Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷിണാധനം തേടി വിശ്വാമിത്രന്‍

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Oct 13, 2020, 04:12 pm IST
inSamskriti

ദാനദക്ഷിണകള്‍ക്കുള്ള സമയം അതിക്രമിച്ചുവെന്നും വാക്കു നല്‍കിയിട്ട് ഒരു മാസമായെന്നുമുള്ള വിശ്വാമിത്രന്റെ ആക്ഷേപം അതേപടി അംഗീകരിക്കാന്‍ ഹരിശ്ചന്ദ്രനായില്ല. രണ്ടാഴ്ചയല്ലേ ഇപ്പോള്‍ ആയുള്ളൂ. ഒരു മാസത്തിന് ഇനിയും പകുതി മാസം ബാക്കിയാണ്. പറഞ്ഞ സമയത്തു തന്നെ ഞാന്‍ ദക്ഷിണ പൂര്‍ത്തിയാക്കും.  

വിശ്വാമിത്രന്റെ മറുപടിയും പെട്ടെന്നായിരുന്നു. ‘എവമസ്തു മഹാരാജ ആഗമിഷ്യാമഹം പുനഃ’ (ഏതായാലും ഞാന്‍ പോയി വീണ്ടും വരാം). മഹര്‍ഷി വ്യക്തമാക്കി. ഇനിയും ഒഴിവു കഴിവുകള്‍ പറഞ്ഞ് എന്നെ പറ്റിക്കാന്‍ ശ്രമിക്കരുത്. ഇനിയും കളിപ്പിക്കാന്‍ നോക്കിയാല്‍ കടുത്തശാപം തന്നെ ഏല്‍ക്കേണ്ടി വരും.  

മഹര്‍ഷി പോയശേഷവും ഹരിശ്ചന്ദ്രന്‍ ചെറുതളര്‍ച്ചയോടെ ആലോചിച്ചു. ഇനിയും എങ്ങനെ പണമുണ്ടാക്കാനാണ്. മറ്റുള്ളവരോട് ഭിക്ഷ യാചിക്കാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. മുനിയോട് വാക്കു പറയുകയും ചെയ്തു. മാര്‍ഗമൊന്നും കണ്ടുകിട്ടിയുമില്ല. ഇനി എന്തു ചെയ്യും.  

എത്രപാടുപെട്ടായാലും കടം വീട്ടണമെന്ന് ഹരിശ്ചന്ദ്ര പത്‌നിയും ഉപദേശിച്ചു. ഹേ ഭഗവന്‍, അങ്ങ് പരിഭ്രാന്തനാകാതെ. എന്നെ വിറ്റിട്ടാണെങ്കിലും ആ കടം വീട്ടാന്‍ ശ്രമിച്ചാലും. സ്‌നേഹാധിക്യത്തോടെ ഉറച്ച സ്വരത്തില്‍ ഹരിശ്ചന്ദ്ര പത്‌നി ഇതു പറഞ്ഞപ്പോള്‍, അതു കേട്ട് ഹരിശ്ചന്ദ്രന്‍ തളര്‍ന്നു പോയി. അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു.

നാട്ടുകാര്‍ക്കൊക്കെ ധനധാന്യാദികള്‍ നല്‍കി മഹത്വമേറിയ ജീവിതം നയിച്ച ഹരിശ്ചന്ദ്ര മഹാരാജന്‍ ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങളാണ് അനുഭവിക്കുന്നത്. ഇതോര്‍ത്തപ്പോള്‍ ആ മാതാവിനും വൈഷമ്യമേറി. അവരും വിഷമം താങ്ങാനാവാതെ തലകറങ്ങി വീണു. വിശപ്പും ദാഹവും താങ്ങാനാവാതെ ഹരിശ്ചന്ദ്ര പുത്രന്‍ വിലപിച്ചു. പരസ്പരം ആശ്വസിപ്പിക്കാനാവാതെ അവര്‍ വിഷമിച്ചു. ഹാ, ദൈവമേ, എന്തെല്ലാം പരീക്ഷകളാണ് നേരിടാനിരിക്കുന്നത്.  

ഇങ്ങനെ കരഞ്ഞും ഏറെ അലഞ്ഞും മാര്‍ഗം തിരഞ്ഞും ആകെ തളര്‍ന്നും കാലം മുന്നോട്ടു പോകവേ ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി ഹരിശ്ചന്ദ്ര സന്നിധിയിലെത്തി. വിശ്വാമിത്രനെ കണ്ടതും ഹരിശ്ചന്ദ്രന്‍ വീണ്ടും തളര്‍ന്ന് ബോധം കെട്ടു. ഭാര്യയും മകനും വെപ്രാ ളത്തോടെ വിലപിച്ചു. വിശ്വാമിത്ര മഹര്‍ഷി തന്റെ കമണ്ഡലുവില്‍ നിന്നും അല്‍പം വെള്ളമെടുത്ത് ഹരിശ്ചന്ദ്രന്റെ മുഖത്ത് തളിച്ചു. വെള്ളം മുഖത്തു വീണപ്പോള്‍ ഹരിശ്ചന്ദ്രന് ബോധം വന്ന് ഉണര്‍ന്നെങ്കിലും വീണ്ടും വിശ്വാമിത്രന്റെ മുഖം ദര്‍ശിച്ച് ബോധം കെട്ടു വീണു.  

പിന്നെയും വിശ്വാമിത്രന്‍ ജലം തളിച്ച് ഹരിശ്ചന്ദ്രനെ ഉണര്‍ത്തി. എന്റെ ദക്ഷിണാധനമെവിടെ? ഇന്ന് സൂര്യന്‍ അസ്തമിക്കും മുമ്പ് എനിക്കെന്റെ ദക്ഷിണാധനം ലഭിക്കണം. അല്ലെങ്കില്‍ എന്റെ ശാപം ഏല്‍ക്കേണ്ടി വരും. ഓര്‍ത്തുകൊള്ളൂ എന്ന് പറഞ്ഞ് വിശ്വാമിത്രന്‍ വീണ്ടും യാത്രയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.