Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ക്ഷണിക്കപ്പെടാത്ത അതിഥികള്‍

നാടകപ്രതിഭകളും കലാദാര്‍ശനികരുമായിരുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, കെ.ടി. മുഹമ്മദ് തുടങ്ങിയവരെയൊക്കെയായിരുന്നു സംഗീത നാടക അക്കാദമി തലപ്പത്തുണ്ടണ്ടണ്ടായിരുന്നത്. പിന്നീടത് ചലച്ചിത്രതാരങ്ങള്‍ക്ക് വഴിമാറി. അവരെല്ലാം നാടക നടന്‍മാരും പ്രശസ്തരും തന്നെ. പക്ഷേ ഒരു അക്കാദമി പ്രവര്‍ത്തനം എങ്ങിനെ ആയിരക്കണമെന്നു വിഭാവനം ചെയ്യാനോ അതിന് നേതൃത്വം നല്‍കാനോ മുന്‍ഗാമികളുടെ പാത പിന്‍തുടരാനോ അവര്‍ക്കായില്ല.

ശശി നാരായണന്‍ by ശശി നാരായണന്‍
Nov 21, 2020, 05:29 am IST
in Article

മോഹിനിയാട്ടകലാകാരന്‍ ഡോ. ആര്‍.എല്‍.വിരാമകൃഷ്ണനോട്  കേരള സംഗീത നാടക അക്കാദമിവിവേചനം കാട്ടിയതിനെതിരെ ചിലര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ആര്‍ക്കൊക്കെയോ സമാധാനമായി. പ്രക്ഷോഭം നടത്തുന്നതും പിന്‍വലിക്കുന്നതും എല്ലാം ഒരേ കൂട്ടര്‍ തന്നെ. സമരം അവസാനിപ്പിച്ചാലും പ്രശ്‌നം തുടരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ കലാകാരന്മാരോടുള്ള വിവേചനം ഒരു പുതുമയല്ല. അതേതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നവുമല്ല. അടിസ്ഥാനപരമായി അക്കാദമി കേരളീയ സമൂഹത്തിന്റെ പൊതുസ്വഭാവം പ്രകടിപ്പിക്കുന്നുവെന്നേ ഉള്ളൂ.

നാടകപ്രതിഭകളും കലാദാര്‍ശനികരുമായിരുന്ന ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, കെ.ടി. മുഹമ്മദ് തുടങ്ങിയവരെയൊക്കെയാണ് മുമ്പൊക്കെ അക്കാദമിനടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത്. അവര്‍ സ്തുത്യര്‍ഹമായ വിധത്തില്‍ അത് നിര്‍വ്വഹിച്ചു. പിന്നീടത് ചലച്ചിത്രതാരങ്ങള്‍ക്ക് വഴിമാറി. അവരെല്ലാം നാടക നടന്‍മാരും പ്രശസ്തരും തന്നെ. പക്ഷേ ഒരു അക്കാദമി പ്രവര്‍ത്തനം എങ്ങിനെ ആയിരക്കണമെന്നു വിഭാവനം ചെയ്യാനോ അതിന് നേതൃത്വം നല്‍കാനോ മുന്‍ഗാമികളുടെ പാത പിന്‍തുടരാനോ അവര്‍ക്കായില്ല.

അന്തര്‍ദേശീയ നാടകോത്സവം ആരംഭിക്കുന്നത് അന്തരിച്ച് പ്രശസ്തനടന്‍ മുരളിയുടെ കാലത്താണ്. അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രദര്‍ശനങ്ങളും, ചര്‍ച്ചകളും സെമിനാറുകളുമെല്ലാം കാലഘട്ടത്തിന്റെ ആവശ്യം തന്നെ. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ ചെല്ലുന്ന നാടക കലാകാരന്‍മാരുടെ അവസ്ഥ ദയനീയമാണ്. അവര്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെയാണ്. തിക്കിത്തിരക്കി വരിനിന്ന് നാടകം കാണണം. ഭക്ഷണം കഴിയ്‌ക്കാനോ, കിടക്കാനോ മാര്‍ഗ്ഗമില്ലാതെ വലയണം. ഒടുവില്‍ അപമാനിതരായി തങ്ങളൊന്നുമല്ലെന്ന് ബോധ്യപ്പെട്ട് തിരിച്ചു പോകണം. അപ്പോഴാണ് ആര്‍ക്കുവേണ്ടിയാണ് ഇവരീ നാടകോത്സവം നടത്തുന്നതെന്ന് നമ്മളാലോചിയ്‌ക്കുക. ആത്മാഭിമാനമുള്ള കാലാകാരന് അവിടെ ചെന്നു നില്‍ക്കാനാവാത്ത അവസ്ഥ. ആയിരക്കണക്കിന് നാടക കലാകാരന്മാര്‍ ഈ നാട്ടിലുണ്ട്. അമച്വര്‍ നാടകക്കാര്‍ തന്നെ. അവരില്‍ ഭൂരിഭാഗവും വേറെ തൊഴിലില്ലാത്തവരും, തുച്ഛവരുമാനക്കാരുമാണ്. പക്ഷെ അവരാണ് നാടകവേദിയുടെ ജൈവപരത നിലനിര്‍ത്തുന്നവര്‍. നാടകത്തെ സ്‌നേഹിയ്‌ക്കുകയും, വലുതോ, ചെറുതോ എന്നു നോക്കാതെ നാടകത്തില്‍ ജീവിതമര്‍പ്പിക്കുകയും ചെയ്യുന്ന അത്തരം കലാകാരന്‍മാര്‍ അപമാനിതരായി അക്കാദമി നാടകോത്സവവേദിയില്‍ നിന്ന് മടങ്ങുന്ന അവസ്ഥ എത്രലജ്ജാകരമാണെന്നോര്‍ത്തു നോക്കൂ.

