കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് മുന്മേയര് ഇ.പി. ലതയ്ക്ക് സീറ്റ് നിഷേധിക്കുകയും മേയര്‍ സ്ഥാനാര്‍ത്ഥിയായി എന്‍. സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നത് സിപിഎമ്മിനകത്ത് ചര്‍ച്ചയാവുന്നു. ആദ്യമായി കോര്പ്പറേഷന് ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന ചോദ്യമാണ് പാര്‍ട്ടിക്കുളളിലുയരുന്ന ചോദ്യങ്ങളില്‍ ഒന്ന്.
മേയര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. വിമലാകുമാരി പയ്യാമ്പലത്തു നിന്നും തോറ്റതോടെ ഇ.പി. ലതയെ മേയറാക്കുകയായിരുന്നു. എന്നാല്‍ തുടക്കക്കാരിയായ ലത അത്രയൊന്നും ശോഭിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. സീറ്റ് നിഷേധിച്ചതില്‍ ലത തനിക്കുളള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു. ഇക്കുറി ലതയ്ക്ക് സീറ്റു നിഷേധിക്കുകയും സുകന്യയെ മത്സരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ചില മുന്‍ധാരണകളുണ്ടെന്നാണ് പാര്‍ട്ടിക്കുളളില്‍ അടക്കം പറച്ചില്. ജനറല്‍ സീറ്റായ പൊടിക്കുണ്ടില്‍ സുകന്യയെ മത്സരിപ്പിക്കുന്നത് ഇക്കുറി കോര്പറേഷന് ഭരണം തിരിച്ചുപിടിക്കാമെന്ന ദൃഢവിശ്വാസത്തോടെയാണെന്ന് പറയുമ്പോഴും പിന്നില്‍ ചില നേതാക്കളുടെ ഗൂഢ നീക്കമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.
ജനാധിപത്യ മഹിളാ അസിയേഷന്‍ കേന്ദ്ര കമ്മറ്റിയംഗവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ. ഇത്തരത്തില്‍ ഉന്നതയായ ഒരു നേതാവായ സുകന്യ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നോ അഴീക്കോട് നിന്നോ ജനവിധി തേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സിപിഎം കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലിലേക്ക് മത്സരിപ്പിക്കുന്നതിലെ സാംഗത്യമാണ് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ട സുകന്യയെ ആസൂത്രിതമായി ഒതുക്കിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന ആരോപണം.
തളിപ്പറമ്പ് മണ്ഡലത്തില്‍ രണ്ടുടേം പുര്‍ത്തിയാക്കുന്ന ജയിംസ് മാത്യു ഇക്കുറി ഒഴിയുമ്പോള്‍ ഭാര്യ എന്‍. സുകന്യ അവിടെ മത്സരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. വനിതാ സംവരണ മണ്ഡലമായ തളിപ്പറമ്പ് സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
ആന്തൂരില്‍ പ്രവാസി വ്യവസായ സംരഭകന് സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം ആരോപണ വിധേയായ നഗരസഭാ ചെയര്പേഴ്സന് പി.കെ. ശ്യാമളയെ കുറ്റവിമുക്തയാക്കിയായിരുന്നു. ഇതോടെ തളിപ്പറമ്പില്‍ ശ്യാമളയ്ക്കു ഏറെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് മാത്രമായ പി.കെ. ശ്യാമളയ്ക്കായി കേന്ദ്ര കമ്മിറ്റിയംഗമായ സുകന്യയെ തഴയുന്നതെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: