Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലാതിവര്‍ത്തിയായ വചനാമൃതം

കേരളത്തിലുണ്ടായ ആദ്യ രാമായണ സംഗ്രഹം ചേരചക്രവര്‍ത്തി കുലശേഖര ആഴ്‌വാരുടെ 'പെരുമാള്‍ തിരുമൊഴി' എന്ന കീര്‍ത്തന കൃതിയാണ്. ഒമ്പതാം ശതകത്തില്‍ രചിച്ച ഈ വാങ്മയത്തില്‍ മുപ്പത്തിമൂന്ന് പാട്ടുകളാണുള്ളത്. മലയാളത്തിലെ പ്രഥമ രാമായണ കാവ്യമെന്ന് കരുതുന്ന 'ഇരാമചരിത'ത്തിന് (കവി ചീരാമന്‍, 12-13 നൂറ്റാണ്ട്) ഈ ഗ്രന്ഥവുമായി സാദൃശ്യം കാണാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 10, 2020, 05:02 pm IST
inSamskriti

ധര്‍മച്യുതിയുണ്ടാകുമ്പോള്‍ മനുഷ്യനെ നേര്‍പാതയിലേക്ക് കൊണ്ടുവരുന്ന വചനാമൃതമാണ് രാമായണം. ഉത്തമ ജീവിതചര്യകളുടെ ക്ലാസിക് പാരമ്പര്യം ഈ കൃതി യുഗാന്തരങ്ങളായി കാത്തു പോരുന്നു. കേരളത്തിലുണ്ടായ ആദ്യ രാമായണ സംഗ്രഹം ചേരചക്രവര്‍ത്തി കുലശേഖര ആഴ്‌വാരുടെ ‘പെരുമാള്‍ തിരുമൊഴി’ എന്ന കീര്‍ത്തന കൃതിയാണ്. ഒമ്പതാം ശതകത്തില്‍ രചിച്ച ഈ വാങ്മയത്തില്‍ മുപ്പത്തിമൂന്ന് പാട്ടുകളാണുള്ളത്. മലയാളത്തിലെ പ്രഥമ രാമായണ കാവ്യമെന്ന് കരുതുന്ന ‘ഇരാമചരിത’ത്തിന് (കവി ചീരാമന്‍, 12-13 നൂറ്റാണ്ട്) ഈ ഗ്രന്ഥവുമായി സാദൃശ്യം കാണാം.  

രാമായണം ഭാരതത്തിലും വിദേശങ്ങളിലുമായി പല വിധത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍ തുഞ്ചത്ത് ഗുരുപാദരുടെ ‘അധ്യാത്മരാമായണം കിളിപ്പാട്ടാ’ണ് കേരള ജനതയുടെ രാമായണം. ഉത്തര രാമായണം ഉള്‍പ്പെടെ 20110 വരികള്‍. ഭാഷയുടെ കേന്ദ്ര പ്രവാഹമായി മാറിയ പുണ്യഗ്രന്ഥം! മുന്നൂറ്റി അറുപതില്‍ പരം വ്യാഖ്യാനങ്ങള്‍. ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്വത്തെ (ജീവേശ്വരബന്ധം) ക്കുറിച്ച് വിസ്തരിക്കുന്നതിനാലാണ് അധ്യാത്മരാമായണം നിത്യപാരായണക്ഷമമാകുന്നത്.

ഉത്തമജീവിതാദര്‍ശങ്ങള്‍, ശീലമാതൃകകള്‍, പ്രവര്‍ത്തനരീതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ഒരു മാതൃകാ ജീവിതം രാമായണം തിരുമുല്‍ക്കാഴ്ച വെയ്‌ക്കുന്നു. ‘ഗാര്‍ഹികജീവിതത്തിന്റെ, വികാരഭരിതവും യഥാര്‍ഥവുമായ ചരിത്രത്തിന്റെ, ഇന്ത്യന്‍ പതിപ്പ്’ എന്നാണ് ഈ കാവ്യരത്‌നാകരത്തെ രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ‘രാമകഥ ഭാരതീയ സംസ്‌കാരത്തിലെ ആദര്‍ശവാദത്തിന്റെ  ഉജ്വലപ്രതീക’മെന്ന് കമില്‍ ബുല്‍ക്കെയും.  

രാമായണം അവതരിപ്പിക്കാത്ത ജീവിതമാതൃകകള്‍ ദുര്‍ലഭം. പിതൃഭക്തി, മാതൃഭക്തി, ഏകപത്‌നീവ്രതം,  

പാതിവ്രത്യം, സഹോദരസ്‌നേഹം, ആശ്രിതവാത്സല്യം, സ്വാമിഭക്തി, പരസ്പര വിശ്വാസം, നിശ്ചയദാര്‍ഢ്യം, കൃത്യനിഷ്ഠ ഇത്യാദി നിരവധിയുണ്ട്.

‘രാമന്റെ അയന’മാണ് രാമായണം. അയനമെന്നതിന് വഴി എന്നാണര്‍ഥം. ‘രാ (രാത്രി) മായ്‌ക്കുന്നത്’ എന്നും അര്‍ഥമുണ്ട്. ഇവിടെ ‘രാ’ എന്നാല്‍ അജ്ഞാനം. ഇതിലെ, വിപിനസൗന്ദര്യത്തിന്റെ വിലോഭനീയതയും എടുത്തു പറയാം. വാല്മീകി രാമായണത്തിന്റെ രചന ബി.സി 11ാം നൂറ്റാണ്ടിലാണെന്നാണ് അനുമാനം. കാലാതിവര്‍ത്തിയായ രാമായണത്തിന്റെ അനശ്വരത വിളിച്ചോതുന്നൊരു പരാമര്‍ശമുണ്ട്  ബാലകാണ്ഡത്തില്‍:

‘യാവത്സ്ഥ്യാസന്തിഗിരിയഃ

സരിതശ്ച മഹീതലേ  

താവദ് രാമായണ കഥാ

ലോകേഷു പ്രചരിഷ്യതി’  

ലോകത്തില്‍ മലകളും നദികളും ഏതുവരെ നിലനില്‍ക്കുമോ അതുവരെ രാമായണ കഥ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്ന് സാരം. പ്രവചനരൂപത്തിലുള്ള, ബ്രഹ്മാവിന്റെ കീര്‍ത്തിപത്രമാണിത്.

കാവ്യം സുഗേയം, കഥ രാഘവീയം… മേലാറ്റൂര്‍ രാധാകൃഷ്ണന്‍

ഭക്തിജ്ഞാനയോഗങ്ങളുടെ ഉദ്‌ബോധനമാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണത്തിലൂടെ നിര്‍വഹിച്ചത്. ‘കിളിപ്പാട്ട് എന്നൊക്കെ പറയുമെങ്കിലും എഴുത്തച്ഛന്‍ നെയ്തത് പുതിയൊരു വീരാളിപട്ടായിരുന്നു’വെന്ന് പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അഭിപ്രായപ്പെടുന്നു. ‘കിളിപ്പാട്ടു പ്രസ്ഥാനങ്ങളിലല്ല, കീര്‍ത്തന പ്രസ്ഥാനത്തിലാണ് എഴുത്തച്ഛന്‍ കൃതികള്‍ക്ക് സ്ഥാന’മെന്നാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ വിശകലനം.  

മുദ്രണരൂപത്തത്തില്‍ വരുന്നതിനു മുമ്പു തന്നെ എഴുത്തച്ഛന്റെ ‘അധ്യാത്മരാമായണം’ താളിയോല ഗ്രന്ഥങ്ങള്‍ ഹൈന്ദവഗൃഹങ്ങളില്‍ ഭക്തിപൂര്‍വം സൂക്ഷിച്ചിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829-1860) യുടെ ഉപദേശാനുസാരം 1853 ല്‍ തിരുവനന്തപുരത്ത് ‘കേരളവിലാസം’ മുദ്രാലയത്തിലാണ് അധ്യാത്മരാമായണം ആദ്യമായി മുദ്രണം ചെയ്തതെന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തുന്നു.      

മലയാള സാഹിത്യത്തില്‍ രാമായണത്തിന്റെ സമഗ്രസ്വാധീനം ദീര്‍ഘവും അഗാധതല സ്പര്‍ശിയുമത്രേ. കണ്ണശ്ശ രാമായണം (രാമപ്പണിക്കര്‍), രാമകഥാപ്പാട്ട് (അയ്യിപ്പിള്ള ആശാന്‍), കേരളവര്‍മ രാമായണം (കോട്ടയം കേരള വര്‍മ), കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലുകള്‍, ബാലരാമായണം (മഹാകവി കുമാരനാശാന്‍), ശ്രീരാമചരിതം (മഹാകവി  പി. കുഞ്ഞിരാമന്‍ നായര്‍), കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി (നാടകത്രയം, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍) തുടങ്ങി മലയാളത്തില്‍ ഒട്ടേറെ രചനകളും വിവര്‍ത്തനങ്ങളുമുണ്ട്.    

ഭാരതത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ശ്രീലങ്ക, ബര്‍മ, കമ്പൂച്ചിയ, വിയറ്റ്നാം, കംബോഡിയ, തായ്‌ലാന്റ്, മലയ, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലേക്കും രാമായണസുധ ഒഴുകിച്ചെന്നു. വിശ്രുത ബെല്‍ജിയന്‍ പണ്ഡിതന്‍ കമില്‍ ബുല്‍ക്കെ ഹിന്ദിയിലെഴുതിയ ‘രാമകഥ; ഉദ്ഭവവും വളര്‍ച്ചയും’ എന്ന ബൃഹദ്ഗ്രന്ഥം രാമകഥയുടെ മൂലസ്രോതസ്സിനെ തേടിപ്പോകുന്ന പഠനമാണ്. ഇതിന്റെ മലയാളഭാഷാന്തരം അഭയദേവിന്റേതാണ്.  

സര്‍വകാല സാംഗത്യവും സര്‍വജന പ്രയത്വവുമാണ് വരേണ്യകൃതികളുടെ ലക്ഷണങ്ങള്‍. നിത്യവശ്യമായ രാമായണം അത്തരമൊരു ശ്രേഷ്ഠഗ്രന്ഥം. ഗാന്ധിജിയും മഹര്‍ഷി അരവിന്ദനും രാജാജിയും ശ്രീനിവാസ ശാസ്ത്രിയുമെല്ലാം രാമായണത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ മഹാത്മാക്കളായിരുന്നു.

മേലാറ്റൂര്‍ രാധാകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.