Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പടിയിറങ്ങും മുമ്പ് ഒരു പൊയ്‌വെടി

കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ടത് ഇടതു സര്‍ക്കാറിന്റെ നെറികേടാണ്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം കേരള സര്‍ക്കാരിന്റെ ഔദാര്യമാണ് എന്നുപറഞ്ഞശേഷം കേരളം ഭരിക്കുന്നതാരെന്നും കൊടിയുടെ നിറമേതെന്നും ചിഹ്‌നം ഏതെന്നും സഖാക്കള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിശദീകരിച്ചുകൊടുത്തു!

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 14, 2020, 03:00 am IST
in Article

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു കാലത്ത് രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. മുഖ്യ പ്രതിപക്ഷ കക്ഷി നേതാവായി പ്രവര്‍ത്തിക്കാന്‍ മലയാളിയായ എ.കെ. ഗോപാലന് അവസരം കിട്ടി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി. ഇടതുപാര്‍ട്ടി സിപിഎം. വലതുപാര്‍ട്ടി സിപിഐ. പിന്നെയും പാര്‍ട്ടി പിളര്‍ന്നു. ചെറുതായി, പലതായി. ഇടതു-വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാലും ലോക്‌സഭയിലെ അംഗബലം പരിതാപകരമാണ്. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലെന്ന ചൊല്ലുപോലെ ബീഹാര്‍ ഫലത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി പത്രത്തില്‍ ബീഹാര്‍ അവലോകനം നടത്തി. അതാകട്ടെ പടിയിറങ്ങും മുമ്പുള്ളൊരു പൊയ്‌വെടി.

ബിജെപിയുമായി കൂട്ടുകൂടിയാല്‍ മുഖ്യകക്ഷിയുടെ അടക്കം ചോരയും നീരും ഊറ്റി ബിജെപി വളരുമെന്ന മുന്നറിയിപ്പാണ് ബീഹാര്‍ ഫലം നല്‍കുന്നതെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍. നിറംകെട്ട ജെഡിയുവിന്റെ നേതാവിന് തല്‍ക്കാലം മുഖ്യമന്ത്രിയാക്കുമെങ്കിലും വൈകാതെ ബിജെപി അധികാരത്തിന്റെ കോണി കയറാന്‍ കളികള്‍ പലതും കളിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് കുറിച്ചതെന്നറിയില്ല. ബിജെപിയുമായി സഖ്യത്തിനു പോകുന്ന ഏത് ജനാധിപത്യ പാര്‍ടിയും ഓര്‍ക്കേണ്ടതാണ് ബീഹാറിലെ ഈ അനുഭവമെന്ന മുന്നറിയിപ്പും. ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യത്തിനു പോയ ഫാറൂഖ് അബ്ദുള്ളയുടെയും മുഫ്തിയുടെയും പാര്‍ടികള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യംപോലും നിഷേധിക്കുകയും ആ കക്ഷികളുടെ നേതാക്കളെ ദീര്‍ഘകാലം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കശ്മീര്‍ മൂന്നായി വെട്ടിമുറിച്ചു. അതുകൊണ്ട് ആര്‍എസ്എസ് ബിജെപി ചേരിയിലേക്ക് പോകുന്ന ആരും ഇത്തരം ദുരന്തങ്ങള്‍ മറക്കരുതെന്ന താക്കീതുമായിരുന്നു കോടിയേരിയുടെ ലേഖനത്തിലുള്ളത്.

ബീഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്‌ട്രീയ വിഷയമായിരിക്കുകയാണത്രെ. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാന്‍ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താന്‍ കഴിയുന്നതിലൂടെ മാത്രമേ  മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന ഉളുപ്പില്ലായ്‌മയും കോടിയേരി വിസ്തരിക്കുകയാണ്.  

ഇന്ത്യയെ ആരും ഹിന്ദുരാഷ്‌ട്രമാക്കേണ്ടതില്ല. ഹിന്ദുരാഷ്‌ട്രമായതിനാലാണ് ഇന്ത്യ മതേതര ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നത്. ഇത് രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുണ്ടോ സഖാവേ? 29 സീറ്റില്‍ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികള്‍ രണ്ടു വീതവും സിപിഐ എംഎല്‍ 12 സീറ്റിലും അഭിമാനക്കൊടി പാറിച്ചു. കാല്‍ നൂറ്റാണ്ടിനിടയില്‍ ബീഹാറിലെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ മുന്നേറ്റമാണ് ഇത്.

