ക്രെഡിറ്റ് കാര്‍ഡുകള്‍ വായ്‌പാ പരിധി കുറച്ചതും തൊഴില്‍ നഷ്ടപ്പെട്ടതും നിരവിധി പേരെ ഇത്തരം ഓണ്‍ലൈന്‍ വായ്‌പ ആപുകളിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊള്ളപ്പലിശ ഈടാക്കിയാണ് ഇത്തരം കമ്പനികള്‍ വായ്‌പകള്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2021, 04:42 pm IST
in India

ന്യൂദല്‍ഹി: ചൈനയില്‍ നിന്നും കൊള്ളപ്പലിശയ്‌ക്ക് വായ്‌പകള്‍ ഓണ്‍ലൈനായി വാഗ്ദാനം ചെയ്യുന്ന നൂറുകണക്കിന് അനധികൃത ‘ആപു’കളില്‍ കുടുങ്ങി ഇന്ത്യക്കാര്‍. പലരും വായ്‌പയെടുത്ത് കുടുങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയും പരാതിപ്പെടലും തുടങ്ങിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറ് ചൈനക്കാരുള്‍പ്പെടെ 30 പേര്‍ പൊലീസ് പിടിയിലായി.ഇതില്‍ ചൈനക്കാരിയായ ഒരു യുവതിയും ഉള്‍പ്പെടും. രണ്ട് ചൈനക്കാരെ ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ പൊലീസും നാല് ചൈനക്കാരെ സൈബരാബാദ് പൊലീസുമാണ് പിടികൂടിയത്.

ബംഗളൂരു, ദില്ലി, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഗുരുഗ്രാം തുടങ്ങി ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഇത്തരം അനധികൃത ചൈനീസ് ഓണ്‍ലൈന്‍ വായ്‌പാ ആപുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

അയ്യായിരം രൂപ വായ്‌പയെടുത്ത ചെന്നൈ സ്വദേശി ഗണേശന്റെ കടം കുറച്ചുനാളുകള്‍ക്കുള്ളില്‍ 4.5 ലക്ഷമായി വര്‍ധിച്ചതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. 5,000 രൂപ വായ്‌പയെടുത്ത ഗണേശന്‍ തിരിച്ചടക്കാന്‍ പറ്റാതായപ്പോള്‍ മറ്റൊരു ആപില്‍ നിന്നും കടമെടുത്തു. ഈ കടമടക്കാന്‍ അടുത്ത ആപിലേക്ക്. അങ്ങിനെ കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ 45ഓളം ചൈനീസ് വായ്‌പാ ആപ് കമ്പനികളില്‍ നിന്നായി ഗണേശന് വായ്‌പ എടുക്കേണ്ടതായി വന്നു. അപ്പോഴേക്കും മുതലും പലിശയമുടക്കം ഗണേശന്റെ വായ്‌പതിരിച്ചടവ് 4.5 ലക്ഷമായി ഉയര്‍ന്നു. തുടര്‍ന്ന് ആപ് കമ്പനികളില്‍ നിന്നും ഭീഷണി മെസ്സേജുകളും ഫോണ്‍വിളികളും എത്തിത്തുടങ്ങി. ഇതെല്ലാം ചൈനക്കാര്‍ നിയോഗിക്കുന്ന ഇന്ത്യക്കാര്‍ നടത്തുന്ന കാള്‍ സെന്ററുകളില്‍ നിന്നാണ് എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഗത്യന്തരമില്ലാതെ ഗണേശന്‍ പൊലീസിനെ സമീപിച്ചു. ഒടുവില്‍ ചെന്നൈ സിറ്റി പൊലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഈ വായ്‌പാ ആപിന് പിന്നിലുള്‌ല രണ്ട് ചൈനക്കാരെ ബാംഗ്ലൂരില്‍ നിന്നും ചെന്നൈ പൊലീസ് പിടികൂടിയത്.

സമാനമായ മറ്റൊരു ഓണ്‍ലൈന്‍ വായ്‌പകുരുക്കില്‍ കുടുങ്ങി തെലങ്കാനയില്‍ മെഡ്ചല്‍ മല്‍കജ്ഗിരിയിലെ പെറ്റ് ബഷീറാബാദിലെ ഗുണ്ട്‌ല പോച്ചമ്മ സ്വദേശി ജി. ചന്ദ്രമോഹന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ ഓണ്‍ലൈന്‍ വായ്‌പാകുരുക്കിന് പിന്നിലെ നാല് ചൈനക്കാരുള്‍പ്പെടെ 30 പേരെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

