Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:53 am IST
in Kasargod
നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം: മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. 

ഒരു ഡോക്ടറെ മാത്രമാണ് സ്ത്രീരോഗ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചുരുങ്ങിയത് മൂന്ന് സ്ത്രീരോഗ വിദഗ്ധരെങ്കിലും ഇല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട പ്രസവചികിത്സ പ്രായോഗികമല്ലെന്നിരിക്കെയാണ് പേരിനൊരു നിയമനം നടത്തിയുള്ള അധികൃതരുടെ പ്രഹസനം. നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ തുടങ്ങി ആറു പഞ്ചായത്തിലുമായിട്ടുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയോടാണ് സര്‍ക്കാറിന്റെ ഈ അവഗണന. 

നിലവില്‍ നിയമിക്കപ്പെട്ട ഡോക്ടറാകട്ടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പ്രവര്‍ത്തിക്കുന്നത്.  ജനറല്‍ മെഡിസിനില്‍ നിയമിച്ച ഡോക്ടര്‍ ഡി.എം.ഒ. ഓഫീസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഡോ. വി.സുരേശിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിഭാഗം മാത്രമാണ് വിദഗ്ധ വിഭാഗത്തില്‍ ആശുപത്രിയില്‍ ചൂണ്ടിക്കാട്ടാനുള്ളത്. നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ഇ.എന്‍.ടി. എന്നിങ്ങനെ വിദഗ്ധ ചികിത്സയും എക്‌സറേയ്‌ക്കും സര്‍ജറിക്കുമായുള്ള സൗകര്യവും ആശുപത്രിയില്‍ വേണമെന്നുള്ള ആവശ്യം ശക്തമാണ്. 

ഡയാലിസിസ് കേന്ദ്രം അനുവദിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നേരത്തെ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ച വൃക്കരോഗികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഡയാലിസിസ് ചെയ്യേണ്ടതിന് അടിയന്തര സൗകര്യമൊരുക്കണമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡാണ് 2.17 കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് കെട്ടിടം പണിയാനായി അനുവദിച്ചത്. 

രണ്ടുനിലകളിലായുള്ള കെട്ടിടത്തില്‍ ആറ് വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ കൂടാതെ പാലിയേറ്റീവ് കെയറിനായുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിന്റെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതി കൂടി സജ്ജീകരിക്കല്‍ പ്രവൃത്തി മാത്രമേ ബാക്കിയുള്ളുവെങ്കില്‍ കൂടിയും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണിവിടെ. നിലവില്‍ 42 കിടക്കകള്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തുടങ്ങിയ ഡി അഡിക്ഷന്‍ സെന്ററില്‍ ഒന്‍പത് കിടക്കകള്‍ മാത്രമേയുള്ളൂ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും അതില്‍ വേണ്ട അടിസ്ഥാന ചികിത്സാവിഭാഗം പോലുമില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. കെട്ടിടം തുറന്നു കൊടുത്താല്‍ വിദഗ്ധ ചികിത്സയ്‌ക്കുള്‍പ്പെടെയുള്ള സ്ഥലം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും മലയോരത്തടക്കമുള്ള സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിച്ചെങ്കില്‍ മാത്രമേ ഉപകാരപ്രദമാകുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

Tags: kasargodhospitalസര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.