Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇനായതാഖാനെ വെല്ലുവിളിച്ച് ശിവാജി

അതുകൊണ്ട് ഒരു മറാഠാ സൈനികനും ഒരു മുറിവുപോലും പറ്റിയില്ല. എന്നുമാത്രമല്ല നഗരത്തിലെ അനേകം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
in Samskriti

ശിവാജി ക്രുദ്ധനായി വായുവേഗത്തില്‍  സൈനികരുമായി ചെന്ന് സൂറത്ത് നഗരം ആക്രമിച്ചു. ശിവാജി എത്തി എന്ന വാര്‍ത്ത കേട്ട് നഗരത്തില്‍ നിലവിളിയാരംഭിച്ചു. അനേകം പേര്‍ സ്വരക്ഷക്കായി കോട്ടക്കകത്ത് പ്രവേശിച്ചു. എന്നാല്‍  ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ഇരുന്നൂറ് സൈനികരുമായി നഗരത്തില്‍ മാര്‍ച്ച് നടത്തി, കച്ചവടക്കാരും ആയുധമെടുത്ത് ആത്മരക്ഷയ്‌ക്കായി തയ്യാറെടുത്ത് നിന്നു.

മറാഠാ സൈനികര്‍ ഒരു കൈയില്‍ തീപ്പന്തവും മറുകയ്യില്‍ വാളുമായി യമദൂതന്മാരെപ്പൊലെ പാഞ്ഞുവന്നു.  

നഗരത്തിന്റെ വാതില്‍ തകര്‍ത്ത് അവര്‍ നിരനിരയായി വിപണിയില്‍ പ്രവേശിച്ചു. ഓരോ വഴിയിലും തിരഞ്ഞെടുക്കപ്പെട്ട കടകള്‍ കൊള്ളയടിച്ചു. ചെറിയ വസ്തുക്കള്‍ അവര്‍ തൊട്ടതേയില്ല. മുത്തുകള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍, വൈഡൂര്യങ്ങള്‍ എന്നിവ മാത്രമാണെടുത്തത്. നഗരത്തിന് വെളിയില്‍ ശിവാജി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ കുന്നുപോലെ കനകം മുതലായവ വന്നുപതിക്കുന്നുണ്ടായിരുന്നു. ഇതായതഖാന്‍ കോട്ടയില്‍നിന്നും പീരങ്കി പ്രയോഗിക്കാന്‍ ആരംഭിച്ചു.  

അതുകൊണ്ട് ഒരു മറാഠാ സൈനികനും ഒരു മുറിവുപോലും പറ്റിയില്ല. എന്നുമാത്രമല്ല നഗരത്തിലെ അനേകം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.

നഗരത്തില്‍ വലിയ ബഹളമായിരുന്നു കൊള്ളയടിയും തീവെപ്പും നടക്കുകയായിരുന്നു. സ്വരാജ്യത്തിന്റെ സൈനികര്‍ ശ്രദ്ധാപൂര്‍വം അവരുടെ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കയായിരുന്നു. എന്നാല്‍ സ്ത്രീകളും കുട്ടികളും ഉപദ്രവിക്കപ്പെട്ടില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടില്ല. മതഗുരുക്കന്മാര്‍ പീഡിപ്പിക്കപ്പെട്ടില്ല. സാധാരണ ജനങ്ങളെയും നിര്‍ധനന്മാരെയും തീരെ ബാധിച്ചില്ല, ഇത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നഗരത്തിലെ പരോപകാരികളായ ധനികന്മാരെയും കൊള്ളയടിക്കുന്നതില്‍നിന്നും ഒഴിവാക്കി. അവരില്‍ ഒരു ഡച്ചുകാരനും ഒഴിവാക്കപ്പെട്ടു. ഇയാള്‍ വലിയ ദാനശീലനായിരുന്നു. ബഹര്‍ജി ഇങ്ങനെയുള്ള ഓരോരുത്തരുടെയും വിവരം ശേഖരിച്ചിട്ടുണ്ടായിരുന്നു. ആ ഡച്ചുകാരനായ ധനികന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എങ്കിലും അദ്ദേഹത്തിന്റെ ഗൃഹം സ്പര്‍ശിച്ചില്ല.

അബിസീനിയയില്‍ നിന്നും ഔറംഗസേബിന് സമ്മാനമായി ലഭിച്ച ധനരാശി ശിവാജിക്ക് സമ്മാനമായി ലഭിച്ചു. വേറെ ചില കച്ചവടക്കാര്‍ 30 പെട്ടികളിലാക്കി രഹസ്യമായി രത്‌നവും സ്വര്‍ണവും നഗരത്തിനു വെളിയില്‍ നദിക്കക്കരെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന വിവരം അറിഞ്ഞു. അത് പിടിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തു. ശിവാജിയുടെ രഹസ്യവിഭാഗം നഗരത്തിനകത്തും പുറത്തും സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശത്രുവിന്റെ വരവ് ഏതു ഭാഗത്തുകൂടി ഉണ്ടായാലും രണ്ടുമൂന്നു ദിവസം മുന്‍പ് വിവരം ലഭിക്കാനുള്ള വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.

ഈ പരിതസ്ഥിതിയിലും ഇംഗ്ലീഷുകാര്‍ അവരുടെ ധനം രക്ഷിക്കാന്‍ സന്നദ്ധരായിരുന്നു. അവര്‍ കാണിച്ച അച്ചടക്കവും ധൈര്യവും പ്രശംസനീയമായിരുന്നു. ശിവാജി അവരെ ഭയപ്പെടുത്താന്‍ മൂന്നു തവണ പത്രം അയച്ചു. എന്നിട്ടും അവര്‍ കീഴടങ്ങിയില്ല. അവസാനം അവര്‍ ഇനിയും ദൂതനെ അയച്ചാല്‍ അവനെ ഖണ്ഡിച്ചു കളയുമെന്നു മറുപടിയും നല്‍കി.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.