Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്ക; ജനുവരിക്കു മുമ്പ് മന്ത്രിസഭയുടെ രാജി?

രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത പ്രതിരോധത്തിലൂടെ രക്ഷപ്പെടാനുള്ള തന്ത്രമാണ് സിപിഎമ്മിന് മുന്നിലുള്ളത്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 15, 2020, 08:05 am IST
inKerala

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന് ഇനിയും അഞ്ചു മാസമുണ്ടെങ്കിലും അതിനു മുമ്പ് മന്ത്രിസഭ രാജിവയ്‌ക്കുമെന്ന് ശക്തമായ അഭ്യൂഹം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലത്തെ ആശ്രയിച്ചല്ല രാജി എന്ന പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സിപിഎമ്മിന് വലിയ ആശങ്കയാണ്. സിപിഎം അണികളിലും ഘടകകക്ഷികളിലും ഉടലെടുത്ത മുരടിപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ജനുവരിയില്‍ നിയമസഭാ സമ്മേളനം എന്ന ധാരണ നേരത്തേ ഉണ്ടായിരുന്നു. അതുണ്ടായാല്‍ സംഗതി വഷളാകുമെന്ന ചിന്ത സജീവമാണ്. മുമ്പെങ്ങുമില്ലാത്ത വിധം വിവാദ ചുഴിയിലാണ് സര്‍ക്കാര്‍. ഉദ്യോഗസ്ഥ പ്രമാണികളും മന്ത്രിമാര്‍ പോലും ആരോപണങ്ങളുടെ മുള്‍മുനയിലാണ്.  അത് മുഖ്യമന്ത്രിയിലേക്ക് വരെ നീളുമെന്ന ആശങ്കയുണ്ട്.

നിയമസഭാ സ്പീക്കര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ തെളിവെടുപ്പുകള്‍ നടക്കാനിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയിട്ടുള്ള രഹസ്യ മൊഴി എന്തൊക്കെയെന്ന ഭയപ്പാട് ഒരു വശത്ത്. വീണ്ടും ചോദ്യം ചെയ്യല്‍ നടക്കുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ചോദ്യം ചെയ്യാനുണ്ട്. അതു കൂടി തീരുമ്പോള്‍ എന്തൊക്കെ ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നതെന്നറിയില്ല.

ഇതിനകം ഒരുപാട് തെളിവുകള്‍ അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. അതിന്റെ ചെറിയൊരു അംശം മാത്രമേ പുറത്തറിഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയെന്നുള്ള സ്വപ്‌നയുടെ ശബ്ദ സന്ദേശം കേരള പോലീസിന്റെ തിരക്കഥയുടെ ഭാഗമെന്ന് വ്യക്തമാവുകയാണ്. വനിതാ പോലീസ് വിളിച്ചു കൊടുത്ത ഫോണില്‍ സംസാരിച്ചതാണെന്ന സ്വപ്‌നയുടെ മൊഴി പുറത്തു വന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ തിരക്കഥ പ്രകാരമാണിതെല്ലാമെന്നാണ് വിവരം. ഇവയൊക്കെ വ്യക്തമാക്കുന്നത് മന്ത്രിസഭയിലെ തലതൊട്ടപ്പന്മാരുടെ താല്‍പര്യമാണ്. പുറത്തറിഞ്ഞതിനെക്കാള്‍ വലിയ രഹസ്യങ്ങള്‍ വെളിയില്‍ വരാനുണ്ട്. അത് പലരെയും ഭയപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് കുടുംബത്തോടെ തീര്‍ത്തുകളയുമെന്ന ഭീഷണി സ്വപ്‌നയ്‌ക്കുണ്ടായത്.

ഈ സാഹചര്യത്തില്‍ നിയമസഭയെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിന് മടിയുണ്ട്. സഭ ചേര്‍ന്നാല്‍ ഇതുവരെ പൊതുസമൂഹത്തിന്റെ മുന്നിലും മനസ്സിലുമുള്ള തട്ടിപ്പും വെട്ടിപ്പും സഭയിലെത്തും. സഭാ രേഖകളില്‍ അത് സ്ഥാനം പിടിക്കുന്നതില്‍ പരം മാനക്കേട് വേറെയില്ല. അതൊഴിവാക്കേണ്ടത് ഇടത് മുന്നണിയുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ആവശ്യമാണ്. അത് ഒഴിവാക്കാന്‍ മുന്നിലുള്ള വഴി രാജിയാണ്. മന്ത്രിസഭയില്ലെങ്കില്‍ പിന്നെ നിയമസഭ ചേരേണ്ടതില്ല, പ്രതിപക്ഷം കരുതിവച്ച പടക്കോപ്പുകളെല്ലാം വെള്ളത്തിലാവുകയും ചെയ്യും. നാലു മാസത്തിനിടയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇതാണ് രാജിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.  

രാജിക്ക് ശേഷം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംഘടിത പ്രക്ഷോഭമാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ അതൊക്കെയാണ് സൂചന നല്‍കിയത്. ഏതായാലും ആരോപണങ്ങള്‍ എത്ര സത്യമായാലും സംഘടിത പ്രതിരോധത്തിലൂടെ രക്ഷപ്പെടാനുള്ള തന്ത്രമാണ് സിപിഎമ്മിന് മുന്നിലുള്ളത്.

Tags: pinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.