Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കുന്ന അവസരം

ഇടതു-വലതു മുന്നണികളുടെ മതനിരപേക്ഷത ഏകപക്ഷീയമാണെന്നും, അത് വര്‍ഗീയ പ്രീണനമാണെന്നും കൊവിഡ് കാലത്തുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തിലും മറ്റും പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 03:00 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വലുതും ചെറുതുമായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീണ്ടുപോയ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി കൊഴുപ്പ് കുറവായിരിക്കുമെങ്കിലും വീറും വാശിയും ഏറുമെന്നുറപ്പാണ്. വ്യക്തിബന്ധങ്ങളും പ്രാദേശിക വികസന പ്രശ്‌നങ്ങളുമൊക്കെ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കുമെങ്കിലും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം വിധിയെഴുത്തിനു പിന്നിലെ മുഖ്യ പ്രേരണയായിരിക്കും. ഭരണയന്ത്രത്തെ ഒന്നടങ്കം അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റുകയാണ് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമൊക്കെ പ്രതികളോ ആരോപണവിധേയരോ ആയ അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിമര്‍ശനം വിലപ്പോവില്ല. യഥാര്‍ത്ഥത്തില്‍ വികസനമെന്ന പേരില്‍ അഴിമതി നടക്കുകയാണ്. കേരളത്തിന് ഗുണം ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല പദ്ധതികളും  പിണറായി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ചിലതൊക്കെ പേരുമാറ്റി നടപ്പാക്കി ബഹുമതി നേടിയെടുക്കാനും ശ്രമിച്ചു.  

ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണി ഒച്ചവയ്‌ക്കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് ജനങ്ങള്‍ക്കറിയാം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരായ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വന്നതാണല്ലോ എല്‍ഡിഎഫ്. പക്ഷേ ഒരാളെപ്പോലും ശിക്ഷിക്കാനായില്ല. ഇപ്പോള്‍ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാണിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്താനുള്ള തന്ത്രമാണിത്. ജനങ്ങള്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഒക്കച്ചങ്ങായിമാരാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമെന്ന് എത്രയോ കേസുകളില്‍നിന്ന് വ്യക്തമായതാണ്. തങ്ങള്‍ അഴിമതിക്കെതിരാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ്സിനും യുഡിഎഫിനും നന്നായറിയാം. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതതീവ്രവാദികളുമായി സഖ്യമുണ്ടാക്കി അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതിക്കേസുകളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട സിപിഎമ്മിന് സ്വന്തം അണികളെപ്പോലും നേരിടാനാവാത്ത അവസ്ഥയാണ്. പാര്‍ട്ടി നേതൃത്വം  പറയുന്നത് നുണയാണെന്ന് ബഹുഭൂരിപക്ഷം അണികള്‍ക്കും അറിയാം. ആദ്യം കിട്ടുന്ന അവസരമെന്ന നിലയ്‌ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍തന്നെ അവര്‍ ഇതിനെതിരെ പ്രതികരിക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ബിജെപിയും എന്‍ഡിഎയും നടത്തിയത്. പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും  കൈകോര്‍ത്തിട്ടും ബിജെപി വിജയക്കൊടി പാറിച്ചു. ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായി. ഇക്കാരണംകൊണ്ടുതന്നെ ഇവരുടെ ‘പരസ്പര വിരോധം’ ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സാധാരണ ജനങ്ങളിലെത്തിയത് ബിജെപി മുന്നേറ്റത്തെ സഹായിക്കുന്ന ഘടകമാണ്. കേന്ദ്ര പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞ വലിയൊരു വിഭാഗം ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാന്‍ ബിജെപി വിരുദ്ധര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ പൊളിക്കാന്‍ ബിജെപിക്ക് കഴിയണം. ഇടതു-വലതു മുന്നണികളുടെ മതനിരപേക്ഷത ഏകപക്ഷീയമാണെന്നും, അത് വര്‍ഗീയ പ്രീണനമാണെന്നും കൊവിഡ് കാലത്തുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ശബരിമല വിഷയത്തിലും മറ്റും പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുകയാണ്. ഇടതു-വലതു മുന്നണികളുടെ പ്രതിച്ഛായയും വിശ്വാസ്യതയും നശിച്ചു. ബദല്‍ രാഷ്‌ട്രീയ ശക്തിയായി ബിജെപി ഉയര്‍ന്നു വന്നിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനുള്ള അവസരമാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.