Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട്- അല്‍ഖ്വയ്ദ ധാരണ; മുസ്ലിം ഏകീകരണത്തിനും ചാരപ്രവര്‍ത്തനത്തിനും അധികാരകേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും തുര്‍ക്കി പണം നല്‍കും

ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍. ചര്‍ച്ചയില്‍ പി.എഫ്.ഐ ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 02:08 pm IST
in India
ഐ.എച്ച്.എച്ച് നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ കൂടികാഴ്ച്ച നടത്തുന്നു

ഐ.എച്ച്.എച്ച് നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ കൂടികാഴ്ച്ച നടത്തുന്നു

ന്യൂദല്‍ഹി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം പുറത്ത്. അല്‍-ക്വയ്ദയുടെ സഹസംഘടനയുടെ ആസ്ഥാനത്തെത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചര്‍ച്ചന നടത്തിയതിന്റെ വാര്‍ത്ത പ്രമുഖ യൂറോപ്യന്‍ മാധ്യമം പുറത്തുവിട്ടു. തുര്‍ക്കിയിലെ അല്‍-ക്വയ്ദയുടെ മുഖമായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ നടത്തിയ കൂടികാഴ്‌ച്ചയുടെ ദൃശ്യങ്ങള്‍ സഹിതമാണ് ‘നോര്‍ഡിക് മോണിറ്റര്‍’ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇരു സംഘടനകളും ‘ഇസ്ലാമിക താല്പര്യങ്ങള്‍’ സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍. ചര്‍ച്ചയില്‍ പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് എന്ന് കണ്ടെത്തിയിരുന്നു. റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്‌ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടന പ്രവര്‍ത്തനം, അഗതി പരിപാലനം എന്നൊക്കെയാണ് അവകാശവാദം.

യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്

ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താന്‍ പരിശ്രമിക്കുന്ന തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗാന്‍ ഐ.എച്ച്.എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇതിനായി അല്‍ ക്വയ്ദയുടെ സഹായവും തുര്‍ക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്. അല്‍ ക്വയ്ദയെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നതും എര്‍ദോഗനാണ്.

ഇന്ത്യയില്‍ തുര്‍ക്കിക്കു അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്‍ദോദോഗന്‍ ലക്ഷ്യമിടുന്നത്. എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലൊപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി) യും തുര്‍ക്കിയിലെ രഹസ്യാന്വേഷണ സര്‍വീസായ എം.ഐ.ടി യും പിന്തുണ കൊടുക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാര പ്രവര്‍ത്തനം നടത്താനും അധികാര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും ലോകത്തെ വിവിധ സംഘടനകളുമായി ബന്ധം ഉണ്ടാക്കി കൊണ്ടിരിക്കയാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയിലെ തുര്‍ക്കി താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയാക്കി വളര്‍ത്തലാണ് ലക്ഷ്യം.സന്നദ്ധ സംഘന പ്രവര്‍ത്തനത്തിന്റെ മറവിലാകും സഹകരണം.തുര്‍ക്കിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിക്കാനാണ് ധാരണ. കൂടിക്കാഴ്ചയില്‍ ഐ.എച്ച്.എച്ച് സെക്രട്ടറി ജനറല്‍ ഡാറൂംസ് അയ്ദീന്,വൈസ് പ്രസിഡണ്ട് ഹ്യൂയീസിന്‍ഒരൂക് എന്നിവര്‍ പങ്കെടുത്തു.

Tags: തുര്‍ക്കിപോപ്പുലര്‍ ഫ്രണ്ട്terroristsislamistsഅല്‍ ഖ്വയ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.