റാന്നി: മലയോര മേഖലയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് കാർഷിക വിളകളെ രക്ഷിക്കാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായി.താലൂക്കിലെ ുഴുവൻ ഭാഗ ങ്ങളിലും കാട്ടുപന്നി ശല്യം വ്യാപകമായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. ആദ്യകാലങ്ങളിൽ വനമേഖലോട് ചേർന്നു കിടക്കുന്ന, പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, പഴവങ്ങാടി പഞ്ചായത്തുകളിലായിരുന്നെങ്കിൽ ഇപ്പോൾ കാട്ടുപന്നി ശല്യം, റാന്നി, ചെറുകോൽ, അയിരൂർ, എഴുമറ്റൂർ, കൊറ്റനാട് തുടങ്ങി റാന്നി താലൂക്കിൽ മുഴുവനായി. ഇത് കൂടാതെ കാടിറങ്ങിയ പന്നികൾ അപ്പർകുട്ടനാട്ടിലും എത്തി.കുറ്റൂർ പഞ്ചായത്തിൽ കാട്ടുപന്നിക്കൂട്ടം വൻകൃഷിനാശമാണ് ഉണ്ടാക്കിയത്.
ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് നാട്ടുകാർ സമരങ്ങളും,പരാതികളുമായി ംഗത്ത് വന്നിട്ടും വനപാലകർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവഹാനി വരെ സംഭവിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്‌ട്രീയ, ഭരണ നേതാക്കളും തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കൃഷിക്കാരും, കർഷക സംഘടനകളും പറയുന്നു. റാന്നിയിലെ വിവിധ പഞ്ചായത്തിലെ മലയോരങ്ങളിലെ റബർ തോട്ടങ്ങളിലും കാടുതെളിക്കാതെ കിടക്കുന്ന പറമ്പുകളുമാണ് കാട്ടുപന്നികളുടെ സങ്കേതമായി മാറിയിരിക്കുന്നത് .കാടുമൂടിയ പിഐപി കനാലും ഇവയുടെ സഞ്ചാര മാർഗ്ഗമാണ്. ഒറ്റക്കും കൂട്ടായും ഇറങ്ങുന്ന കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതിന് മുതിരുന്നു.രാത്രിയിലും പുലർച്ചയിലും സഞ്ചരിക്കുന്നവരും പത്ര, പാൽവിതരണക്കാരും കൃഷിക്കാരും, ടാപ്പിങ് തൊഴിലാളികളുമാണ് കൂടുതലും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്.അടുത്തയിടെ നിരവധി,കൃഷികാർക്കും ടാപ്പിങ് തൊഴിലാളിക്കും നേരെ പന്നിയുടെ ആക്രമണമുണ്ടായി.
കാട്ടുപന്നിയുടെ ആക്രമണത്തിൻ ഒരു വർഷത്തിനു മുമ്പ് റാന്നി തെക്കേപ്പുറത്ത് ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.ഒരു മാസം മുമ്പ് റാന്നി കീക്കോഴൂർ വയലത്തലയിൽ പന്നിയുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റ കൃഷിക്കാരൻ സുഖം പ്രാപിച്ചില്ല. റാന്നി ബ്ലോക്ക് പടിയിൽ കോഴിഫാമിന് സമീപം ഉടമയെ പന്നി അക്രമിച്ചു. മൂന്ന് മാസം മുമ്പ് മണിയാർ തടി ഡിപ്പോയ്‌ക്ക് സമീപം പന്നി കുറുകെ ചാടി ബൈക്കിൽ യാത്ര ചെയ്ത ടാപ്പിങ്് താഴിലാളി മരിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന വന്യജീവികളെ തുരത്താൻ വേണ്ട ഇച്ഛാശക്തി അധികാരികളുടെയും വനം വകുപ്പു ഉദ്യേഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടേയും, കൃഷിക്കാരുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: