Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെങ്ങാലിക്കോടന് ആവശ്യക്കാരേറെ

കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ ആകര്‍ഷണമായ ചെങ്ങാലിക്കോടന് വിപണിയില്‍ ആവശ്യക്കാരേറെ.

Janmabhumi Online by Janmabhumi Online
Aug 28, 2020, 09:25 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കേരളത്തിനകത്തും പുറത്തും വിദേശത്തുപോലും പഴവിപണിയുടെ മുഖ്യ ആകര്‍ഷണമായ ചെങ്ങാലിക്കോടന് വിപണിയില്‍ ആവശ്യക്കാരേറെ. തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി, കടങ്ങോട്, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂര്‍, ചൂണ്ടല്‍, തൃശ്ശൂര്‍ താലൂക്കിലെ തോളൂര്‍, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലായി കൃഷി ചെയ്തിരുന്ന ചെങ്ങാലിക്കോടന്റെ വിളവെടുപ്പ് പൂര്‍ത്തിയായി. ഇപ്പോള്‍ മാര്‍ക്കറ്റില്‍ 100 രൂപയാണ് വിലയെങ്കിലും ഓണമടുക്കുംതോറും ആവശ്യക്കാരേറുകയാണ്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന ചെങ്ങാലിക്കോടന്‍ കുലകള്‍ കാഴ്ചകുലകളായി ഉത്രാടനാളില്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഭക്തര്‍ കാഴ്ചവെക്കുന്ന പതിവുണ്ട്. ഉത്രാടക്കാഴ്ചക്കുല ചെങ്ങാലിക്കോടന് മാത്രം അവകാശപ്പെട്ടതാണ്.  

തയ്യൂരിനടുത്ത് വെങ്ങിലശ്ശേരിയിലെ വലിയ വിളപ്പില്‍ 71 വയസ്സുള്ള ശങ്കരനാരായണന്‍ നമ്പ്യാര്‍ കഴിഞ്ഞ 50 വര്‍ഷമായി ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷിചെയ്തു വരുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള 2 ഏക്കര്‍ കൃഷിയിടത്തില്‍ ആയിരത്തോളം നേന്ത്രക്കുലകളില്‍ 500ല്‍പരം നേന്ത്രക്കുലകളാണ് കാഴ്ചക്കുലകളായി വിപണിയിലെത്തുന്നത്. ഇതില്‍ ഭൂപിപക്ഷവും ഗുരുവായൂരിലെ കാഴ്ചക്കുലകളാകുന്നു.   മൂന്നു തവണകളായിട്ടാണ് ചെങ്ങാലിക്കോടന്‍ കൃഷി ചെയ്യുന്നത്. കുംഭവാഴ, കര്‍ക്കിടകവാഴ, ഓണവാഴ.  ഓണവാഴ തൈ നടുന്നത് അത്തം ഞാറ്റുവേലയിലാണ്. എടവമാസത്തില്‍ വാഴ കുലയ്‌ക്കുന്നതുവരെ ജൈവവളം മാത്രമേ കര്‍ഷകര്‍ ഉപയോഗിക്കുകയുള്ളൂ. 

വാഴകുലച്ച് ഒരു മാസം കഴിഞ്ഞാല്‍ കായക്കുല ഉണങ്ങിയ വാഴയിലകൊണ്ട് ഭംഗിയായി പൊതിയുന്നു. ഈ പൊതിയലിന്റെ ഫലമായി കായക്കുലയില്‍ നല്ല വര്‍ണ്ണവും ഭംഗിയുള്ള കരകളും വീഴും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുലകളാണ് കാഴ്ചക്കുലകളാക്കി  ഗുരുവായൂരിലേക്ക് സമര്‍പ്പിക്കുന്നത്. കായക്കു തൂക്കവും വണ്ണവും നീളവും കിട്ടാന്‍ കപ്പലണ്ടി പിണ്ണാക്കും, വിറകു കത്തിച്ച ചാരവും ആഴ്ചയില്‍ ഒരിക്കല്‍ വീതം വാഴയുടെ തടത്തിലിട്ട് സമൃദ്ധിയായി ജലമുപയോഗിച്ച് നനയ്‌ക്കും.  നല്ലവണ്ണം വെയില്‍ ലഭിക്കുകയും സമൃദ്ധിയായി ജലംകൊണ്ട് നനയ്‌ക്കുകയും ചെയ്യുന്ന നേന്ത്രവാഴകളെ കുഞ്ഞുങ്ങളെപ്പോലെ ശുശ്രൂഷിച്ചാണ് കര്‍ഷകര്‍ വിളവെടുക്കുന്നതുവരെ സംരക്ഷിക്കുന്നത്.

Tags: banana
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വീഡനിലെ ലിംഗസമത്വ മന്ത്രി പൗളിനോ ബ്രാന്‍റ് ബര്‍ഗിന്‍
World

അയ്യോ ബനാന!…സ്വീഡിഷ് മന്ത്രിയ്‌ക്ക് ബനാനപ്പേടി

Health

ഉത്കണ്ഠയാല്‍ വലയുന്നവരാണോ?; നിത്യജീവിതത്തില്‍ വാഴപ്പഴം ശീലമാക്കൂ…

Health

ഒരു വാഴപ്പഴം കഴിച്ചാൽ ഇത്രയധികം ഗുണഫലങ്ങൾ കിട്ടുമോ? എല്ലിന് ബലം മുതൽ ഹൃദയാരോഗ്യം വരെ ; ദിവസവും കഴിച്ചോളൂ, ഗുണങ്ങൾ അറിയാം

Health

നേന്ത്രപ്പഴം ധാരാളം കഴിക്കുന്നവർ അറിയാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Palakkad

കുലയ്‌ക്കാന്‍ നാലുമാസം; വിളവെടുപ്പിനു തയ്യാറായി മഞ്ചേരി കുള്ളന്‍ ഇനം വാഴ, 4-5 പടലകളുള്ള കുലകള്‍ക്ക് ശരാശരി തൂക്കം10 കിലോ

പുതിയ വാര്‍ത്തകള്‍

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies