Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രബുദ്ധകേരളം എന്ന പെരുംനുണ

കൊവിഡാനന്തര കാലത്ത് 'വെബനാര്‍' സര്‍വ സാധാരണമായിരുന്നു. വിദ്യാഭ്യാസം, വ്യാപാരം, രാഷ്‌ട്രീയം, ഭരണനിര്‍വഹണം എന്നീ കാര്യങ്ങള്‍ക്ക് വിഷ്വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ വീടുകളിലിരുന്ന് അധ്യാപകരുടെ ക്ലാസ്സുകള്‍ ശ്രദ്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2020, 03:00 am IST
in Varadyam

പി. സുജാതന്‍

രാഷ്‌ട്രീയം ഡിജിറ്റൈസ് ചെയ്യപ്പെട്ട വര്‍ഷമാണ് പിന്നിടുന്നത്. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും ചെറുതും വലുതുമായ ജാഥകളും പിന്‍വാങ്ങി. ആശയപ്രചാരണത്തിന് അളവറ്റ നിലയില്‍ സാമൂഹിക മാധ്യമത്തെ ഉപയോഗപ്പെടുത്തി. തന്മൂലം പൊതുജനാഭിപ്രായ രൂപീകരണത്തില്‍ നിന്ന് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ പുറത്തായി. സമകാലിക സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ ജനങ്ങളില്‍ പകുതിയും ഇരുട്ടില്‍ തപ്പി. ‘വൈ ഫൈ’യും നെറ്റ് വര്‍ക്ക് റീച്ചും സ്മാര്‍ട്ട് ഫോണ്‍ ലഭ്യതയും അനുസരിച്ചുള്ള രാഷ്‌ട്രീയ വിദ്യാഭ്യാസം പ്രധാനമായും നഗര കേന്ദ്രീകൃതമായി.

കൊവിഡാനന്തര കാലത്ത് ‘വെബനാര്‍’ സര്‍വ സാധാരണമായിരുന്നു. വിദ്യാഭ്യാസം, വ്യാപാരം, രാഷ്‌ട്രീയം, ഭരണനിര്‍വഹണം എന്നീ കാര്യങ്ങള്‍ക്ക് വിഷ്വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ വീടുകളിലിരുന്ന് അധ്യാപകരുടെ ക്ലാസ്സുകള്‍ ശ്രദ്ധിച്ചു. 2020 ജനുവരി മാസം ഒടുവില്‍ ചൈനയില്‍ നിന്ന് മടങ്ങി വന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ കൊവിഡ്-19 ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ കേരളീയ സമൂഹം ഭീതിയിലും ജാഗ്രതയിലും ആയി. ഫെബ്രുവരി മാസം വലിയ കുഴപ്പങ്ങളില്ലാതെ കടന്നുപോയി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളിലൂടെ മാര്‍ച്ച് മാസം ആദ്യം മഹാമാരിയുടെ സാമൂഹിക വ്യാപനം കേരളത്തില്‍ നടന്നതായി അനുമാനിക്കപ്പെട്ടു. ആ മാസം 15 ന് ലോക്ഡൗണ്‍ നിലവില്‍ വന്നു. രാജ്യം നിശ്ചലം. കേരളം ശ്മശാനമൂകം. രാഷ്‌ട്രീയം മാധ്യമ വേദികളിലൊതുങ്ങി. രോഗവ്യാപന നിയന്ത്രണങ്ങളായി എല്ലാവരുടെയും ശ്രദ്ധാ വിഷയം. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ ആരോഗ്യ പ്രവര്‍ത്തകരോടും പോലീസിനോടും ഏവരും സഹകരിച്ചു.

ഈ സാഹചര്യം ഒരു അവസരമായി ദേശവിരുദ്ധ ശക്തികള്‍ മുതലെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രതിനിധികളുടെ കൂടി ഒത്താശയോടെ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനല്‍ വഴി തുടര്‍ച്ചയായി സ്വര്‍ണ കള്ളക്കടത്തു നടന്നതായി എയര്‍പോര്‍ട്ട് കസ്റ്റംസ് കണ്ടുപിടിച്ചു. പ്രതികളില്‍ ചിലര്‍ പിടിയിലായി. രാജ്യത്തെ പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സികളെല്ലാം തുടര്‍ച്ചയായി കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി ഉണ്ടായി. കൊവിഡ് ചികിത്സാ വിവരങ്ങള്‍ ചോര്‍ത്തിയതടക്കം പിണറായി വിജയന്‍ സര്‍ക്കാര്‍ അനേകം അഴിമതിയാരോപണങ്ങള്‍ക്ക് ഒന്നൊന്നായി വിധേയമാകുന്ന ദയനീയ കാഴ്ചയാണ് ജനങ്ങള്‍ മാധ്യമങ്ങളിലൂടെ നിത്യവും കണ്ടത്. ഇടതു സര്‍ക്കാരിന്റെ കരാര്‍ നിയമനങ്ങള്‍ക്കു പിന്നില്‍ സ്വജനപക്ഷപാതവും അഴിമതിയും നിഴലിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നോക്കുകുത്തിയായി. ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെട്ടു. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ യുവതി അടക്കം അനേകം അയോഗ്യര്‍ സര്‍ക്കാരിന്റെ ഒത്താശയില്‍ മുന്തിയ ഉദ്യോഗങ്ങളില്‍ നിയമനം നേടിയത് ആശ്ചര്യത്തോടെ കേരളം കണ്ടു.

കൊവിഡ് നിയന്ത്രണ കാലമായതിനാല്‍ ഇടതു സര്‍ക്കാരിന്റെ നെറികെട്ട നടപടികള്‍ വേണ്ടവിധം സാമാന്യജനങ്ങളിലെത്തിയില്ല. ഇടതു പ്രവര്‍ത്തകരുടെ സുസംഘടിതമായ പ്രചാര വേലകള്‍ സാമാന്യ ജനങ്ങള്‍ക്കിടയില്‍ വസ്തുതകള്‍ തിരിച്ചറിയാനാകാത്ത അവസ്ഥ സൃഷ്ടിച്ചു. വര്‍ഷാവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്താന്‍ കൊവിഡ് നിയന്ത്രണ കാലം ഉപകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.