Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഷ്ടത അനര്‍ഹമായി സംഭവിക്കുന്നില്ല

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 15, 2020, 03:00 am IST
in Samskriti

ശാസ്ത്രവചനത്തിലൂടെയോ, ഗുരൂപദേശത്തിലൂടെയോ, തപസ്സിലൂടെ നേടുന്ന അനുഭവത്തിലൂടെയോ ആത്മാവിന്റെ നിത്യത്വമറിയുന്ന ആരും മരണത്തെ പേടിക്കുന്നില്ല. സാധകനെയോ സിദ്ധനെയോ സംബന്ധിച്ചിടത്തോളം ഈ ജീവിതം ആത്മാവിന്റെ അനന്തജീവിതത്തിന്റെ ഒരു ചെറുശകലം മാത്രം. ശ്രീരാമകൃഷ്ണന്‍ പറയുന്നതുപോലെ, ‘നാട്ടിന്‍പുറത്തു വീടുള്ളയാള്‍ ജോലിക്കായി കല്‍ക്കത്തയിലേക്കു വരുന്നതുപോലെ’. കുറച്ചു കര്‍മം ചെയ്യാനായി ഈ ഭൂമിയിലേക്കു വരുന്നു, കര്‍മം കഴിയുമ്പോള്‍ മടങ്ങുന്നു. എന്നാല്‍ ഈ ജീവിതത്തിലെ പ്രഹരങ്ങളേല്‍ക്കാതിരിക്കാന്‍ നാം നമ്മെ സജ്ജരാക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് കിട്ടുന്ന അടികളുടെ ശക്തിയെങ്കിലും നമുക്കു കുറയ്‌ക്കണം. ഇതെങ്ങനെ  നാം സാധിക്കും? സ്വാമിജി പറയുന്നതു നോക്കാം:

‘നാം സ്വയം വഴങ്ങിക്കൊടുക്കാഞ്ഞാല്‍ യാതൊന്നിനും നമ്മെ ബാധിക്കാന്‍ വയ്യ. എന്റെ ശരീരം സജ്ജമാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു രോഗവും എന്നെ ബാധിക്കില്ലെന്ന് ഞാന്‍ ഇപ്പോള്‍ പറഞ്ഞുവല്ലോ. രോഗബാധ രോഗാണുവിനെ മാത്രം ആശ്രയിച്ചല്ല, ശരീരത്തില്‍ത്തന്നെയുള്ള ഒരു പ്രത്യേകപ്രവണതയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. നാം യാതൊന്നിന് അര്‍ഹരാണോ അതു മാത്രമേ നമുക്കു ലഭിക്കൂ. ഗര്‍വം കളഞ്ഞ് ഈ വസ്തുത – കഷ്ടത ഒരിക്കലും അനര്‍ഹമായി സംഭവിക്കുന്നില്ലെന്നുള്ളത്- നാം മനസ്സിലാക്കുക. അര്‍ഹിക്കാത്ത പ്രഹരം ഒരിക്കലും കിട്ടിയിട്ടില്ല; ഞാന്‍ സ്വന്തം കൈകൊണ്ടു വഴിയൊരുക്കിക്കൊടുക്കാത്ത ഒരു തിന്മയും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഇതു നാം മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ സ്വയം വിശകലനം ചെയ്തുനോക്കുക; അപ്പോള്‍ കാണാം, നിങ്ങള്‍ക്കു  കിട്ടിയ ഓരോ പ്രഹരവും വന്നുചേര്‍ന്നത്, നിങ്ങളെ അതിലേക്കു തന്നെത്താന്‍ ഒരുക്കിയതുകൊണ്ടാണെന്ന്. നിങ്ങള്‍ പകുതി ചെയ്തുവെച്ചു; മറ്റേ പകുതി ബാഹ്യലോകവും ചെയ്തു; അങ്ങനെയാണ് പ്രഹരം വന്നുചേര്‍ന്നത്.  ഈ വസ്തുത നമ്മെ പാകമുള്ളവരാക്കും. അതേസമയം ഈ വിശകലനത്തില്‍നിന്നുതന്നെ ഒരു ആശാകിരണവും പുറപ്പെടുന്നു. അതിതാണ്: ബാഹ്യലോകത്തിന്റെമേല്‍ എനിക്കു നിയന്ത്രണമില്ല, എന്നാല്‍ എന്നിലുള്ളതും എന്റെ അടുത്തിരിക്കുന്നതുമായ എന്റെ സ്വന്തം ലോകം എന്റെ നിയന്ത്രണത്തിലുള്ളതാണ്. ഒരു പരാജയം നേരിടുവാന്‍ ഇവ രണ്ടും ഒപ്പം ആവശ്യമാണെങ്കില്‍, എനിക്ക് ഒരു പ്രഹരം കിട്ടുന്നതിന് ഇവ രണ്ടും ഒരുമിച്ചു കൂടിയേ തീരുവെങ്കില്‍, എനിക്കധീനമായ ഘടകത്തെ ഞാന്‍ അതിനു വിടില്ല; അപ്പോള്‍പ്പിന്നെ ആ പ്രഹരം എങ്ങനെയുണ്ടാകും? എനിക്ക് എന്റെമേല്‍ത്തന്നെ യഥാര്‍ഥ നിയന്ത്രണം നേടാവുന്നപക്ഷം ആ പ്രഹരം ഒരിക്കലും ഉണ്ടാവില്ല’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.