Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്ന് ഒരു മാസം; പ്രേതഭൂമിയായി മേഖല

കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 6, 2020, 11:06 am IST
in Kerala
ജന്മഭൂമി ആഗസ്റ്റ് എട്ടിന് ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച അപകടത്തിന്റെ നേര്‍ചിത്രം

ജന്മഭൂമി ആഗസ്റ്റ് എട്ടിന് ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ച അപകടത്തിന്റെ നേര്‍ചിത്രം

ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6ന് രാത്രി 11 മണിയോടെ ഉണ്ടായത്. അപകടം നടന്ന് ഒരുമാസം തികയുമ്പോള്‍ ഈ മേഖല ഇന്ന് ആളൊഴിഞ്ഞ് ശോകഭൂമിയായി മാറി കഴിഞ്ഞു.

കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്ക് പ്രകാരം 82 പേരാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ 3 പേര്‍ ഇന്നലെ ആശുപത്രി വിട്ടു.

66 പേരുടെ മൃതദേഹം കണ്ടെത്തി. ദിനേഷ് കുമാര്‍(20), റാണി(44), പ്രീയദര്‍ശനി(7), കസ്തൂരി(26), കാര്‍ത്തിക(21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നീണ്ട 18 ദിവസത്തെ തെരച്ചിലിന് ശേഷം കഴിഞ്ഞ 25ന് ആണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലില്‍ തിരുവോണ നാളില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 ല്‍ അധികം കുട്ടികളും ഉള്‍പ്പെടും.

ഒന്നര കീലോ മീറ്ററോളം ദൂരെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറി(പെട്ടിമുടി പുഴ) ന്റെ തീരത്ത് ഉണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്. സ്ഥലത്ത് വലിയ തോതില്‍ പാറക്കല്ലുകളും മണ്ണും വന്നടിഞ്ഞു. അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

ലയങ്ങളിലെ സൗകര്യകുറവ് മൂലം ഒരു മുറിയില്‍ തന്നെയാണ് ആറും ഏഴും പേര്‍ വരെ അടങ്ങുന്ന കുടുംബങ്ങള്‍ കിടന്നുറങ്ങിയിരുന്നത്.

തെരച്ചിലിനിടെ ഇത്തരത്തില്‍ കൂട്ടത്തോടെ മൃതദേഹം കിട്ടിയ സംഭവങ്ങളുണ്ട്. പരിശോധിച്ചെത്തിയപ്പോള്‍ കമ്പിളിപുതപ്പിനുള്ളില്‍ ഒരു തുള്ളി ചെളിപോലും പറ്റാതെ തണുപ്പകറ്റായി ചേര്‍ത്ത് പിടിച്ച് കിടക്കുന്ന മൃതദേഹങ്ങളും കണ്ടെത്തി. അപകട സ്ഥലത്ത് നിന്ന് കുട്ടികളുടെ അടക്കം നിരവധി ചിത്രങ്ങളും കണ്ടെത്തി. കുട്ടികളുടെ ചിത്രമെടുത്ത് സൂക്ഷിക്കുകയെന്നത് ഇവരുടെ പതിവ് ശീലമായിരുന്നു. ഒരമ്മയുടേയും പിഞ്ചു കുഞ്ഞിന്റേയും ഗാഡമായി ആശ്ലേഷിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ദുരന്തത്തിന്റെ ആഴം അറിയാന്‍ പോലുമാകാതെ മരണത്തിന്റെ കരാളഹസ്തത്തില്‍ ഞെരിഞ്ഞമരാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായിരുന്നു അവരെല്ലാം. പിന്‍മുറക്കാരെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മരണം തട്ടിയെടുത്ത കുടുബങ്ങളും ഇവിടെയുണ്ട്.അപകട വിവരം പുറത്തറിയുന്നത് പിറ്റേദിവസം രാവിലെ ഏഴ് മണിയോടെയാണ്. ഇവിടെ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതും മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. രാജമലയിലെത്തി അപകട വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്.

പെരിയവാര താല്‍ക്കാലിക പാലം തകര്‍ന്നതും പുതിയ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മാണം നടത്താതതുമാണ് പ്രധാന പ്രശ്നമായത്. ഇത് പെട്ടിമുടിയിലേക്ക് പുറത്ത് നിന്ന് സഹായവുമായി എത്തുവാന്‍ തടസമായി. കാലാവസ്ഥയും റോഡും വില്ലനായതോടെ കിലോ മീറ്ററുകള്‍ തേയില തോട്ടത്തിലൂടെ ചുറ്റി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആദ്യ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ ജെസിബി അടക്കമുള്ളവ എത്തിക്കാനാകാത്തതും തിരിച്ചടിയായി. പിന്നീട് പാലം താല്‍ക്കാലികമായി ശരിയാക്കിയാണ് വാഹനങ്ങള്‍ മറുകരയെത്തിച്ചത്. വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരും എത്തുന്നതു വരെ കണ്‍മുന്നില്‍ കണ്ട ദുരന്തത്തിനു മുന്നില്‍ പകച്ച് നില്‍കുകയായിരുന്നു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍.

Tags: പെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെട്ടിമുടി പുഴയില്‍ നീരൊഴിക്ക് വര്‍ധിച്ച നിലയില്‍, സമീപത്തെ റോഡിലെ വെള്ളക്കെട്ടും കാണാം
Idukki

പെട്ടിമുടിയില്‍ വീണ്ടും മഴ ആശങ്ക; 35 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഷണ്‍മുഖനാഥന്‍ കഴിഞ്ഞദിവസം പെട്ടിമുടിയിലെത്തിയപ്പോള്‍
Idukki

ഒടുവില്‍ ആ അച്ഛന്‍ പറയുന്നു, അവനിനി തിരിച്ചുവരില്ല..ഷണ്‍മുഖനാഥന് നഷ്ടമായത് രണ്ട് മക്കളടക്കം കുടുംബത്തിലെ 22 പേരെ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

വീടുണ്ട്; പക്ഷേ താമസിക്കാന്‍ തൊഴിലാളികളില്ല, ജോലിക്ക് പോകുന്നതിന് സൗകര്യമില്ല, അതിരാവിലെ ഇറങ്ങിയാല്‍ സന്ധ്യമയങ്ങുമ്പോള്‍ മാത്രമേ തിരിച്ചെത്താനാകൂ

പെട്ടിമുടി ദുരന്ത ഭൂമിയില്‍ തെരച്ചില്‍ സംഘം പരിശോധന നടത്തുന്നു(ഫയല്‍)
Idukki

ഒഴുകിയെത്തിയ പെട്ടിമുടി മഹാദുരന്തത്തിന് നാളെ ഒരാണ്ട്; 70 പേരുടെ ജീവന്‍ അപഹരിച്ചു, നടുക്കുന്ന ഓര്‍മയില്‍ നാട്

Kerala

കൈമാറിയതിലും വീഴ്ച; വ്യക്തി താല്പര്യങ്ങള്‍ക്ക് ബലിയാടായി കുവി, നായയെ തിരികെ നല്‍കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.