Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പടിയിറങ്ങും മുമ്പ് ഒരു പൊയ്‌വെടി

കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ടത് ഇടതു സര്‍ക്കാറിന്റെ നെറികേടാണ്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം കേരള സര്‍ക്കാരിന്റെ ഔദാര്യമാണ് എന്നുപറഞ്ഞശേഷം കേരളം ഭരിക്കുന്നതാരെന്നും കൊടിയുടെ നിറമേതെന്നും ചിഹ്‌നം ഏതെന്നും സഖാക്കള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിശദീകരിച്ചുകൊടുത്തു!

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 14, 2020, 03:00 am IST
in Article

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു കാലത്ത് രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. മുഖ്യ പ്രതിപക്ഷ കക്ഷി നേതാവായി പ്രവര്‍ത്തിക്കാന്‍ മലയാളിയായ എ.കെ. ഗോപാലന് അവസരം കിട്ടി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി. ഇടതുപാര്‍ട്ടി സിപിഎം. വലതുപാര്‍ട്ടി സിപിഐ. പിന്നെയും പാര്‍ട്ടി പിളര്‍ന്നു. ചെറുതായി, പലതായി. ഇടതു-വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാലും ലോക്‌സഭയിലെ അംഗബലം പരിതാപകരമാണ്. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്ന ചൊല്ലുപോലെ ബീഹാര്‍ ഫലത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രത്തില്‍ ബീഹാര്‍ അവലോകനം നടത്തി. അതാകട്ടെ പടിയിറങ്ങും മുമ്പുള്ളൊരു പൊയ്‌വെടി.

ബിജെപിയുമായി കൂട്ടുകൂടിയാല്‍ മുഖ്യകക്ഷിയുടെ അടക്കം ചോരയും നീരും ഊറ്റി ബിജെപി വളരുമെന്ന മുന്നറിയിപ്പാണ് ബീഹാര്‍ ഫലം നല്‍കുന്നതെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍. നിറംകെട്ട ജെഡിയുവിന്റെ നേതാവിന് തല്‍ക്കാലം മുഖ്യമന്ത്രിയാക്കുമെങ്കിലും വൈകാതെ ബിജെപി അധികാരത്തിന്റെ കോണി കയറാന്‍ കളികള്‍ പലതും കളിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് കുറിച്ചതെന്നറിയില്ല. ബിജെപിയുമായി സഖ്യത്തിനു പോകുന്ന ഏത് ജനാധിപത്യ പാര്‍ടിയും ഓര്‍ക്കേണ്ടതാണ് ബീഹാറിലെ ഈ അനുഭവമെന്ന മുന്നറിയിപ്പും. ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യത്തിനു പോയ ഫാറൂഖ് അബ്ദുള്ളയുടെയും മുഫ്തിയുടെയും പാര്‍ടികള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യംപോലും നിഷേധിക്കുകയും ആ കക്ഷികളുടെ നേതാക്കളെ ദീര്‍ഘകാലം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കശ്മീര്‍ മൂന്നായി വെട്ടിമുറിച്ചു. അതുകൊണ്ട് ആര്‍എസ്എസ് ബിജെപി ചേരിയിലേക്ക് പോകുന്ന ആരും ഇത്തരം ദുരന്തങ്ങള്‍ മറക്കരുതെന്ന താക്കീതുമായിരുന്നു കോടിയേരിയുടെ ലേഖനത്തിലുള്ളത്.

ബീഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്‌ട്രീയ വിഷയമായിരിക്കുകയാണത്രെ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാന്‍ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താന്‍ കഴിയുന്നതിലൂടെ മാത്രമേ  മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന ഉളുപ്പില്ലായ്‌മയും കോടിയേരി വിസ്തരിക്കുകയാണ്.  

ഇന്ത്യയെ ആരും ഹിന്ദുരാഷ്‌ട്രമാക്കേണ്ടതില്ല. ഹിന്ദുരാഷ്‌ട്രമായതിനാലാണ് ഇന്ത്യ മതേതര ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നത്. ഇത് രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുണ്ടോ സഖാവേ? 29 സീറ്റില്‍ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികള്‍ രണ്ടു വീതവും സിപിഐ എംഎല്‍ 12 സീറ്റിലും അഭിമാനക്കൊടി പാറിച്ചു. കാല്‍ നൂറ്റാണ്ടിനിടയില്‍ ബീഹാറിലെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ മുന്നേറ്റമാണ് ഇത്.

