Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാലാ കൈവിട്ടാല്‍ കളംമാറ്റി ചവിട്ടാന്‍ മാണി സി കാപ്പന്‍; കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി; ജോസിന്റെ വരവില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 06:08 pm IST
in News

കോട്ടയം: പാലാ സീറ്റ് എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍  മാണി സി കാപ്പന്‍ എംഎല്‍എ യുഡിഎഫില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. മുന്നണി മാറാന്‍ എന്‍സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്  നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന്  സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.  

എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സാധ്യമാക്കില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.  വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ല, രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.  

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കുകയെന്നുള്ളതാണ് സിപിഎമ്മിന്റെ പൊതുവായ നയം.  

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന്റെ ഘട്ടത്തിലുള്ള അവസ്ഥയല്ല ജോസ് വിഭാഗത്തിന് ഇപ്പോള്‍. കൂടുതല്‍ നേതാക്കള്‍ ജോസഫിനൊപ്പം പോയി. ഇടതുമായി കൂടുതല്‍ അടുക്കുന്ന ഘട്ടത്തില്‍ ജോസഫ് എം. പുതുശ്ശേരി ജോസ് കെ. മാണിയെ കൈവിട്ടതും തിരിച്ചടിയായി. ഈ സംഭവങ്ങളെല്ലാം സിപിഎം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാല്‍ കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ഇത് പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്ന് ചിന്തിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.  

തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐക്കും താത്പര്യമില്ല. കഴിഞ്ഞ തവണ ഡോ.എന്‍. ജയരാജ് എംഎല്‍എ വിജയിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ കുറഞ്ഞ വോട്ടിനാണ് സിപിഐ തോറ്റത്. ഇത്തവണ ഈ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.

എന്നാല്‍, പാലായും കാഞ്ഞിരപ്പള്ളിയും കിട്ടാതെയുള്ള ഇടതുമുന്നണി പ്രവേശനം ജോസ് വിഭാഗത്തില്‍ കടുത്ത പ്രതിസന്ധിയാകും. ജയസാധ്യതയുള്ളതും തങ്ങളുടെ ശക്തിയുള്ള പ്രദേശങ്ങളിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ എത്തുന്നതില്‍ പ്രയോജനമില്ലെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നത്.

Tags: congressഎല്‍ഡിഎഫ്‌യുഡിഎഫ്Palaജോസ് കെ.മാണിMani C Kappen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പുതിയ വാര്‍ത്തകള്‍

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.