Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണയ്‌ക്കിടയിലും രാജ്യങ്ങള്‍ തമ്മിവുള്ള സൗഹൃദം ദൃഢം; 55 വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് പൂര്‍ണ്ണ സഹകരണമാണ് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 04:15 pm IST
in India

ന്യൂദല്‍ഹി : നിര്‍ത്തിവെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ ഗതാഗതം വീണ്ടും പുനരാരംഭിച്ചു. 1965 മുതല്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയും ഓണ്‍ലൈനിലൂടെയാണ് തുടക്കമിട്ടത്.  

ബംഗാളിലെ ഹല്‍ദിബാരി മുതല്‍ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിക്കൊണ്ടാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ പതയിലൂടെ ചരക്കു നീക്കം മാത്രമാകും നടത്തുക, യാത്രാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക പിന്നീടാകും. അയല്‍പ്പക്ക നയത്തില്‍ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് പൂര്‍ണ്ണ സഹകരണമാണ് നല്‍കുന്നത്. കൊറോണ വ്യാപനം ഈ വര്‍ഷം ലോകത്തിന് വലിയ വെല്ലുവിളിയാണെന്ന കാര്യം വാസ്തവമാണ്. എന്നാല്‍ ഇതിനിടയിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാണ്. യാതൊരു കോട്ടവും ഉണ്ടായിട്ടില്ല. ഇനി അടുത്തതായി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ചിലഹതി- ഹല്‍ദിബാരി റെയില്‍ പാത ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  

അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യയെ ബംഗ്ലാദേശിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു. 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഞങ്ങളുടെ വിമോചനത്തിനായി പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്‍കിയ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും താന്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും ഷേയ്ഖ് ഹസീന അറിയിച്ചു.  

ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടതിനോടൊപ്പം ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ബാംഗബന്ധു- ബാപ്പു ഡിജിറ്റല്‍ എക്സിബിഷനും ഉദ്ഘാടനം ചെയ്തു. ഇതിന് പുറമേ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ സ്റ്റാമ്പും പുറത്തിറക്കി.  

ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സ്ഥലമായ ചിക്കന്‍നെക്ക് (സിലിഗുരി ഇടനാഴി) വഴിയാണ് ഈ പാത കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ പ്രദേശത്തെ വികസനവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, നേപ്പാള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് സിലിഗുരി ഇടനാഴി.

അന്താരാഷ്‌ട്ര അതിര്‍ത്തിമുതല്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷന്‍ വരെ 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 75 കിലോമീറ്ററോളം നീളത്തിലുള്ള റെയില്‍വേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്.

Tags: indiaതീവണ്ടിബംഗ്ലാദേശി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.