Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം തട്ടിപ്പ് സംഘങ്ങള്‍ സജീവം; ഐജി പി. വിജയന്റെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതുസംബന്ധിച്ച നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജഅക്കൗണ്ടുകള്‍ നിര്‍മിച്ചാണ് ഇത്തരം സംഘം പണം തട്ടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 8, 2020, 05:49 pm IST
in Kerala

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പണം തട്ടുന്നവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി പി. വിജയന്റെ പേരിലും വ്യാജ അക്കൗണ്ട്.  ഇന്നലെ രാവിലെയാണ് വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഐജി തന്നെ മുന്നറിയിപ്പെന്ന നിലയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായി ഐജി പി. വിജയന്‍ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ട് അക്കൗണ്ടുകള്‍ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നാണ് ഇത് ചെയ്തതെന്നാണ് സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതുസംബന്ധിച്ച നിരവധി പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജഅക്കൗണ്ടുകള്‍ നിര്‍മിച്ചാണ് ഇത്തരം സംഘം പണം തട്ടുന്നത്. കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍ എന്നിവരുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇരുവരും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയും എ. സജീവന്‍ ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.  

നിലവില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളായ പലര്‍ക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടി സംശയം തോന്നി ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പ്  വിവരം പുറത്താകുന്നത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നവരുമായി ഉടന്‍ തന്നെ ചാറ്റ് നടത്തി അത്യാവശ്യമായി പണം വേണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. വലിയ സംഖ്യ ചോദിച്ച് അത്രയും ഇല്ലെന്ന് പറഞ്ഞാല്‍ ഉള്ള തുക ഗൂഗിള്‍ പേ വഴി അയക്കാന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്കില്‍ പോസ്റ്റും ഷെയറും ചെയ്യപ്പെടുന്ന ഫോട്ടോകള്‍ ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്.  

പലരും ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നില്ല. ഏതുവ്യക്തിയുടെ പേരിലാണോ വ്യാജ അക്കൗണ്ട് നിര്‍മിച്ചത് ആവ്യക്തിയുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്  റിക്വസ്റ്റ് അയച്ചശേഷം അവരുമായി ചാറ്റിങ് നടത്തുന്നു. വിശ്വാസ്യത നേടിയശേഷം പണം ഓണ്‍ലൈനായി  അയക്കാന്‍ ആവശ്യപ്പെടുകയാണ്. 2000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പേ വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം അയക്കുന്നത്. ചെറിയ തുകയായതിനാല്‍ പരിചയക്കാരില്‍ പലരും പണം അയച്ചു കൊടുക്കും. പലരും ആ വ്യക്തിയുമായി നേരിട്ട്  സംസാരിക്കുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ഇത്തരം തട്ടിപ്പുകള്‍ സജീവമാണെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസും മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

Kerala

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

Kerala

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.