Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:53 am IST
inKasargod
നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം: മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. 

ഒരു ഡോക്ടറെ മാത്രമാണ് സ്ത്രീരോഗ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചുരുങ്ങിയത് മൂന്ന് സ്ത്രീരോഗ വിദഗ്ധരെങ്കിലും ഇല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട പ്രസവചികിത്സ പ്രായോഗികമല്ലെന്നിരിക്കെയാണ് പേരിനൊരു നിയമനം നടത്തിയുള്ള അധികൃതരുടെ പ്രഹസനം. നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ തുടങ്ങി ആറു പഞ്ചായത്തിലുമായിട്ടുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയോടാണ് സര്‍ക്കാറിന്റെ ഈ അവഗണന. 

നിലവില്‍ നിയമിക്കപ്പെട്ട ഡോക്ടറാകട്ടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പ്രവര്‍ത്തിക്കുന്നത്.  ജനറല്‍ മെഡിസിനില്‍ നിയമിച്ച ഡോക്ടര്‍ ഡി.എം.ഒ. ഓഫീസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഡോ. വി.സുരേശിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിഭാഗം മാത്രമാണ് വിദഗ്ധ വിഭാഗത്തില്‍ ആശുപത്രിയില്‍ ചൂണ്ടിക്കാട്ടാനുള്ളത്. നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ഇ.എന്‍.ടി. എന്നിങ്ങനെ വിദഗ്ധ ചികിത്സയും എക്‌സറേയ്‌ക്കും സര്‍ജറിക്കുമായുള്ള സൗകര്യവും ആശുപത്രിയില്‍ വേണമെന്നുള്ള ആവശ്യം ശക്തമാണ്. 

ഡയാലിസിസ് കേന്ദ്രം അനുവദിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നേരത്തെ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ച വൃക്കരോഗികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഡയാലിസിസ് ചെയ്യേണ്ടതിന് അടിയന്തര സൗകര്യമൊരുക്കണമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡാണ് 2.17 കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് കെട്ടിടം പണിയാനായി അനുവദിച്ചത്. 

രണ്ടുനിലകളിലായുള്ള കെട്ടിടത്തില്‍ ആറ് വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ കൂടാതെ പാലിയേറ്റീവ് കെയറിനായുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിന്റെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതി കൂടി സജ്ജീകരിക്കല്‍ പ്രവൃത്തി മാത്രമേ ബാക്കിയുള്ളുവെങ്കില്‍ കൂടിയും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണിവിടെ. നിലവില്‍ 42 കിടക്കകള്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തുടങ്ങിയ ഡി അഡിക്ഷന്‍ സെന്ററില്‍ ഒന്‍പത് കിടക്കകള്‍ മാത്രമേയുള്ളൂ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും അതില്‍ വേണ്ട അടിസ്ഥാന ചികിത്സാവിഭാഗം പോലുമില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. കെട്ടിടം തുറന്നു കൊടുത്താല്‍ വിദഗ്ധ ചികിത്സയ്‌ക്കുള്‍പ്പെടെയുള്ള സ്ഥലം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും മലയോരത്തടക്കമുള്ള സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിച്ചെങ്കില്‍ മാത്രമേ ഉപകാരപ്രദമാകുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

Tags: kasargodhospitalസര്‍ക്കാര്‍health
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.