കലാകാരന്‍മാരെ അറിഞ്ഞാദരിച്ച് സഹായിച്ചിരുന്നൊരു പാരമ്പര്യമായിരുന്നു മലയാളിയുടേത്. ഇപ്പോള്‍ കാശുകാരായ ചലച്ചിത്ര നടന്‍മാര്‍ക്ക്, പിന്നാലെയാണ് എല്ലാവരും. യഥാര്‍ത്ഥകലാകാരന്‍മാര്‍ ഋഷിതുല്യരാണ്. അവര്‍ക്ക് കാശുണ്ടാക്കുകയല്ല പണി! അതു തിരിച്ചറിയണമെങ്കില്‍ ഭാരതീയമായൊരു മനസ്സുവേണം, സംസ്‌കാരം വേണം. അതാണു നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിയ്‌ക്കുന്ന മൂലധനം.

നല്ലനാടകങ്ങള്‍ ചെയ്യാനോ നാടക വേദിയുടെ വളര്‍ച്ചയ്‌ക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാനോ, അല്ലെങ്കില്‍ അതെങ്ങിനെയാണു ചെയ്യേണ്ടതെന്ന് അറിഞ്ഞുകൂടാത്ത അക്കാദമിയാണ് അന്തര്‍ദേശീയ നാടകോത്സവം നടത്തുന്നത്. നാട്ടിലെ നാടകക്കാരെ ഞെട്ടിയ്‌ക്കാന്‍ നോക്കുന്നത്!. ഇവരാദ്യം ചെയ്യേണ്ടത് കേരളത്തിലെ യഥാര്‍ത്ഥ നാടക കലാകാരന്‍മാര്‍ക്ക് നാടകം ചെയ്യാനുള്ള സാമ്പത്തിക സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്. അതു സ്വതന്ത്രമായി ചെയ്യാനിവര്‍ക്കാവില്ല. അതൊക്കെ പാര്‍ട്ടിക്കാരുടെ കയ്യിലാണ്. അതിലപ്പുറം നാടകം വളര്‍ന്നാല്‍ അതു തങ്ങള്‍ക്കു ദോഷം ചെയ്യുമോ എന്നാണവര്‍ക്കു ഭയം.

നാടകവേദിവളര്‍ത്താനാണ് നാടക മത്സരം നടത്തുന്നത്. അതാണെങ്കില്‍ പഴയ മലബാര്‍ കേന്ദ്രകലാസമിതിയുടേയൊ അതിനുമുമ്പ്തുടങ്ങിയ പരിപാടിയാണ്. മത്സരനാടകങ്ങളൊരിക്കലും അതിന്റെ സ്ഥിരസങ്കേതങ്ങള്‍ വിട്ടുപറുത്തുവരികയില്ല. പിന്നെ ഹിന്ദു, പാരമ്പര്യ വിരുദ്ധതയാണതിന്റെ വര്‍ത്തമാന കാലമുഖമുദ്ര. നിസ്തുലമായ ഒരു നാട്യരംഗകലാപാരമ്പര്യം നമ്മുടെ രാജ്യത്തുള്ളപ്പോഴാണ് ഇവരുടെ ഈ ആധമര്‍ണ്യം എന്നതാണ് രസകരമായ വസ്തുത. നാടക സംവിധായകരില്‍ നിന്ന് നാടകം ചെയ്യാനുള്ള പദ്ധതികള്‍ സ്വീകരിച്ച് അവയില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങള്‍ ചെയ്യാനുള്ള സാമ്പത്തികവും, സംഘാടനാപരവുമായ സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടുവേണം അക്കാദമി നാടക വേദി വളര്‍ത്താന്‍. അങ്ങിനെയൊകുമ്പോള്‍ സര്‍ഗ്ഗാത്മക രംഗരചനകള്‍ ഉണ്ടാവുകയും അവ വ്യത്യസ്തമായ അരങ്ങനുഭവങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും. അവയെല്ലാം കൂടി കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലായി ഒരു കൊല്ലം മുഴുവന്‍ പല ദിവസങ്ങളിലായി നാടകോത്സവങ്ങള്‍ നടത്താന്‍ കഴിയും. മൊത്തത്തില്‍ വ്യത്യസ്തമായ അരങ്ങനുഭവങ്ങള്‍ ജനങ്ങളിലേയ്‌ക്ക് താഴ്ന്നിറങ്ങും. അപ്പോഴേ നാടകവേദിക്ക് വളര്‍ച്ചയുണ്ടാവൂ.

