Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:53 am IST
in Kasargod
നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം: മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. 

ഒരു ഡോക്ടറെ മാത്രമാണ് സ്ത്രീരോഗ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചുരുങ്ങിയത് മൂന്ന് സ്ത്രീരോഗ വിദഗ്ധരെങ്കിലും ഇല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട പ്രസവചികിത്സ പ്രായോഗികമല്ലെന്നിരിക്കെയാണ് പേരിനൊരു നിയമനം നടത്തിയുള്ള അധികൃതരുടെ പ്രഹസനം. നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ തുടങ്ങി ആറു പഞ്ചായത്തിലുമായിട്ടുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയോടാണ് സര്‍ക്കാറിന്റെ ഈ അവഗണന. 

നിലവില്‍ നിയമിക്കപ്പെട്ട ഡോക്ടറാകട്ടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പ്രവര്‍ത്തിക്കുന്നത്.  ജനറല്‍ മെഡിസിനില്‍ നിയമിച്ച ഡോക്ടര്‍ ഡി.എം.ഒ. ഓഫീസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഡോ. വി.സുരേശിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിഭാഗം മാത്രമാണ് വിദഗ്ധ വിഭാഗത്തില്‍ ആശുപത്രിയില്‍ ചൂണ്ടിക്കാട്ടാനുള്ളത്. നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ഇ.എന്‍.ടി. എന്നിങ്ങനെ വിദഗ്ധ ചികിത്സയും എക്‌സറേയ്‌ക്കും സര്‍ജറിക്കുമായുള്ള സൗകര്യവും ആശുപത്രിയില്‍ വേണമെന്നുള്ള ആവശ്യം ശക്തമാണ്. 

ഡയാലിസിസ് കേന്ദ്രം അനുവദിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നേരത്തെ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ച വൃക്കരോഗികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഡയാലിസിസ് ചെയ്യേണ്ടതിന് അടിയന്തര സൗകര്യമൊരുക്കണമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡാണ് 2.17 കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് കെട്ടിടം പണിയാനായി അനുവദിച്ചത്. 

രണ്ടുനിലകളിലായുള്ള കെട്ടിടത്തില്‍ ആറ് വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ കൂടാതെ പാലിയേറ്റീവ് കെയറിനായുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിന്റെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതി കൂടി സജ്ജീകരിക്കല്‍ പ്രവൃത്തി മാത്രമേ ബാക്കിയുള്ളുവെങ്കില്‍ കൂടിയും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണിവിടെ. നിലവില്‍ 42 കിടക്കകള്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തുടങ്ങിയ ഡി അഡിക്ഷന്‍ സെന്ററില്‍ ഒന്‍പത് കിടക്കകള്‍ മാത്രമേയുള്ളൂ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും അതില്‍ വേണ്ട അടിസ്ഥാന ചികിത്സാവിഭാഗം പോലുമില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. കെട്ടിടം തുറന്നു കൊടുത്താല്‍ വിദഗ്ധ ചികിത്സയ്‌ക്കുള്‍പ്പെടെയുള്ള സ്ഥലം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും മലയോരത്തടക്കമുള്ള സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിച്ചെങ്കില്‍ മാത്രമേ ഉപകാരപ്രദമാകുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

Tags: kasargodhospitalസര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.