Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മിനിട്ട്സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം: മേയറും സിപിഎം കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി

കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ മിനിട്‌സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയറും സിപിഎം കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:00 am IST
in Kollam

കൊല്ലം: കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ മിനിട്‌സ് തിരുത്തിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. മേയറും സിപിഎം കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റവും വെല്ലുവിളിയും.

ഉപാസന ആശുപത്രിക്ക് സമീപമുള്ള 1.37 ഏക്കര്‍ ഭൂമി സംരക്ഷിക്കുന്നതിന് ചുറ്റുമതില്‍ കെട്ടുന്നതിന് സംബന്ധിച്ച് കഴിഞ്ഞമാസം 22ന് ചേര്‍ന്ന കൗണ്‍സില്‍യോഗം പാസാക്കിയ മിനിട്‌സ് തിരുത്തി എന്നാരോപിച്ചു ബിജെപിയും യുഡിഎഫും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മേയര്‍ മറുപടി പറയുന്നതിനിടയിലാണ് ഭരണപക്ഷ കൗണ്‍സിലര്‍ മേയര്‍ക്ക് എതിരെ തിരിഞ്ഞത്. തുടര്‍ന്ന് മേയറുടെ മറുപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങി പോയി. ഇതിന് പിന്നാലെ സിപിഎം കൗണ്‍സിലമാരായ മുന്‍ മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍, രാജ്‌മോഹന്‍ എന്നിവര്‍ മേയര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത് വാക്കേറ്റത്തിലും വെല്ലുവിളിയിലുമാണ് കലാശിച്ചത്.

രൂക്ഷമായാണ് മേയര്‍ തിരിച്ചടിച്ചത്. 2020-2021 പ്രോജക്ട് ഫയലുകള്‍ വെളിച്ചം കാണിക്കാത്തത് ആരാണ് ? ഫയലുകള്‍ അട്ടിമറിക്കുന്നത് ആരാണ് ? ഇഷ്ടത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റുന്നത് ആരാണ് ? തുടങ്ങിയ ചോദ്യങ്ങളുമായാണ് മേയര്‍ ഹണി ബഞ്ചമിന്‍ തിരിച്ചടിച്ചത്. കാര്യങ്ങള്‍ പന്തിയല്ലെന്നു മനസ്സിലാക്കിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാജ്‌മോഹന്‍ ഇടപെട്ട് ഇടതു മുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞാണ് തര്‍ക്കം അവസാനിപ്പിച്ചത്.

നഗരസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ അജണ്ടയുള്‍പ്പെട്ട മിനിട്‌സ് തിരുത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ഹണി ബെഞ്ചമിന്‍ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. പ്രാദേശിക നേതാവിന്റെ കയ്യേറ്റം സംരക്ഷിക്കാനും കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാതിരിക്കാനുമാണ് മിനിട്‌സ് തിരുത്തിയത്. മതില്‍കെട്ടി സ്ഥലം തിരിക്കാനുള്ള പദ്ധതിയുടെ ഫയലും മുക്കിയിരിക്കയാണെന്നും അവര്‍ ആരോപിച്ചു. യുഡിഎഫിലെ എം.എസ്. ഗോപകുമാറാണ് ആദ്യം വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്.

കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള 1.37 ഏക്കര്‍ സ്ഥലമാണ് പ്രാദേശികനേതാവ് കയ്യേറിയത്. 1995ല്‍ നഗരസഭ ഏറ്റടുത്തസ്ഥലം ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പണവും അനുവദിച്ചിരുന്നു. മിനിട്‌സ് തിരുത്തിയത് അന്നത്തെ കൗണ്‍സില്‍ യോഗത്തിന്റെ അറിവോടെയാണെന്നുള്ള മേയറിന്റെ മറുപടിക്കെതിരെ സിപിഎം അംഗങ്ങള്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. ഇത് സത്യവിരുദ്ധമാണെന്നും കൗണ്‍സില്‍ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നുംസിപിഎം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതോടെ മേയര്‍ പരുങ്ങലിലായി. സിപിഐ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ബിജിപിയിലെ രണ്ടംഗങ്ങളും പ്രതിഷേധിച്ച് നേരത്തെ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയിരുന്നു. അനില്‍കുമാര്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, അജിത്ത്കുമാര്‍, പ്രശാന്ത്, ലൈലാകുമാരി, ശാന്തിനി ശുഭ, എസ്.ആര്‍. ബിന്ദു എന്നിവരാണ് മേയര്‍ക്കെതിരെ ആഞ്ഞടിച്ചത്. മേയറുടെ രാജി അല്ലാതെ മറ്റൊന്നും പരിഹാരമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 22നാണ്് 129 അജണ്ടകള്‍ ചര്‍ച്ചയ്‌ക്കായി കൗണ്‍സിലിലെത്തിയത്. സപ്ലിമെന്ററിയായി വന്ന അജണ്ടയിലാണ് സ്ഥലത്തെ മതില്‍നിര്‍മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിക്കല്‍ ഉള്‍പ്പെട്ടിരുന്നത്. യോഗം ഐക്യകണ്‌ഠേന അജണ്ട അംഗീകരിച്ച് പാസ്സാക്കിയിരുന്നു. ഡിപിസിയുടെ അംഗീകാരവും കരാറുകാരനെവരെ നിശ്ചയിക്കുകയും ചെയ്ത പദ്ധതി തിരുത്തിയത് അംഗീകരിക്കാനാകില്ല. നടപടി ജനാധിപത്യമര്യാദകളുടെ ലംഘനമാണെന്നും അജണ്ട അടിയന്തരമായി പുനരുജ്ജീവിപ്പിക്കണമെന്നും മുന്‍മേയര്‍ അഡ്വ. രാജേന്ദ്രബാബു ആവശ്യപ്പെട്ടു.

ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രമുഖ ഭരണപക്ഷമായ സിപിഎം കൂടി രംഗത്തെത്തിയതോടെ സിപിഐയും മേയറും പൂര്‍ണമായും ഒറ്റപ്പെട്ടു. വിഷയത്തില്‍ നിന്ന് തടിയൂരാനുള്ള മേയറുടെ പ്രഖ്യാപനങ്ങളും ശ്രമവും വിഫലമായതോടെ സിപിഐ അംഗങ്ങളില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു. തുടര്‍ന്നാണ് മേയറുടെ മറുപടിയില്‍ തൃപ്തരാകാത്ത യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയര്‍ രാജിവയ്‌ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി കൗണ്‍സില്‍ ഹാള്‍വിട്ടത്.

നേരത്തെ തെരുവുവിളക്ക്, പട്ടിശല്യം, റോഡിന്റെ ശോച്യാവസ്ഥ, ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ഠ്യം, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്‌ക്കു വന്നു. ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: kollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

Thiruvananthapuram

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

Kerala

വായ്‌പ സബ്‌സിഡി തുകയിൽ 3.57 കോടി രൂപ അടിച്ചുമാറ്റി; തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.