Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ അവഗണന

മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:53 am IST
in Kasargod
നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

നീലേശ്വരം: മലയോര മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നീലേശ്വരം നഗരസഭാ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കൂടുതല്‍ വിദഗ്ധ ചികിത്സാ വിഭാഗം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ശിശുരോഗ വിഭാഗവും, സ്ത്രീരോഗ വിഭാഗവും ജനറല്‍ മെഡിസിനും മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അതില്‍ ഒരു പ്രസവം പോലും ഇവിടെ നടന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. 

ഒരു ഡോക്ടറെ മാത്രമാണ് സ്ത്രീരോഗ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്. ചുരുങ്ങിയത് മൂന്ന് സ്ത്രീരോഗ വിദഗ്ധരെങ്കിലും ഇല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട പ്രസവചികിത്സ പ്രായോഗികമല്ലെന്നിരിക്കെയാണ് പേരിനൊരു നിയമനം നടത്തിയുള്ള അധികൃതരുടെ പ്രഹസനം. നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍ തുടങ്ങി ആറു പഞ്ചായത്തിലുമായിട്ടുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയോടാണ് സര്‍ക്കാറിന്റെ ഈ അവഗണന. 

നിലവില്‍ നിയമിക്കപ്പെട്ട ഡോക്ടറാകട്ടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് പ്രവര്‍ത്തിക്കുന്നത്.  ജനറല്‍ മെഡിസിനില്‍ നിയമിച്ച ഡോക്ടര്‍ ഡി.എം.ഒ. ഓഫീസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഡോ. വി.സുരേശിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിഭാഗം മാത്രമാണ് വിദഗ്ധ വിഭാഗത്തില്‍ ആശുപത്രിയില്‍ ചൂണ്ടിക്കാട്ടാനുള്ളത്. നേത്രരോഗം, അസ്ഥിരോഗം, ത്വഗ്രോഗം, ഇ.എന്‍.ടി. എന്നിങ്ങനെ വിദഗ്ധ ചികിത്സയും എക്‌സറേയ്‌ക്കും സര്‍ജറിക്കുമായുള്ള സൗകര്യവും ആശുപത്രിയില്‍ വേണമെന്നുള്ള ആവശ്യം ശക്തമാണ്. 

ഡയാലിസിസ് കേന്ദ്രം അനുവദിച്ചിട്ട് കാലമേറെയായെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. നേരത്തെ മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ച വൃക്കരോഗികള്‍ക്ക് കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഡയാലിസിസ് ചെയ്യേണ്ടതിന് അടിയന്തര സൗകര്യമൊരുക്കണമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡാണ് 2.17 കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് കെട്ടിടം പണിയാനായി അനുവദിച്ചത്. 

രണ്ടുനിലകളിലായുള്ള കെട്ടിടത്തില്‍ ആറ് വാര്‍ഡുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ കൂടാതെ പാലിയേറ്റീവ് കെയറിനായുള്ള മുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇതിന്റെ വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതി കൂടി സജ്ജീകരിക്കല്‍ പ്രവൃത്തി മാത്രമേ ബാക്കിയുള്ളുവെങ്കില്‍ കൂടിയും കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണിവിടെ. നിലവില്‍ 42 കിടക്കകള്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. പുതുതായി തുടങ്ങിയ ഡി അഡിക്ഷന്‍ സെന്ററില്‍ ഒന്‍പത് കിടക്കകള്‍ മാത്രമേയുള്ളൂ. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും അതില്‍ വേണ്ട അടിസ്ഥാന ചികിത്സാവിഭാഗം പോലുമില്ലെന്നതാണ് ഇവിടത്തെ സ്ഥിതി. കെട്ടിടം തുറന്നു കൊടുത്താല്‍ വിദഗ്ധ ചികിത്സയ്‌ക്കുള്‍പ്പെടെയുള്ള സ്ഥലം ഉണ്ടെന്നിരിക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും മലയോരത്തടക്കമുള്ള സാധാരണക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വരുന്നത്. കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ നിയമിച്ചെങ്കില്‍ മാത്രമേ ഉപകാരപ്രദമാകുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്.

Tags: kasargodhospitalസര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

Health

പാൻക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കണം

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.