Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയില്‍ പരിഹരിക്കപ്പെടാതെ വന്യമൃഗ ശല്യം

നിരവധി വന്യമൃഗ ആക്രമണങ്ങളും ജില്ലയിലുടനീളമുണ്ടായി. കൃഷിയിടത്തില്‍ കാവല്‍ കിടന്നവരേയും, വനംവകുപ്പ് വാച്ചര്‍മാരെയും കാട്ടാന ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവങ്ങളുമുണ്ടായി

Janmabhumi Online by Janmabhumi Online
Jan 1, 2021, 11:16 am IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: രണ്ടായിരത്തി ഇരുപത് കഴിഞ്ഞിട്ടും വന്യ മൃഗ ശല്യത്തിന് പരിഹാരമായില്ല. വനാതിര്‍ത്തി പ്രദേശങ്ങളും, ജനവാസ കേന്ദ്രങ്ങളും രൂക്ഷമായ വന്യമൃഗശല്യം തുടരുകയാണ്. പുല്‍പ്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്‌ക്കകോളനിയിലെ ശിവകുമാര്‍ എന്ന യുവാവ്, വിറകു ശേഖരിക്കാന്‍ പോയതാണ്, ഒരു കിലോമീറ്റര്‍ ഉള്‍വനത്തില്‍ കടുവ ഭക്ഷിച്ച നിലയിലാണ് പിന്നീട് ജഡം കണ്ടെത്തിയത്.  ബത്തേരി പാട്ടവയല്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഇതര സംസ്ഥാന തൊഴിലാളി രാവിലെ ജോലിക്കായി പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചു കൊന്നത്.  

നിരവധി വന്യമൃഗ ആക്രമണങ്ങളും ജില്ലയിലുടനീളമുണ്ടായി. കൃഷിയിടത്തില്‍ കാവല്‍ കിടന്നവരേയും, വനംവകുപ്പ് വാച്ചര്‍മാരെയും കാട്ടാന ആക്രമിച്ചു ഗുരുതര പരിക്കേല്‍പ്പിച്ച സംഭവങ്ങളുമുണ്ടായി. തിരുനെല്ലിയിലും, ചീയമ്പം 73 ലും നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നൊടുക്കി. തമിഴ്‌നാടന്‍ അതിര്‍ത്തികളിലും വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു ഭക്ഷിച്ചു.  വടക്കനാട് നിന്നും രണ്ടു കടുവകളെ വനം വകുപ്പ് പിടികൂടിയതും 2020ലാണ്. ബീനാച്ചിയില്‍ രണ്ടു കുട്ടികളടക്കം മൂന്നു കടുവകളിറങ്ങി ദിവസങ്ങളോളം ഭീതി സൃഷ്ടിച്ചു. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലെല്ലാം വന്യമൃഗശല്യത്തിന്റെ കെടുതി ഒരു പോലെ അനുഭവിക്കുകയാണ്.  

ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാവുന്നു. മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല, ലക്കിടി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാന വലിയ ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്.  തവിഞ്ഞാല്‍ വാളാട് തോളക്കരയില്‍ കടുവ പശുവിനെ കൊന്നു തിന്നുകയും തൊട്ടടുത്ത ദിവസം കാട്ടുപോത്തിനെയും കൊന്നു തിന്നതാണ് ഈ വര്‍ഷം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. പകല്‍നേരങ്ങളിലും വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുകയാണ്. ജില്ലയിലെ നൂറുകണക്കിനാളുകള്‍ മരിച്ചും, മരിക്കാതെയും ദുരിത സമാനമായ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. വളര്‍ത്തുമൃഗങ്ങളും, കാര്‍ഷിക വിളകളും, നശിപ്പിച്ച് സംഹാര താണ്ഡവം തുടരുമ്പോഴും ഫലപ്രദമായ പരിഹാരത്തിനുള്ള ഒരു നടപടികളുമുണ്ടായിട്ടില്ല.

കൊറോണ പ്രതിസന്ധി മൂലം നട്ടം തിരിയുമ്പോഴാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് വന്യമൃഗശല്യം വയനാട്ടിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നത്. വനം വകുപ്പിന് വന്യമൃഗ പ്രതിരോധത്തിന് ലഭിക്കുന്ന ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. മഞ്ഞ കൊന്നയും, ഗ്രാന്റീസും, തേക്കും കാടിനുള്ളില്‍ നിറക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദുരിതവും കര്‍ഷകര്‍ അനുഭവിക്കേണ്ടി വരികയാണ്. 2021ല്‍ ഭരണമാരംഭിക്കുന്ന ജില്ലാ ഭരണകൂടത്തിന് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വന്യമൃഗശല്യത്തിനും, വയനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ഇടപെട്ട് ജനകീയമായ പ്രതിരോധ സംവിധാനത്തിലൂടെ വന്യമൃഗശല്യം പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഈ നിര്‍ദേശത്തിലുള്ളത്.  ഒപ്പം വയനാടിന്റെ പരിസ്ഥിതി സംരക്ഷണവും, കാര്‍ഷിക ഉണര്‍വിനുള്ള നിര്‍ദ്‌ദേശങ്ങളും സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.  

വനം വകുപ്പിനെ ആശ്രയിച്ച് ജില്ലയിലെ വന്യമൃഗശല്യവും ജീവിത സുരക്ഷയും, കാര്‍ഷിക ഉന്നതിയും എന്നതില്‍ വയനാടന്‍ ജനതക്ക് പ്രതീക്ഷക്ക് വകയില്ല. ഈ സാഹചര്യത്തില്‍, സര്‍ക്കാരും, ത്രിതല പഞ്ചായത്തുകളും, ജനകീയ സമിതികളും പരിഹാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്‌ദേശങ്ങള്‍ പ്രതീക്ഷക്ക് വകനല്‍കുന്നതാണ്. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പ്രതീക്ഷ വയനാടന്‍ ജനതക്ക് നല്‍കുന്ന നിര്‍ദ് ദേശങ്ങള്‍ തന്നെയാകും  സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്.

Tags: Wild Animalവയനാട്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

Kerala

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഇടുക്കിയിൽ 47-കാരന് ദാരുണാന്ത്യം

Kerala

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കവെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

ബാലഗോകുലം ഉത്തരകേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രവര്‍ത്തക സമിതി ശിബിരം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ ഭാരതം കണ്ട ഏറ്റവും വലിയ ദുരന്തവര്‍ഷം: ഡോ. ജേക്കബ് തോമസ്

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണജയന്തി സമ്മേളനം അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ കൃഷ്ണവിഗ്രഹത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യുന്നു

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

പാദപൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ : സന്തോഷ് പണ്ഡിറ്റ്

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

നാലര വയസുകാരന്‍ നാവുയര്‍ത്തുന്ന കാലം വരുന്നുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies