Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭ്രാതൃസ്‌നേഹത്തിന്റെ പ്രതീകം ഭരതന്‍

ശ്രീരാമനെ വനത്തില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ഭരതന്‍ തയ്യാറെടുക്കുന്നു. വനത്തിലേക്കുള്ള യാത്രാമധ്യേ നിഷാദ രാജാവായ ഗുഹന് ഭരതന്റെ വനയാത്രയില്‍ സംശയം ജനിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 03:00 am IST
in Samskriti

രാമായണത്തിലെ ഓരോ ബിംബങ്ങളും മനുഷ്യ ജീവിതചര്യയോട് വളരെയടുത്തു നില്‍ക്കുന്നു. ഭഗവാന്റെ മനുഷ്യാവതാരം ആണല്ലോ ശ്രീരാമന്‍. പാഞ്ചജന്യത്തിന്റെ അവതാരമാണ് ഭരതന്‍. മഹാവിഷ്ണുവിന്റെ നാലിലൊരു ഭാഗം ശക്തിയാര്‍ജിച്ച് ഭരതന്‍, ദശരഥ മഹാരാജാവിന്റെയും കൈകേയിയുടെയും പുത്രനായി പൂയം നക്ഷത്രത്തില്‍ ജനിച്ചു. സീതാസ്വയംവരത്തോടൊപ്പം ജനകപുത്രിയായ മാണ്ഡവിയെ ഭരതന്‍ വരിച്ചു.

മന്ഥരയുടെ ഉപദേശത്താല്‍ കൈകേയി ഭരതനു വേണ്ടി രാജ്യം ദശരഥനില്‍ നിന്നും വാങ്ങിയെടുത്തു. കേകയ രാജ്യത്തായിരുന്ന ഭരത – ശത്രുഘ്നന്‍മാര്‍  ഇതൊന്നും അറിയുന്നില്ല. ദശരഥന്റെ മരണത്തോടെ അയോധ്യയില്‍ മടങ്ങിയെത്തിയ ഭരതന്‍ വിവരങ്ങള്‍ ധരിക്കുന്നു. ദുഃഖത്താല്‍ തളര്‍ന്ന ഭരതന്‍ കൈകേയിയോട് പരുഷവചനങ്ങള്‍ പറയുന്നു. ‘എനിക്ക് എന്തിന് രാജ്യം? അച്ഛനും ജ്യേഷ്ഠനും എന്നെ ഉപേക്ഷിച്ചു പോയി. പിതാവിനെ കൊന്നു. ജ്യേഷ്ഠനെ മുനിയാക്കി. ഞാന്‍ ഒരിക്കലും രാജ്യം ആഗ്രഹിച്ചിട്ടില്ല. ഞാന്‍ ജ്യേഷ്ഠനെ അങ്ങേയറ്റം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.’ ഇവിടെ നമുക്ക് ഭരതന്റെ ത്യാഗം, സഹോദരസ്നേഹം, ധര്‍മ്മനിഷ്ഠ എന്നീ ഉദാത്ത ഭാവങ്ങള്‍ കാണാനാകും. രാമായണത്തിലെ ഹൃദയസ്പര്‍ശിയായ ഒരു ഭാഗമാണിത്.

ശ്രീരാമനെ വനത്തില്‍ നിന്നും തിരികെ കൊണ്ടുവരാന്‍ ഭരതന്‍ തയ്യാറെടുക്കുന്നു. വനത്തിലേക്കുള്ള യാത്രാമധ്യേ നിഷാദ രാജാവായ ഗുഹന് ഭരതന്റെ വനയാത്രയില്‍ സംശയം ജനിക്കുന്നു. ശ്രീരാമനെ നശിപ്പിക്കാനാകുമോ ഈ സന്നാഹമൊക്കെ? ശ്രീരാമചന്ദ്രന്‍ തനിക്ക് പിതാവിനെ  പോലെയാണെന്നും അദ്ദേഹത്തെ തിരിച്ച് അയോധ്യയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് വനയാത്രയെന്നും ഭരതന്‍ ഗുഹനോട് പറഞ്ഞു. ഭരതന്റെ സഹോദരസ്നേഹവും ജ്യേഷ്ഠനോടുള്ള ബഹുമാനവും സത്യസന്ധതയും ഗുഹന്റെ മനംകുളിര്‍പ്പിച്ചു. ഗുഹന്‍ ഇങ്ങനെ പറഞ്ഞു ‘പ്രഭോ അങ്ങ് ധന്യന്‍മാരില്‍ ധന്യനാണ്. മുന്നില്‍ വന്ന മഹാലക്ഷ്മിയെ ഉപേക്ഷിക്കുവാന്‍ തയ്യാറായല്ലോ. അങ്ങയുടെ കീര്‍ത്തി മൂന്നു ലോകത്തും നിറഞ്ഞു നില്‍ക്കും’. ഒരു രാമായണ പഠിതാവിന് ഈ രംഗങ്ങളില്‍ ഭരതനോട് വളരെയധികം ബഹുമാനം ജനിക്കുന്നു.

അയോധ്യയുടെ രാജാവായി വാഴിക്കുവാനുള്ള ഭരതന്റെ അപേക്ഷ ഓരോ ന്യായങ്ങള്‍ നിരത്തി ശ്രീരാമന്‍ തടയുന്നു. സങ്കടം സഹിക്കവയ്യാതായ ഭരതന്‍ പര്‍ണശാലക്ക് മുന്നില്‍ ദര്‍ഭ വിരിച്ച് നിരാഹാരം അനുഷ്ഠിച്ചു. ശ്രീരാമന് കുണ്ഠിതമുണ്ടായി. കണ്ണു മൂടി കെട്ടി വ്രതമനുഷ്ഠിക്കുന്ന അനുജനോട് തന്നെയും ജലത്തെയും തൊട്ട് വ്രതം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പൗരന്മാര്‍ എല്ലാം ശ്രീരാമന്‍ പറയുന്നതുപോലെ ചെയ്യുവാന്‍ ഭരതനോട് ആവശ്യപ്പെട്ടു. ഭരതന്‍ വ്രതം ഉപേക്ഷിച്ചു. ശ്രീരാമപാദുകങ്ങള്‍, പാദുകപട്ടാഭിഷേകം നടത്തി കായ്‌കനികള്‍ മാത്രം ഭക്ഷിച്ച് ജടാവല്‍ക്കലങ്ങള്‍ ധരിച്ച് പതിനാലുവര്‍ഷം നന്ദിഗ്രാമത്തില്‍ ഭരതന്‍ രാജ്യം ഭരിച്ചു.

രാവണവധത്തിനു ശേഷം മാത്രമാണ് നാം പിന്നീട് ഭരതചരിതങ്ങള്‍ കേള്‍ക്കുന്നത്. ശ്രീരാമന്‍ തന്റെ ആഗമന വാര്‍ത്ത ഭരതനെ അറിയിക്കുവാന്‍ ഹനുമാനെ ചുമതലപ്പെടുത്തി. ഭരതന്‍ രാജ്യാര്‍ഥിയായിട്ടുണ്ടോ എന്ന് അറിയുക ആയിരുന്നു പ്രധാനം. മനുഷ്യരൂപത്തില്‍ ഹനുമാന്‍ നന്ദി ഗ്രാമത്തിലെത്തി. ജടയും മരവുരിയും ധരിച്ച്, കായ്‌കനികള്‍ മാത്രം ഭക്ഷിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഭരതനെ ഹനുമാന്‍ ഇതുവരെ നടന്ന സംഭവങ്ങള്‍ അറിയിക്കുന്നു. അതു കേട്ട് സന്തോഷത്താല്‍ ഭരതന്‍ മൂര്‍ച്ഛിച്ചു വീണു. തിരികെയെത്തിയ ശ്രീരാമനോട്, ‘അങ്ങ് എന്നെ ഏല്‍പ്പിച്ച രാജ്യം ഞാനിതാ തിരികെ നല്‍കുന്നു, ഇതോടെ എന്റെ ജന്മം സഫലമായി’ എന്നാണ് ഭരതന്‍ പറയുന്നത്. രാമായണത്തിലെ ഈ കഥാപാത്രം സര്‍വവിധ സദ്ഗുണങ്ങളുടെയും വിളനിലമാണ്.  

സി.കെ. കൃഷ്ണന്‍പോറ്റി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.