Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണത്ത് ലീഗ് ഒറ്റയ്‌ക്ക് മത്സരിക്കും, കോണ്‍ഗ്രസ്സിനെ ഒഴിവാക്കി മുസ്ലീം ലീഗിന്റെ പുതിയ രാഷ്‌ട്രീയ പരീക്ഷണം

ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിജെപിക്ക് ജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളൊഴിച്ച് മറ്റ് 10 വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കെ. സതീശന്‍ by കെ. സതീശന്‍
Nov 18, 2020, 07:58 pm IST
in Kannur

കണ്ണൂര്‍: തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പുതിയ രാഷ്‌ട്രീയ നീക്കവുമായി മുസ്‌ളീം ലീഗ്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പഞ്ചായത്ത് ഇതിനുള്ള പരീക്ഷണശാലയാക്കുകയാണ് ലീഗ്.  

മുസ്‌ളീം ലീഗിന് മേല്‍ക്കൈ ഉള്ള വളപട്ടണം പഞ്ചായത്തില്‍ മുന്‍ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ്സും ലീഗും ഒന്നിച്ച് യുഡിഎഫ് മുന്നണിയായാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഒന്നിച്ചു മത്സരിച്ചെങ്കിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നാണ് ലീഗിന്റെ ആരോപണം. കഴിഞ്ഞ തവണ ആകെയുള്ള 13 വാര്‍ഡില്‍ ഒന്‍പത് സീറ്റ് നേടി കോണ്‍ഗ്രസ്സ് അംഗം പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിജെപിക്ക് ജയസാധ്യതയുള്ള മൂന്ന് വാര്‍ഡുകളൊഴിച്ച് മറ്റ് 10 വാര്‍ഡുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബാക്കിയുള്ള മൂന്ന് വാര്‍ഡുകളില്‍ ഒന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്‍തുണയ്‌ക്കാന്‍ തീരുമാനിച്ചെങ്കിലും മറ്റ് രണ്ട് വാര്‍ഡുകളില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.  

പ്രാദേശികതലത്തില്‍ ഒറ്റയ്‌ക്ക് മത്സരിച്ച് ജയിക്കാന്‍ സാധ്യതയുള്ള ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെ മാറ്റിനര്‍ത്തി ലീഗ് മത്സരത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഒരു പഞ്ചായത്തില്‍ മുഴുവനായും കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയത് രാഷ്‌ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ലീഗ്, കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. വളപട്ടണത്തെ നീക്കം വിജയം കണ്ടാല്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും ലീഗ് തങ്ങള്‍ക്ക് ആധിപത്യമുള്ള സ്ഥലങ്ങളില്‍ സമാനമായ നീക്കം നടത്താന്‍ സാധ്യതയുണ്ട്.

ഭാവിയില്‍ കേരളത്തില്‍ ലീഗ് നടപ്പിലാക്കാന്‍ പോകുന്ന രാഷ്‌ട്രീയ നീക്കത്തിന്റെ ദിശാസൂചകമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. ഒരു കാലത്ത് ചത്ത കുതിരയെന്ന് നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് അതേ കോണ്‍ഗ്രസ്സിനെ ചത്തകുതിരയായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവര്‍ഗീയ സംഘടനകള്‍ കൂടി ലീഗിന് കൂട്ടായെത്തന്നതോടെ വിശാല മുസ്‌ളീം ഐക്യമെന്ന മുസ്‌ളീം ആശയം സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മുസ്‌ളീം ലീഗ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ ലീഗിന്റെ എതിര്‍പ്പ് മറികടന്നാണ് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ കോണ്‍ഗ്രസ്സ്  സ്ഥാനാര്‍ത്ഥിയാക്കിയത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ കണ്ണൂരില്‍ സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് ലീഗ് കാല് വാരിയതിനാലാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ സീറ്റ് അനുവദിച്ചു തന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി നിയമസഭാ സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കൃത്യമായ സന്ദേശം കോണ്‍ഗ്രസ്സിന് നല്‍കുന്നതാണ് വളപട്ടണത്തെ ലീഗ് നീക്കം. ലീഗ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ നേതൃതലത്തില ചര്‍ച്ചയ്‌ക്ക് പോലും അവസരം നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള സംഘടനകളെ പിന്‍തുണയ്‌ക്കുന്നതും കൃത്യമായ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്.

Tags: electioncongressMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.