Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ചെകുത്താനും ദൈവത്തിനുമിടയിലെ നാലു മിനിറ്റ്

വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു ഇംഗ്ലണ്ട്, കിരീടം ലക്ഷ്യം വച്ച രാജ്യം. മറഡോണയുടെ കരുത്തിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത് ശരാശരി പ്രകടനം.

ബി. ശ്രീഹരി by ബി. ശ്രീഹരി
Nov 27, 2020, 05:54 am IST
in Article
1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധി നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍

1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ കുപ്രസിദ്ധി നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍

മെക്‌സിക്കോ നഗരത്തിലെ അസ്‌ടെക്ക് സ്‌റ്റേഡിയം ഒരു നിമിഷം തല കുനിച്ചു. ചരിത്രത്തില്‍ നാണക്കേടിന്റെ കഥ പേറിയ ലജ്ജയോടെ. അല്‍പ്പായുസ്സു മാത്രമായിരുന്നു ആ നാണക്കേടിന് കാലാവധി.  എന്നും ഒറ്റയ്‌ക്ക് പോരാട്ടം നയിച്ച് ശീലമുള്ള ഡീഗോയ്‌ക്ക് 1986 ജൂണ്‍ 22, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഓടിക്കയറിയ ദിവസമാണ്.  

വമ്പന്‍ താരനിരയടങ്ങിയ ഇംഗ്ലണ്ട് പ്രതിരോധത്തെ പൊട്ടനാക്കിയും പിന്നീട് നിശബ്ദനാക്കിയും ഡീഗോ മറഡോണയെന്ന അപൂര്‍വ പ്രതിഭാസം മിന്നിത്തിളങ്ങിയ 1986 ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ശക്തമായ ടീമായിരുന്നു ഇംഗ്ലണ്ട്, കിരീടം ലക്ഷ്യം വച്ച രാജ്യം. മറഡോണയുടെ കരുത്തിലെത്തിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പുറത്തെടുത്തത് ശരാശരി പ്രകടനം. രണ്ടാം പകുതിയിലേക്ക് നീങ്ങിയതോടെ നാടകീയത നിറഞ്ഞു. 52-ാം മിനിറ്റില്‍ അഞ്ചടി അഞ്ചിഞ്ചുകാരനായ ഡീഗോ അത്ഭുതം കാട്ടി. താരതമ്യേന കുള്ളനായ ഡീഗോയ്‌ക്ക് ഗോളിക്ക് മുകളില്‍ ഉയര്‍ന്നു ചാടുക അസാധ്യമായിരുന്നു. ഇംഗ്ലീഷ് പ്രതിരോധത്തെ പിടിച്ചുകുലുക്കിയ ഡീഗോ ആ അസാധ്യം സാധ്യമാക്കിയെന്ന് തോന്നിച്ച നിമിഷം. എന്നാല്‍, പന്ത് വല തൊട്ടതോടെ ഇംഗ്ലീഷ് പ്രതിരോധ നിര ഒന്നടങ്കം ആക്രോശത്തോടെ റഫറിക്ക് മുന്നില്‍ ഓടിയടുത്തു. പന്ത് കൈയില്‍ തട്ടിയെന്ന ഇംഗ്ലീഷ് നിരയുടെ ആരോപണം റഫറി പാടേ തള്ളി. ഒരു ജനതയാകെ പൊട്ടിത്തെറിച്ച നിമിഷം. സഹതാരങ്ങള്‍ പോലും ഡീഗോയ്‌ക്കൊപ്പം ഗോളാഘോഷിക്കാതെ ഒരു നിമിഷം തരിച്ചു നിന്നു. 

ഇംഗ്ലണ്ട് പ്രതിരോധത്തെ മറികടന്ന് നേടിയ നൂറ്റാണ്ടിലെ മികച്ചതെന്ന്  വിഖ്യാതമായ ഗോള്‍

എന്നാല്‍, ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഏറെ ദുഃഖിക്കേണ്ടി വന്നില്ല. നാല് മിനിറ്റുകള്‍ക്കിപ്പുറം വില്ലനില്‍ നിന്ന് നായകനിലേക്ക് ചിറകുവിരിച്ച മറഡോണ നാണക്കേടിന്റെ കറ മനോഹരമായി നീക്കി. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയ മിന്നലാക്രമണം അത്രമേല്‍ മനോഹരമായിരുന്നു. ഇംഗ്ലണ്ടിന്റെ നാല് പ്രതിരോധ താരങ്ങളെ നിശബ്ദരാക്കി, സെക്കന്‍ഡുകള്‍ക്കുള്ളില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡീഗോ കുതിച്ചെത്തി. ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ ഇടംകാലിന്റെ മാന്ത്രികത ഷില്‍ട്ടണെയും വരിഞ്ഞുമാറ്റിയതോടെ അപൂര്‍വഗോളിന്റെ പിറവി. രാജ്യം വീണ്ടെടുത്ത രാജാവിനെപ്പോലെ മറഡോണ ഒരു നിമിഷം നിവര്‍ന്നു നിന്നു.

52-ാം മിനിറ്റിലെ ആ ചെകുത്താന്‍ നാല് മിനിറ്റുകള്‍ക്കിപ്പുറം ദൈവമായ നിമിഷം. നാല് ദിവസങ്ങള്‍ക്കിപ്പുറം ബല്‍ജിയത്തിനെതിരെ നടന്ന സെമിയില്‍ ഡീഗോയുടെ മാന്ത്രികത വീണ്ടും ഫുട്‌ബോള്‍ ലോകം കണ്ടറിഞ്ഞു. 63-ാം മിനിറ്റില്‍ ബല്‍ജിയം പ്രതിരോധ നിരയെ ഒറ്റയ്‌ക്ക് കീഴടക്കിയ ഡീഗോ എതിര്‍ മുഖത്ത് വിള്ളല്‍ വീഴ്‌ത്തി. ബല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിലേക്കടുക്കുമ്പോള്‍ ലൂയിസ് സുസിഫോയ്‌ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായുള്ളു. മറഡോണക്ക് പന്ത് മറിച്ച് നല്‍കുക. ആ ജോലി കൃത്യമായി നിറവേറ്റി. പിന്നീട് നടന്നതെല്ലാം ഫുട്‌ബോള്‍ ദൈവത്തിന്റെ മാന്ത്രികതയാണ്. പ്രതിരോധനിരയെ ഒന്നടങ്കം വെട്ടിമാറ്റി, ഗോളിയെ നോക്കിനിര്‍ത്തി ഇടം കാലുകൊണ്ടു സൈ്വപ്പ് ചെയ്ത അപൂര്‍വ മുഹൂര്‍ത്തം. ഒരുപക്ഷെ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കാന്‍ പോലും ആവശ്യമുയര്‍ന്ന ആ അപൂര്‍വ ഗോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മാറ്റത്തിന് വേഗം കൂട്ടുന്ന സന്ദര്‍ശനം

Article

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ സംഘഗാഥ

Samskriti

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

Article

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

Samskriti

തുരുമ്പുപിടിക്കാത്ത കറുത്ത വീരന്‍

പുതിയ വാര്‍ത്തകള്‍

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

ലോകകപ്പില്‍ കൊറിയ ഇതുവരെ

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.