ഈ അവകാശവാദത്തില്‍ 12 സീറ്റ് സിപിഐ, എംഎല്‍ വിഭാഗത്തിനാണ്. ഇവിടെ ആ കക്ഷിക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? എത്രപേരെയാണ് കേരളത്തില്‍ സര്‍ക്കാര്‍ വെടിവച്ചിട്ടത്? 2 സീറ്റാണ് സിപിഎം നേടിയത്. അത് കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും നക്‌സലുകളുടെയും വോട്ടുനേടിയാണ്.

കുടിയേറ്റത്തൊഴിലാളികളുടെ ദേശീയ ദുരിതവും അതില്‍ കേരളം നല്‍കിയ വ്യത്യസ്ത അനുഭവവും ബീഹാറിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഘടകമായിട്ടുണ്ടത്രെ. വിവിധ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന 45 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികള്‍ ബീഹാറികളാണ്. കോവിഡ് കാരണമുളള ലോക്ഡൗണിനെ തുടര്‍ന്ന് അവരില്‍ നല്ലൊരു പങ്ക് നാട്ടില്‍ തിരിച്ചെത്തി. വലിയൊരു വിഭാഗം കൊടിയ ദുരിതം താണ്ടിയാണ് വന്നത്. കുടിയേറ്റത്തൊഴിലാളികളെ എങ്ങനെ അവിടത്തെ സര്‍ക്കാരുകള്‍ സമീപിച്ചു എന്നതിന്റെ തിരിച്ചറിവ് അവര്‍ക്കുണ്ടായി. പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സൗജന്യ ചികിത്സയും ഭക്ഷ്യക്കിറ്റ് വിതരണവും അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക ക്യാമ്പ് തുറന്ന് ചപ്പാത്തിയും മട്ടനും ബീഫും ചിക്കനും ബിരിയാണിയുമൊക്കെ നല്‍കിയതും ഭക്ഷണ പാക്കറ്റ് നല്‍കി യാത്രയാക്കിയതും സ്‌നേഹത്തിന്റെയും കരുതലിന്റെയും മായാത്ത അനുഭവങ്ങളായെന്നാണ് കോടിയേരി അവകാശപ്പെട്ടത്. ഇതിനൊക്കെ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധവും ഉദാരസമീപനത്തിലുമാണ്. എന്നിട്ടും വൃത്തികെട്ട രാഷ്‌ട്രീയമാണ് സിപിഎം പറഞ്ഞ് പരത്തിയത്. അതല്ലേ കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ കണ്ട നെറികേട്. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുംമുന്‍പ് യാത്രയയപ്പ് നല്‍കി. അതില്‍ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. നിങ്ങള്‍ക്ക് കിട്ടിയ സൗകര്യം കേരള സര്‍ക്കാരിന്റെ ഔദാര്യമാണ്. എന്നുപറഞ്ഞശേഷം കേരളം ഭരിക്കുന്നതാരെന്നും കൊടിയുടെ നിറമേതെന്നും ചിഹ്‌നം ഏതെന്നും വിശദീകരിച്ചു.” ഇതിന്റെ പേരാണ് ഉളുപ്പില്ലായ്‌മ. അത് മിടുക്കാണെന്നാണ് കോടിയേരി വീമ്പടിച്ചത്.

കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയതുകൊണ്ടാണ് മൂന്നാം മുന്നണിയുണ്ടാക്കിയത്. ആ മുന്നണിയില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ലപോലും! ആരൊക്കെയായിരുന്നു മൂന്നാം മുന്നണി. ഹൈദരാബാദിലെ വര്‍ഗീയ ഭ്രാന്തന്‍ ഒവൈസി, എസ്ഡിപിഐ ഉള്‍പ്പെട്ടവര്‍. ഇവിടെ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നവര്‍ അവിടെ ഏത് ചെകുത്താനുമായും കൂടണമെന്ന്. ഇത് എന്ത് മര്യാദയാണ് സഖാക്കളെ.

Tags: കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരിയുടെ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക്; എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെയ്‌ക്കാതെ സംസ്‌കാരം, കാരണം മുഖ്യമന്ത്രിയുടെ വിദേശ യാത്രയോ?

Kerala

കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി

Kerala

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്‌ക്ക് തുടക്കമായി

Kerala

കോടിയേരിക്ക് വിടചൊല്ലാനൊരുങ്ങി കേരളം; മൃതദേഹം പതിനൊന്ന് മണിയോടെ നാട്ടിലെത്തിക്കും; തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

Main Article

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.