Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൂരം, ഈ ‘കരുതല്‍’

മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനങ്ങളില്‍ നേട്ടങ്ങളുടെ വീമ്പുപറച്ചിലുകള്‍, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കരുതലിന്റെ കണക്കുകള്‍ നിരത്തുന്നു. പക്ഷേ, എല്ലാം വെറും പൊള്ളത്തരങ്ങളെന്നു തെളിയിക്കുന്നു ഓരോ ദിവസത്തേയും സംഭവങ്ങള്‍. ക്രൂരമായ അലംഭാവത്തിന്റെ അടയാളങ്ങളായി രോഗികളുടെ രോദനങ്ങള്‍...ഉറ്റവരുടെ വിലാപങ്ങള്‍....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 11:30 am IST
inKerala

കൊറോണ രോഗിയെ പുഴുവരിച്ചു

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  രോഗിയെ പുഴുവരിച്ചു.  രോഗിക്ക് കോവിഡുകൂടി പിടിപെട്ടതിനാല്‍ കൂട്ടിരിപ്പില്‍ നിന്ന് ബന്ധുക്കളെ ഒഴിവാക്കി. എന്നാല്‍ ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത് അവഗണനയും.  

വട്ടിയൂര്‍ക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ടി.സി 6/244ല്‍ വാടകയ്‌ക്ക് താമസിച്ചുവരുന്ന  അനില്‍കുമാറിന് (55) ആണ് ഈ ദുര്‍ഗതി. കഴിഞ്ഞ ആഗസ്റ്റ്  21ന് വീടിനു സമീപത്തുവച്ച് ഒരു വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ അനിലിനെ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിന്റെ ഭാഗത്തും കാര്യമായ ക്ഷതം ഏറ്റിരുന്നു. കഴുത്തിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്  അനിലിനെ  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് അനില്‍കുമാറിനെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ടാമത് നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായി. ഇതോടെ അനിലിനെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അനിലിന്റെ ബന്ധുക്കള്‍ നിരീക്ഷണത്തില്‍ പോയി. സെപ്തംബര്‍ 26ന് വൈകുന്നേരം കോവിഡ് നെഗറ്റീവായെന്ന്  ബന്ധുക്കളെ അറിയിച്ചു. 27ന് ഉച്ചയോടുകൂടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അനിലിനെ ബന്ധുക്കള്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അനില്‍ കുമാര്‍ എന്ന രോഗി. ശരീരത്തില്‍ പുഴുവരിച്ചപ്പോഴുണ്ടായ മുറിവുകള്‍ നിലയില്‍ (വലത്)

മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് ഡിസ്ചര്‍ജ്ജ് നല്‍കിയതെന്ന് അനിലിന്റെ മകന്‍ അഭിലാഷ് പറയുന്നു.   വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍  അനിലിന്റെ കഴുത്തിലെ വ്രണത്തില്‍ പുഴുവരിച്ച് തുടങ്ങി.  മുറിവില്‍ വച്ചിരുന്ന പഞ്ഞിയും മരുന്നും മാറ്റിയിട്ട് ദിവസങ്ങളായി. ഇത് അണുബാധയ്‌ക്ക് കാരണമായി. ദിവസങ്ങളായി ഒരേ രീതിയില്‍ കിടന്നതിനാല്‍ മുതുകിലും മുറിവുകള്‍ ഉണ്ടായി. വീട്ടില്‍ എത്തി മണിക്കൂറുകള്‍ക്കകം അനിലിന്റെ ആരോഗ്യനിലയും  വഷളാകുകയായിരുന്നു. ഒടുവില്‍ കുലശേഖരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാണ് തുടര്‍ ശുശ്രൂഷകള്‍ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.  മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നല്‍കി. അനില്‍കുമാറിന് വീട്ടില്‍തന്നെ എല്ലാവിധ ചികിത്സകളും നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

‘എന്റെ  മക്കളെ കൊന്നതാണ്…‘

പിറവിയില്‍  പൊലിഞ്ഞ കുഞ്ഞുങ്ങളുടെ അച്ഛന്റെ വിലാപം; ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ  നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍

മലപ്പുറം: ‘എന്റെ മക്കളെ കൊന്നതാണ്… പ്രിയപ്പെട്ടവള്‍ ഐസിയുവിലാണ്, പ്രാര്‍ത്ഥിക്കണം.’ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തന്റെ പിഞ്ചോമനകളെ നഷ്ടപ്പെട്ട അച്ഛന്റെ വിലാപമാണിത്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഷെരീഫ്-സഹല ദമ്പതികളുടെ കുട്ടികളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കൊറോണ മുക്തയായിട്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതോടെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം അലഞ്ഞ് 14 മണിക്കൂറിന് ശേഷമാണ് ഷെരീഫ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.

ശനിയാഴ് പുലര്‍ച്ചെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും കൊറോണ ചികിത്സാ കേന്ദ്രമായതിനാല്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് നല്‍കുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രമധ്യേ തുടര്‍ ചികിത്സക്കായി വിവിധ ആശുപത്രികളെ ദമ്പതികള്‍ സമീപിച്ചു, പക്ഷേ എല്ലാവരും കൈയൊഴിഞ്ഞു. ആന്റിജന്‍ പരിശോധനാ ഫലം ഉണ്ടായിട്ടും ആര്‍ടിപിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹല ഞായറാഴ്ച വൈകിട്ടോടെ പ്രസവിച്ചെങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കിഴിശ്ശേരിയിലെത്തിച്ച കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. സഹല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

മക്കളുടെ മൃതദേഹം കബറടക്കാനായി കൊണ്ടുപോകുന്ന ഷെരീഫ്‌

ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇനി ആര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും ഷെരീഫ് പറഞ്ഞു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ് എന്നിവര്‍ക്കെതിരെ പോലീസിലടക്കം പരാതി നല്‍കാനാണ് തീരുമാനം. അതിനിടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ മലപ്പുറം ഡിഎംഒയോടും പോലീസ് സൂപ്രണ്ടിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ യുവജനസംഘടനകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍covidkk shailaja
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.