കേരളത്തിനുപുറത്ത് കര്‍ണ്ണാടക സംഗീത നാടക അക്കാദമി നടത്തിയ ഒരു നാടകോത്സവത്തില്‍ പങ്കെടുത്ത അനുഭവം കൂടി ഇതിന്റെ അനുബന്ധമായി ചേര്‍ക്കട്ടെ. എല്ലാ വിഭാഗം നാടക പ്രവര്‍ത്തകര്‍ക്കും തുല്യ പ്രാധാന്യം കൊടുത്തു കൊണ്ടാണ് ആ നാടകോത്സവങ്ങള്‍  നടത്തുന്നത്. അമച്വര്‍, പ്രൊഫഷണല്‍, പുരാണ നൃത്തസംഗീത നാടകങ്ങള്‍, തനതുനാടകങ്ങള്‍, പരീക്ഷണ നാടകങ്ങള്‍, നാടോടി നാടകങ്ങള്‍, ശാസ്ത്രീയ രംഗകലാപൂരങ്ങള്‍, അനുഷ്ഠാനാത്മകനാടകങ്ങള്‍, വെറും കച്ചവടനാടകങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമുള്ള കലാകാരന്‍മാര്‍ അവിടെ ക്ഷണിയ്‌ക്കപ്പെട്ട അതിഥികളാണ്. ഓരോ വിഭാഗത്തിനെയും സ്വീകരിക്കുവാനും, പേരു രേഖപ്പെടുത്തുവാനും, അതാതു വിഭാഗങ്ങളിലെ പ്രഗത്ഭരടങ്ങിയ കാര്യലായങ്ങളുണ്ടായിരിയ്‌ക്കും. ഇങ്ങനെ എത്തുന്ന കലാകാരന്‍മാരുടെയും ഭക്ഷണം താമസാദികള്‍ മാത്രമല്ല, വണ്ടിക്കൂലിവരെ അക്കാദമി നല്‍കുന്നു. ഓരോ വിഭാഗവും അവരവരുടെ രംഗത്തെ പ്രശ്‌നങ്ങളും, പ്രയാസങ്ങളും വിദദ്ധരുമായി ചര്‍ച്ച ചെയ്യും. ആ പ്രശ്‌നങ്ങളെല്ലാം രേഖപ്പെടുത്തും. പരിഹാരങ്ങള്‍ ചര്‍ച്ചയിലൂടെ കണ്ടെത്തും. രാപ്പകല്‍ വ്യത്യാസമില്ലാതെ രംഗാവതരണങ്ങള്‍ നടക്കും. അവസാന ദിവസം എല്ലാവരും ചേര്‍ന്നുള്ള പൊതു യോഗത്തില്‍ അതുവരെ രേഖപ്പെടുത്തിയ ഓരോ വിഭാഗത്തിന്റേയും പ്രശ്‌നങ്ങള്‍ ഒരുമിച്ച് ഒരു രേഖയാക്കി അക്കാദമിയ്‌ക്കു കൈമാറും. ആ ഒരു കൊല്ലം അക്കാദമി നടത്തേണ്ട പ്രവര്‍ത്തന രേഖയാണത്. ഉത്സവത്തിനുതിരശ്ശീല വീഴുന്നതോടെ എല്ലാവരും ആത്മാഭിമാനത്തോടെ, തങ്ങളെല്ലാം സമൂഹത്തിനുവേണ്ടവരാണ് എന്ന തിരിച്ചറിവോടെ, അംഗീകരിയ്‌ക്കപ്പെട്ടതിന്റെ സന്തോഷത്തോടെ ഇനി ഒരു വര്‍ഷം മുഴുവന്‍ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള ഊര്‍ജ്ജത്തോടെ തിരിച്ചു പോകും.

ഇത് ഒരേകദേശരൂപം മാത്രമാണ്. മുന്‍ കാലങ്ങളില്‍ കേന്ദ്രസംഗീത നാടക അക്കാദമിയും, കേരളത്തില്‍ പിആര്‍ഡിയും നടത്തിയിരുന്ന ഉത്സവങ്ങളും ഏതാണ്ടിതുപോലെ തന്നെ ആയിരുന്നു.ആയതിനാല്‍ കുറച്ചാളുകള്‍ക്ക് ഒളിച്ചിരുന്ന് കലാകാരന്‍മാരായി ഞെളിയാനുള്ള ഒരു തട്ടിപ്പുപരിപാടി ആക്കി മാറ്റാതെ അക്കാദമി അതിന്റെ പ്രവര്‍ത്തനങ്ങളെ തുറന്ന അരങ്ങിലേയ്‌ക്ക് ജനാധിപത്യപരമായി പറിച്ചു നടേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.