Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാലാ കൈവിട്ടാല്‍ കളംമാറ്റി ചവിട്ടാന്‍ മാണി സി കാപ്പന്‍; കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി; ജോസിന്റെ വരവില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 06:08 pm IST
in News

കോട്ടയം: പാലാ സീറ്റ് എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍  മാണി സി കാപ്പന്‍ എംഎല്‍എ യുഡിഎഫില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. മുന്നണി മാറാന്‍ എന്‍സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കമെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ്  നേതൃത്വവുമായി മാണി സി കാപ്പന്‍ സംസാരിച്ചുവെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന്  സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  എകെ ശശീന്ദ്രനും മാണി സി കാപ്പനും അടക്കം എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് നിലവില്‍ ഉള്ളത്.  

എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സാധ്യമാക്കില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.  വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കില്ല, രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.  

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷികളില്‍ നിന്ന് പരമാവധി സീറ്റ് പിടിച്ചെടുക്കുകയെന്നുള്ളതാണ് സിപിഎമ്മിന്റെ പൊതുവായ നയം.  

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിന്റെ ഘട്ടത്തിലുള്ള അവസ്ഥയല്ല ജോസ് വിഭാഗത്തിന് ഇപ്പോള്‍. കൂടുതല്‍ നേതാക്കള്‍ ജോസഫിനൊപ്പം പോയി. ഇടതുമായി കൂടുതല്‍ അടുക്കുന്ന ഘട്ടത്തില്‍ ജോസഫ് എം. പുതുശ്ശേരി ജോസ് കെ. മാണിയെ കൈവിട്ടതും തിരിച്ചടിയായി. ഈ സംഭവങ്ങളെല്ലാം സിപിഎം സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയാല്‍ കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്. ഇത് പ്രതീക്ഷിച്ച ഗുണം ലഭിക്കില്ലെന്ന് ചിന്തിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്.  

തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐക്കും താത്പര്യമില്ല. കഴിഞ്ഞ തവണ ഡോ.എന്‍. ജയരാജ് എംഎല്‍എ വിജയിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ കുറഞ്ഞ വോട്ടിനാണ് സിപിഐ തോറ്റത്. ഇത്തവണ ഈ സീറ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐ. ഈ ഘട്ടത്തില്‍ ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുന്നതില്‍ സിപിഐ ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.

എന്നാല്‍, പാലായും കാഞ്ഞിരപ്പള്ളിയും കിട്ടാതെയുള്ള ഇടതുമുന്നണി പ്രവേശനം ജോസ് വിഭാഗത്തില്‍ കടുത്ത പ്രതിസന്ധിയാകും. ജയസാധ്യതയുള്ളതും തങ്ങളുടെ ശക്തിയുള്ള പ്രദേശങ്ങളിലും സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണിയില്‍ എത്തുന്നതില്‍ പ്രയോജനമില്ലെന്നാണ് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നത്.

Tags: Mani C Kappencongressഎല്‍ഡിഎഫ്‌യുഡിഎഫ്Palaജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.