Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക്കിസ്ഥാന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷം മാപ്പു പറയണം

സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്‌നേഹം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനങ്ങളോട് മാപ്പു പറയട്ടെ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 05:00 am IST
inEditorial

കുടിപ്പക മൂത്ത കൊള്ള സംഘങ്ങള്‍ തങ്ങളുടെ തിന്മകള്‍ പരസ്പരം വിളിച്ചുപറയുന്നതുപോലെയാണ് ആഭ്യന്തര കലഹങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ടിരിക്കുന്ന പാക്കിസ്ഥാനില്‍നിന്ന് അപ്രിയ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ആ രാജ്യത്തെ ബാലകോട്ടില്‍ ഭാരത സൈന്യം നടത്തിയ കടന്നാക്രമണത്തെത്തുടര്‍ന്ന് തിരിച്ചടിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പിടിയിലാവുകയുണ്ടായി. എന്നാല്‍ ഭാരതം ആക്രമിക്കുമെന്ന് ഭയന്ന് അഭിനന്ദനെ വിട്ടയയ്‌ക്കുകയായിരുന്നു എന്നാണ് പാക് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തെ അയാസ് സാദിഖ് വെളിപ്പെടുത്തിയത്. ഭാരതം ആക്രമിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് വിവശനായെന്നും, വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ മുട്ടുവിറച്ചുവെന്നും  നവാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗിന്റെ നേതാവായ അയാസ് പറഞ്ഞത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ നാണം കെടുത്തുകയുണ്ടായി. പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനോട് ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടയയ്‌ക്കാന്‍  പേടിച്ചരണ്ട ഖുറേഷി അഭ്യര്‍ത്ഥിക്കുകയായിരുന്നുവത്രേ. കാര്‍ഗില്‍ യുദ്ധകാലത്തും ഭയന്നുവിറച്ച പാക്കിസ്ഥാന്‍, ഭാരത സൈന്യത്തെ പിന്‍വലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയോട് യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വഴി കെഞ്ചിയിരുന്നു.

ബാലകോട്ട് ആക്രമണവും, പിടിയിലായ വര്‍ത്തമാനെ ഭാരതത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് വിട്ടയച്ചതും രാഷ്‌ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നടപടിയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും മറ്റു ചില പാര്‍ട്ടികളും ഇത് അംഗീകരിക്കാനുള്ള ദേശസ്‌നേഹം കാണിച്ചില്ല. അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് ഇമ്രാന്‍ സര്‍ക്കാരിന്റെ സമാധാനത്തോടുള്ള പ്രതിബദ്ധതയാണെന്നായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഇങ്ങനെയൊരു പ്രഖ്യാപനം ഇമ്രാന്‍ഖാനും അന്ന് നടത്തിയിരുന്നു. പ്രശ്‌നത്തില്‍ എന്തു നിലപാടെടുക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഭയംകൊണ്ട് പങ്കെടുക്കുക പോ

ലും ചെയ്യാതിരുന്നയാളാണ് ഈ അവകാശവാദം മുഴക്കിയത്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്‌നേഹം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനങ്ങളോട് മാപ്പു പറയട്ടെ. പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ദൗര്‍ബല്യവും കാപട്യവുമാണ് പുതിയ സംഭവ വികാസങ്ങളിലൂടെ പുറത്തായിരിക്കുന്നത്.

പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവു കൂടിയായ അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന്‍ സര്‍ക്കാരിനെ വെട്ടിലാക്കി. ജമ്മുകശ്മിരിലെ പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരരെ ഉപയോഗിച്ച് ഭാരത സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇതിന് മറുപടിയായി ഒരു പാക് മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഇത് ഇമ്രാന്‍ സര്‍ക്കാരിന്റെ നേട്ടമാണെന്നും ഈ മന്ത്രി പറയുകയുണ്ടായി. ഇവിടെ അഴിഞ്ഞുവീഴുന്നത് ഭീകരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് ഭരണാധികാരികളുടെ അവകാശവാദമാണ്. സ്വന്തം മണ്ണില്‍ ഭീകരവാദം അനുവദിക്കരുതെന്ന് അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെടുമ്പോള്‍ ഭീകരവാദത്തെ സഹായിക്കുന്നില്ലെന്നും, തങ്ങളും അതിനിരയാണെന്നും, ഭീകരവാദികളെ അടിച്ചമര്‍ത്തുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ പറയാറുള്ളത്. ഈ അവകാശവാദം വെറും പൊള്ളയാണെന്നും, ലോകത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഭാരതം ആരോപിച്ചപ്പോഴൊക്കെ ആ രാജ്യം അത് നിഷേധിച്ചു. ഇതിനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും, മോദിയും ഇമ്രാനും ആസൂത്രണം ചെയ്തതാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി വിരോധികളുടെ യഥാര്‍ത്ഥ മുഖമാണ് ഇവിടെ തിരിച്ചറിയപ്പെട്ടിരിക്കുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍പ്പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന ഈ സമീപനം കയ്യൊഴിയാന്‍ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാവണം.

Tags: പാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.