Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിയമസഭയെ മറയാക്കിയും വെറുപ്പിന്റെ രാഷ്‌ട്രീയം

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
in Editorial

അധികാരം ഉപയോഗിച്ച് വിഭാഗീയതയുടെ രാഷ്‌ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ നടപടി അനാവശ്യവും പരിഹാസ്യവുമാണ്. രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി ശരിയായ വില ലഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കാര്‍ഷിക നിയമങ്ങള്‍. മുന്‍പ് കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്ന, എന്നാല്‍ നടപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കാതിരുന്ന നിയമമാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. കുപ്രചാരണത്തിലൂടെ ഈ വസ്തുത മറച്ചുപിടിക്കുന്ന തരംതാണ രാഷ്‌ട്രീയമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പയറ്റുന്നത്. ഇതിന് അവര്‍ നിയമസഭയെയും ദുരുപയോഗിക്കുകയാണ്. എന്തോ മഹാ സംഭവമെന്ന മട്ടില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസ്സാക്കിയവര്‍ സ്വന്തം കാപട്യമാണ് വെളിപ്പെടുത്തിയത്. നവംബര്‍ ഒന്നുമുതല്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ താങ്ങുവില രണ്ടുമാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പേരില്‍  മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങളില്‍ ധാരണയിലെത്തുകയും, പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുകയും ചെയ്തപ്പോഴാണ് പിണറായി സര്‍ക്കാര്‍ പ്രമേയവുമായി രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് ലഭിക്കാതിരിക്കാന്‍ പരസ്പര സഹകരണത്തോടെ നിയമനിര്‍മാണം നടത്തിയവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ഭീകരവാദ കേസില്‍ ജയിലിലടയ്‌ക്കപ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ ഇടതു-വലതു മുന്നണികള്‍ ചേര്‍ന്ന് പ്രമേയം പാസ്സാക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലാതിരുന്നിട്ടും പൗരത്വ നിയമഭേദഗതിക്കെതിരെയും പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഇപ്പോഴത്തെ പ്രമേയം പാഴ്‌വേലയാണ്. പ്രതിഷേധം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ സഭ പ്രത്യേകം ചേരണമെന്നില്ല.  ഒപ്പു ശേഖരിച്ചാല്‍ മതിയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം തുലയ്‌ക്കുന്നതും ഒഴിവാക്കാമായിരുന്നു. പക്ഷേ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഉദ്ദേശ്യം മറ്റു ചിലതാണ്. കേന്ദ്രത്തിനെതിരെ നിലകൊള്ളുന്നു എന്നു വരുത്തുക. ഗവര്‍ണറുമായി ബോധപൂര്‍വം ഏറ്റുമുട്ടുക. സര്‍ക്കാരിന്റെ താളത്തിനു തുള്ളാത്ത ഗവര്‍ണറെ ബിജെപിയുടെ ഏജന്റായി ചിത്രീകരിക്കുക. ഗവര്‍ണറെ മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ കേന്ദ്രം ഹനിക്കുകയാണെന്ന് പ്രചരിപ്പിക്കുക. ഇത്തരം കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിയമസഭയെ മറയാക്കുകയാണ് മുഖ്യമന്ത്രി പിണറായി ചെയ്യുന്നത്.

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് നിയമനിര്‍മാണം നടത്തുന്നതിന്റെ സാധ്യതയാരായും എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരുത്തരവാദപരമായി പ്രഖ്യാപിക്കുന്നത്. എപിഎംസിയും അതനുസരിച്ചുള്ള ചന്തകളുമൊന്നുമില്ലാത്ത കേരളത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നതു പരിഹാസ്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പ്പാദനം കുറഞ്ഞാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം വിഷമത്തിലാവുമെന്നാണ് ഒരു സങ്കോചവുമില്ലാതെ ഇക്കൂട്ടര്‍ പറയുന്നത്. ആരാണ് ഇവിടുത്തെ കൃഷിയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും നശിപ്പിച്ചത്? പാര്‍ട്ടി പിളര്‍ത്തുന്നതിനായി അനാവശ്യ സമരം സംഘടിപ്പിച്ച് കൊയ്യാനും വിതയ്‌ക്കാനുമൊക്കെ അനുവദിക്കാതിരുന്നവര്‍ക്ക്  ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നത് നല്ല കാര്യം തന്നെ. അതു പക്ഷേ പാവപ്പെട്ട കൃഷിക്കാരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള നിയമനിര്‍മാണത്തെ എതിര്‍ത്തുകൊണ്ടാവുന്നത് വിരോധാഭാസമാണ്.  

Tags: Pinarayi Vijayanpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.