Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ലമെന്റിലെ പ്രതിപക്ഷ ഹുങ്ക്

കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയും സ്വേച്ഛാധിപത്യവുമാണ്. പാര്‍ട്ടിയിലില്ലാത്തത് പാര്‍ലമെന്റില്‍ കാണിക്കാനാവില്ലല്ലോ. കേരള നിയമസഭയെ യുദ്ധക്കളമാക്കിയ പാരമ്പര്യമാണ് ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിനുള്ളത്. എന്നിട്ട് അവര്‍ ജനാധിപത്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 05:00 am IST
in Editorial

ഏഴ് പതിറ്റാണ്ടായി തുടരുന്ന അനീതികള്‍ക്ക് അറുതിവരുത്തി രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷം കാണിച്ച അതിക്രമങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുഖത്ത് കരിവാരിത്തേച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും അംഗങ്ങള്‍ തങ്ങള്‍ ജനപ്രതിനിധികളാണെന്നത് മറന്ന് അക്രമികളായി മാറുകയായിരുന്നു. സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷനു നേര്‍ക്ക് പാഞ്ഞുചെന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയും, റൂള്‍ ബുക്ക് കീറിയെറിയുകയും മൈക്കുകള്‍ കേടാക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ തടഞ്ഞതുകൊണ്ടുമാത്രമാണ് ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് തത്സമയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബില്ലുകള്‍ പാസ്സാകുമെന്ന് ഉറപ്പായതോടെ എങ്ങനെയും അത് അട്ടിമറിക്കാനുള്ള തീരുമാനവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം ഡെറിക് ഒബ്രിയാനും, ആം ആദ്മി അംഗം സഞ്ജയ് സിങ്ങും തെരുവു ഗുണ്ടകളെപ്പോലെ പെരുമാറിയത് ഇത് വ്യക്തമാക്കുന്നു.  

ജനങ്ങള്‍ ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത  സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നയമാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്. രാജ്യസഭയില്‍ സര്‍ക്കാരിന് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്തത് ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരമായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയില്‍ കാട്ടിക്കൂട്ടിയ കോമാളിത്തരങ്ങള്‍ നിരവധിയാണ്. തറവാട്ടു സ്വത്തുപോലെ കൊണ്ടുനടക്കുന്ന സ്വന്തം പാര്‍ട്ടിയില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ നേതാവ് പാര്‍ലമെന്റിലും ഇതൊക്കെ ആവര്‍ത്തിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ഈ പെരുമാറ്റ ദൂഷ്യത്തിനു കൂടിയുള്ള തിരിച്ചടിയാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കിട്ടിയത്. എന്നിട്ടും ഇവര്‍ പാഠം പഠിച്ചിട്ടില്ല. ഇതിന് തെളിവാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കാര്‍ഷികരംഗത്ത്  തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയ ബില്‍ പാസ്സാക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ത്തത്.

സര്‍ക്കാരിനെ എതിര്‍ക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍ ജനനന്മ ലക്ഷ്യംവച്ച് കൊണ്ടുവരുന്ന നിയമ നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന ധിക്കാരം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ രാജ്യത്തിന്റെ നയങ്ങളാവില്ല. അധികാരം പതിറ്റാണ്ടുകള്‍ കുത്തകയാക്കിവച്ചതുകൊണ്ടാവാം, ഇങ്ങനെയൊരു തെറ്റിദ്ധാരണ ആ പാര്‍ട്ടിക്കുണ്ട്. ഇത് അംഗീകരിച്ചുകൊടുക്കേണ്ടതായ യാതൊരു ബാധ്യതയും ബിജെപിക്കില്ല.  കോണ്‍ഗ്രസ്സിന്റെ നയങ്ങളെ നിരാകരിക്കാനുള്ള ജനവിധിയാണ് രണ്ട് തവണയും മോദിക്ക് ലഭിച്ചത്. ആ അധികാരം വിനിയോഗിക്കുമ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യമായാലും, കശ്മീരിലെ അനുഛേദം 370 എടുത്തുകളഞ്ഞതായാലും, മുത്തലാഖ്-പൗരത്വ നിയമ ഭേദഗതികളായാലും കോണ്‍ഗ്രസ്  പിന്തുടര്‍ന്നുപോന്ന നയങ്ങള്‍ പാര്‍ലമെന്റിന്റെ ചവറ്റുകൊട്ടയിലേക്ക് എറിയുകയായിരുന്നു മോദി സര്‍ക്കാര്‍. കോണ്‍ഗ്രസ്സ് ആവുന്നത്ര ബഹളമുണ്ടാക്കിയെങ്കിലും വിലപ്പോയില്ല. ചരിത്രപരമായ നിയമനിര്‍മാണത്തിലൂടെ കശ്മീരിനെ പുനഃസംഘടിപ്പിച്ചപ്പോഴും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് അക്രമം കാണിച്ചു.  

കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയും സ്വേച്ഛാധിപത്യവുമാണ്. പാര്‍ട്ടിയിലില്ലാത്തത് പാര്‍ലമെന്റില്‍ കാണിക്കാനാവില്ലല്ലോ. കേരള നിയമസഭയെ യുദ്ധക്കളമാക്കിയ പാരമ്പര്യമാണ് ഇടതുപാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സിപിഎമ്മിനുള്ളത്. എന്നിട്ട് അവര്‍ ജനാധിപത്യത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തും. ഇക്കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയിലും ഈ കാപട്യം ആവര്‍ത്തിക്കപ്പെട്ടു. പാര്‍ലമെന്റ് മര്യാദകളെ ചവിട്ടിമെതിക്കുന്നതില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സയാമീസ് ഇരട്ടകളെപ്പോലെയാണ്. കാര്‍ഷിക ബില്‍ പാസ്സാക്കുന്നതിനെതിരെ രാജ്യസഭയില്‍ അതിക്രമങ്ങള്‍ കാണിക്കാന്‍ സിപിഎം അംഗങ്ങളുമുണ്ടായിരുന്നു. പാര്‍ലമെന്റ് പന്നിക്കൂടാണെന്ന് ഒരു കമ്യൂണിസ്റ്റ് ആചാര്യന്‍ പണ്ടേ പറഞ്ഞുവച്ചിട്ടുള്ളതാണ് ഇവര്‍ പിന്‍പറ്റുന്നത്. രാജ്യസഭയിലെ പ്രതിപക്ഷ അതിക്രമങ്ങള്‍ക്കെതിരെ എട്ട് പേരെ സഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരില്‍ അതിനെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. ശക്തമായ നടപടികളെടുക്കണം. അക്രമങ്ങള്‍ കെട്ടഴിച്ചുവിട്ട് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അട്ടലങ്കോലപ്പെടുത്തുകയും, ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുകയും ചെയ്യുന്നവരെ അയോഗ്യരാക്കാന്‍ പോലും മടിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.