ഒരിക്കല്‍ ഏതെങ്കിലും ഒരു ഓണ്‍ലൈന്‍ വായ്‌പാ ആപില്‍ നിന്നും വായ്‌പയെടുത്താല്‍ കടക്കാരനെ ഒരു കടം വീട്ടാന്‍ അടുത്ത കടം എന്ന രീതിയില്‍ പല വായ്‌പ ആപുകളിലൂടെ കടത്തിവിട്ട് തലയൂരാന്‍ കഴിയാത്ത സ്ഥിതിയിലെത്തിക്കുകയാണ് ഈ ചൈനീസ് കമ്പനികളുടെ രീതി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത്തരം പതിനായിരക്കണക്കിന് ആപൂകള്‍ ഉള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ഉടമസ്ഥര്‍ ചൈനക്കാരാണെങ്കിലും ഇന്ത്യയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വായ്‌പാ തിരിച്ചുപിടിക്കാനും ഇന്ത്യക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഗുണ്ട്‌ല പോച്ചമ്മ സ്വദേശി ജി. ചന്ദ്രമോഹനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍ വിവരിക്കുന്നതിങ്ങനെ: ‘ജി. ചന്ദ്രമോഹന്‍ ഒരാഴ്ച മുമ്പ് ഒരു ഓണ്‍ലൈന്‍ വായ്‌പാ കമ്പനിയില്‍ നിന്നും വായ്‌പയെടുത്തു. കൃത്യസമയത്ത് വായ്‌പയെടുക്കാന്‍ കഴിയാതെ വന്ന്‌പ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്നും വായ്‌പയെടുത്തു. അങ്ങിനെ ഒരാഴ്ചയ്‌ക്കുള്ളില്‍ ഒമ്പതോളം ഓണ്‍ലൈന്‍ ആപുകളില്‍ നിന്നായി ഏകദേശം 70,000 രൂപയോളം വായ്‌പയെടുത്തു. കടം തിരിച്ചടക്കാതായപ്പോള്‍ വായ്‌പാ കമ്പനികളുടെ റിക്കവറി വിഭാഗം ഫോണില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ചന്ദ്രമോഹന്‍ മാനസികസമ്മര്‍ദ്ദത്തിലാവുന്നത്. തുടര്‍ച്ചയായ ഭീഷണികള്‍ ഫോണിലൂടെയും മെസ്സേജായും അടിക്കടി എത്തിതുടങ്ങിയതോടെ ചന്ദ്രമോഹന്‍ ജീവനൊടുക്കുകയായിരുന്നു’.

ഇതുപോലെ 180ഓളം അനധികൃത ഓണ്‍ലൈന്‍ വായ്‌പാ ആപുകള്‍ പ്രവര്‍ത്തിക്കുന്നതായി തെലുങ്കാന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നാല് ചൈനക്കാരുള്‍പ്പെടെ 30 പേരെ അറസ്റ്റ് ചെയ്തു.

ഹൈദരാബാദില്‍ മാത്രം നാല് ചൈനീസ് കമ്പനികള്‍ 21,000 കോടിയാണ് ഓണ്‍ലൈന്‍ വായ്‌പാ ബിസിനസ്സില്‍ മുടക്കിയിരിക്കുന്നതെന്ന് ഹൈദരാബാദ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശിഖാ ഗോയല്‍ പറഞ്ഞു. ഈ നാല് കമ്പനികള്‍ 30 ഓണ്‍ലൈന്‍ വായ്‌പാ ആപുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം 1.40 കോടി ഇടപാടുകളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് പേമെന്റ് ഗേറ്റ് വേ കമ്പനിയായ റെസര്‍ പേയുടെ കണക്കുകള്‍ ഉദ്ധരിച്ച് ശിഖാ ഗോയല്‍ പറഞ്ഞു.

കോവിഡ് 19ന്റെ വരവോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നീങ്ങിയ കുടുംബങ്ങളെയാണ് വായ്‌പാകെണിയൊരുക്കി ഇത്തരം ഓണ്‍ലൈന്‍ ആപുകള്‍ കുടുക്കുന്നത്. ഇതുവരെ ഈ കമ്പനികളുടെ 10ഓളം ബാങ്ക് അക്കൗണ്ടുകളിലായുള്ള 80 കോടിയോളം രൂപ മരവിപ്പിച്ചതായും ശിഖാ ഗോയല്‍ വ്യക്തമാക്കി. കോവിഡ് ബാധയെതുടര്‍ന്ന് ശമ്പളം വെട്ടിച്ചുരുക്കിയതും ക്രെഡിറ്റ് കാര്‍ഡുകള്‍ വായ്‌പാ പരിധി കുറച്ചതും തൊഴില്‍ നഷ്ടപ്പെട്ടതും നിരവിധി പേരെ ഇത്തരം ഓണ്‍ലൈന്‍ വായ്‌പ ആപുകളിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊള്ളപ്പലിശ ഈടാക്കിയാണ് ഇത്തരം കമ്പനികള്‍ വായ്‌പകള്‍ നല്‍കുന്നത്.

പരാതികള്‍ ലഭിച്ചയുടനെ നടത്തിയ അന്വേഷണത്തില്‍ പല വായ്‌പാ ആപ് കമ്പനികളുടെയും ആസ്ഥാനം ബാംഗ്ലൂര്‍, മഹാരാഷ്‌ട്ര, ഗുര്‍ഗാവുണ്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണെന്ന് തെളിഞ്ഞതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

Tags: പോലീസ്ഓണ്‍ലൈന്‍ചൈനീസ് വായ്പ ആപുകള്‍ഓണ്‍ലൈന്‍ വായ്പാ ആപുകള്‍ആപ്പ്arrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.