Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രശസ്ത വയലിൻ വിദ്വാന്‍ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ അന്തരിച്ചു

സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2020, 09:26 pm IST
in Kerala
സുബ്രഹ്മണ്യശര്‍മ്മ മകന്‍ മഹാദേവശര്‍മ്മയ്‌ക്കൊപ്പം

സുബ്രഹ്മണ്യശര്‍മ്മ മകന്‍ മഹാദേവശര്‍മ്മയ്‌ക്കൊപ്പം

തിരുവനന്തപുരം: പ്രശസ്ത വയലിൻ വിദ്വാനും കർണാട്ടിക് വയലിനിൽ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ (84) അന്തരിച്ചു.  കോട്ടയ്‌ക്കകം മൂന്നാം പുത്തൻതെരുവിൽ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം.

 സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ബ്രാഹ്മണ സമുദായശ്മശാനത്തിൽ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യകാല വയലിൻ പ്രൊഫസറും ആകാശവാണിയിലും ദൂരദർശനിലും എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. കെ. രേണുക ആണ് ഭാര്യ. 

കർണാടകസംഗീതത്തിലെ അറിയപ്പെടുന്ന വയലിൻവാദകരായ എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുകൾ) എന്നിവർ മക്കളാണ്.

 ആഴത്തിലുള്ള ശാസ്ത്രീയജ്ഞാനവും മികച്ച ഗമകപ്രയോഗങ്ങളും മെലഡിയും ഒത്തുചേർന്ന പ്രൊഫ. ശർമ്മയുടെ വയലിൻവാദനരീതി സുബ്രഹ്മണ്യശർമ്മ സ്കൂൾ എന്ന രീതി തന്നെ വയലിനിൽ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.

കേരള സംഗീതനാടക അക്കാഡമി അവാർഡും കലാരത്ന ഫെലോഷിപ്പും നേടിയിട്ടുള്ള പ്രൊഫ. സുബ്രഹ്മണ്യശർമ്മയുടെ ശിഷ്യരായിരുന്നു അന്തരിച്ച സംഗീതസംവിധായകൻ രവീന്ദ്രൻ അടക്കമുള്ളവർ. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് പ്രൊഫ. ശർമ്മ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളിൽ പ്രൊഫ. ശർമ്മ വയലിൻ വാദകനായിട്ടുണ്ട്. അവസാനകാലം വരെയും വയലിൻവാദനത്തിൽ സജീവമായിരുന്ന പ്രൊഫ. സുബ്രഹ്മണ്യശർമ്മ, മക്കളായ മഹാദേവശർമ്മയോടും രാജശ്രിയോടുമൊപ്പം ചേർന്ന് വയലിൻ ത്രയം കച്ചേരയും അവതരിപ്പിക്കുമായിരുന്നു. കഴിഞ്ഞവർഷം ദൂരദർശന് വേണ്ടിയാണ് അവസാനമായി വയലിൻത്രയം അവതരിപ്പിച്ചത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിക്ക് വരെ അകമ്പടി വായിച്ചിട്ടുണ്ട്. മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ തുടങ്ങി കർണാടകസംഗീത കുലപതികളായ പ്രമുഖർക്കൊപ്പം അകമ്പടി വായിച്ചു.

പ്രശസ്ത മൃദംഗവിദ്വാനായിരുന്ന പുതുക്കോട്ട ദക്ഷിണാമൂർത്തിപിള്ളയുടെ ശിഷ്യനും മൃദംഗവിദ്വാനുമായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1937 മാർച്ച് 23ന് ആലപ്പുഴയിൽ ജനിച്ച സുബ്രഹ്മണ്യശർമ്മ കുട്ടിക്കാലത്തേ കർണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവിന്റെയും അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസ്സിലായിരുന്നു വയലിനിൽ അരങ്ങേറ്റം. 

1949 മുതൽ കർണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശർമ്മ ഏഴ് പതിറ്റാണ്ടായി കർണാടകസംഗീതലോകത്ത് സജീവമാണ്. 1987ൽ കേരള ഗവർണറായിരുന്ന പി. രാമചന്ദ്രനിൽ നിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയർ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യർ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാർ സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2019ൽ തിരുവനന്തപുരം നീലകണ്ഠശിവൻ സംഗീതസഭയുടെ നീലകണ്ഠശിവൻ പുരസ്കാരം സുബ്രഹ്മണ്യശർമ്മയ്‌ക്കാണ് സമ്മാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.