ഈ അവകാശവാദത്തില്‍ 12 സീറ്റ് സിപിഐ, എംഎല്‍ വിഭാഗത്തിനാണ്. ഇവിടെ ആ കക്ഷിക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? എത്രപേരെയാണ് കേരളത്തില്‍ സര്‍ക്കാര്‍ വെടിവച്ചിട്ടത്? 2 സീറ്റാണ് സിപിഎം നേടിയത്. അത് കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നക്‌സലുകളുടെയും വോട്ടുനേടിയാണ്.

കുടിയേറ്റത്തൊഴിലാളികളുടെ ദേശീയ ദുരിതവും അതില്‍ കേരളം നല്‍കിയ വ്യത്യസ്ത അനുഭവവും ബീഹാറിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഘടകമായിട്ടുണ്ടത്രെ. വിവിധ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന 45 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികള്‍ ബീഹാറികളാണ്. കോവിഡ് കാരണമുളള ലോക്ഡൗണിനെ തുടര്‍ന്ന് അവരില്‍ നല്ലൊരു പങ്ക് നാട്ടില്‍ തിരിച്ചെത്തി. വലിയൊരു വിഭാഗം കൊടിയ ദുരിതം താണ്ടിയാണ് വന്നത്. കുടിയേറ്റത്തൊഴിലാളികളെ എങ്ങനെ അവിടത്തെ സര്‍ക്കാരുകള്‍ സമീപിച്ചു എന്നതിന്റെ തിരിച്ചറിവ് അവര്‍ക്കുണ്ടായി. പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൗജന്യ ചികിത്സയും ഭക്ഷ്യക്കിറ്റ് വിതരണവും അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് തുറന്ന് ചപ്പാത്തിയും മട്ടനും ബീഫും ചിക്കനും ബിരിയാണിയുമൊക്കെ നല്‍കിയതും ഭക്ഷണ പാക്കറ്റ് നല്‍കി യാത്രയാക്കിയതും സ്‌നേഹത്തിന്റെയും കരുതലിന്റെയും മായാത്ത അനുഭവങ്ങളായെന്നാണ് കോടിയേരി അവകാശപ്പെട്ടത്. ഇതിനൊക്കെ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധവും ഉദാരസമീപനത്തിലുമാണ്. എന്നിട്ടും വൃത്തികെട്ട രാഷ്‌ട്രീയമാണ് സിപിഎം പറഞ്ഞ് പരത്തിയത്. അതല്ലേ കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ട നെറികേട്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം കേരള സര്‍ക്കാരിന്റെ ഔദാര്യമാണ്. എന്നുപറഞ്ഞശേഷം കേരളം ഭരിക്കുന്നതാരെന്നും കൊടിയുടെ നിറമേതെന്നും ചിഹ്‌നം ഏതെന്നും വിശദീകരിച്ചു.” ഇതിന്റെ പേരാണ് ഉളുപ്പില്ലായ്‌മ. അത് മിടുക്കാണെന്നാണ് കോടിയേരി വീമ്പടിച്ചത്.

കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയതുകൊണ്ടാണ് മൂന്നാം മുന്നണിയുണ്ടാക്കിയത്. ആ മുന്നണിയില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ലപോലും! ആരൊക്കെയായിരുന്നു മൂന്നാം മുന്നണി. ഹൈദരാബാദിലെ വര്‍ഗീയ ഭ്രാന്തന്‍ ഒവൈസി, എസ്ഡിപിഐ ഉള്‍പ്പെട്ടവര്‍. ഇവിടെ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നവര്‍ അവിടെ ഏത് ചെകുത്താനുമായും കൂടണമെന്ന്. ഇത് എന്ത് മര്യാദയാണ് സഖാക്കളെ.

Tags: കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക്; എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാരം, കാരണം മുഖ്യമന്ത്രിയുടെ വിദേശ യാത്രയോ?

Kerala

കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി

Kerala

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്‌ക്ക് തുടക്കമായി

Kerala

കോടിയേരിക്ക് വിടചൊല്ലാനൊരുങ്ങി കേരളം; മൃതദേഹം പതിനൊന്ന് മണിയോടെ നാട്ടിലെത്തിക്കും; തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

Main Article

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.