Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജ്ഞാനതപസ്വിനിയായ ഒരു മുത്തശ്ശി

ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി കാലയവനികയ്‌ക്കുള്ളിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:00 am IST
inVaradyam

നാലപ്പാടന്റെ മണ്ണാണ് തൃശ്ശൂരെ പുന്നയൂര്‍ക്കുളം.  തുടമുള്ള കതിരുകള്‍ വിളഞ്ഞ സാഹിത്യത്തിലെ മുണ്ടകപ്പാടം.  ബാലാമണിയമ്മയും മാധവിക്കുട്ടിയും എം. ടി. വാസുദേവന്‍ നായരും തുടങ്ങി എത്രയോ പ്രതിഭകള്‍ക്കു വളക്കൂറേകിയ മണ്ണ്.  അവരോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കുവാനായില്ലെങ്കിലും ആ നിരയില്‍ പരിഗണിക്കപ്പെടേണ്ട ഒരു ജ്ഞാനതപസ്വിനി ഇവിടെ ഉണ്ടായിരുന്നു-പുന്നയൂര്‍ക്കുളം ടി. കാര്‍ത്ത്യായനി അമ്മ.  ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ  ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി അടുത്തിടെ കാലയവനികയ്‌ക്കുള്ളിലായി.  ടി. കാര്‍ത്ത്യായനി ടീച്ചര്‍ എന്ന പേരില്‍ ആദ്ധ്യാത്മിക മാസികകളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും, നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്തു.

1930 സെപ്റ്റംമ്പര്‍ 14 നു പുന്നയൂര്‍ക്കുളത്ത് ശ്രീനിവാസന്‍ എംബ്രാന്തിരിയുടെയും തെണ്ടിയത്ത് അമ്മിണിയമ്മയുടെയും മകളായി ജനിച്ച കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ് പറവൂര്‍ ഉണ്ണിനാരായണന്‍ നായര്‍ ആയിരുന്നു.  പുന്നയൂര്‍ക്കുളം രാമരാജ യുപി സ്‌കൂള്‍, ഗുരുവായൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഞ്ചേരി ഹൈസ്‌കൂള്‍, പുന്നയൂര്‍ക്കുളം നാലപ്പാടന്‍ വനിതാ കോളേജ് എന്നിവടങ്ങളില്‍ അധ്യാപികയായി ദീര്‍ഘകാലം ജോലി നോക്കി.  എംടിയുടെ ഓപ്പോളായിരുന്ന അവര്‍ക്കു പുസ്തകങ്ങള്‍ വായിക്കുവാന്‍ എത്തിച്ചുകൊടുത്തിരുന്നത് വാസുവായിരുന്നുവെന്ന് അനുസ്മരിച്ചിട്ടുണ്ട്.  ആദ്യകൃതിയായ ‘ഒരുമെഴുകുതിരി പോലെ’ എന്ന ചെറുകഥാ സമാഹാരം, ”എന്റെ സര്‍ഗ്ഗചേതനകളെ തൊട്ടുണര്‍ത്തിയ പ്രിയ ബാലാമണിയോപ്പുവിന്” എന്നു പറഞ്ഞാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്നേഹിതയായ കാര്‍ത്ത്യായനിക്ക് മാധവിക്കുട്ടിയും ആ ഗ്രന്ഥത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കൈതപ്പൂവിന്റെ ഗന്ധം, അറിയാന്‍ ആലോചിക്കാന്‍, വഴിയടയാളങ്ങള്‍, ഭാഗവത തേജസ്സ്, മാര്‍ഗ്ഗദര്‍ശികള്‍, കുന്തിമുതല്‍ കുചേലന്‍ വരെ, കൃഷ്ണവാത്സല്യം, മാതൃത്വത്തിന്റെ  നേതൃത്വം, ബാലജീവാമൃതം  ഭാഗവതം, അപ്പുവിന്റെ യാത്രകള്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് ടീച്ചറുടെ മുഖ്യ കൃതികള്‍.  സ്ഫുടം ചെയ്ത ഭക്തി എന്ന ഭാവമാണ് ഇരുട്ടിലെ വിളക്കുനാളം പോലെ ടീച്ചറുടെ രചനകളില്‍ കാണാനാവുന്നതെന്ന് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന കൃതിയുടെ ആമുഖത്തില്‍ സി. രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയിരിക്കുന്നു.  ഏറെക്കാലത്തെ സഫലജീവിതനിഷ്ഠയുടെ അനുഭൂതിയില്‍ നിന്ന് അനര്‍ഗ്ഗളമായി ഒഴുകി വന്ന അറിവിന്റെ മൊഴിമുത്തുകളാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് ഉദിത്ചൈതന്യ സാക്ഷ്യപ്പെടുത്തുന്നു.

വേദേതിഹാസപുരാണങ്ങളിലുള്ള അഗാധമായജ്ഞാനമാണ് കാര്‍ത്ത്യായനി ടീച്ചറുടെ രചനകളുടെഈടുവെയ്‌പ്പ്. ആദ്ധ്യാത്മികത ഇന്ത്യയുടെ കരുത്താണ് എന്നും അത് മനസ്സിന്റെ സംസ്‌കാരമാണ് വെളിപ്പെടുത്തുന്നതെന്നുമുള്ള ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീമദ് ഭാഗവതത്തെയും ശ്രീമദ് ഭഗവദ്ഗീതയെയും മുന്‍നിര്‍ത്തിയുള്ള ആത്മവിചാരങ്ങളാണ് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന വിജ്ഞേയമായ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഭഗവാനെ അറിയാനും ദര്‍ശിക്കാനും യഥാര്‍ത്ഥത്തില്‍  ഭഗവാനില്‍ പ്രവേശിക്കുവാനും ഭക്തിക്കു മാത്രമേ കഴിയൂ. ചിത്തശുദ്ധിയാണ് ഭഗവദ് ഭക്തിയുടെ അടിസ്ഥാന ഭാവം.  ആ ഭാവത്തിലേക്ക് ജനതയെ ഉണര്‍ത്താന്‍ ഒരുജന്മം തന്നെ ഉഴിഞ്ഞുവയ്‌ക്കുകയും, അതിനു വേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ടീച്ചറുടെ ജീവിതംതന്നെ ഈശ്വരാര്‍പ്പിതമായ ഒരു തപസ്സായിരുന്നു എന്നു പറയാം.  അതുകൊണ്ടുതന്നെ ജ്ഞാന തപസ്വിനിയായ ഒരു മുത്തശ്ശിയായി ടീച്ചറെ വിശേഷിപ്പിക്കുന്നത് ഒരു വിശുദ്ധ മാതൃത്വത്തിന് മുന്നിലുള്ള നമസ്‌കാരം അര്‍പ്പിക്കലായിരിക്കും.

പുന്നയൂര്‍ക്കുളത്തു പുറവൂര്‍ വീട്ടില്‍ ആയിരുന്നുതാമസം. അദ്ധ്യാപകരായിരുന്ന ടി. ഗീതയും കൃഷ്ണദാസുമാണ് മക്കള്‍.  ഒരുതലമുറയുടെ അകക്കണ്ണു തുറപ്പിക്കുവാന്‍ തന്റെ ജ്ഞാന സാധനയുടെ പൊരുളടര്‍ത്തി വെളിച്ചം പകര്‍ന്ന ആ മുത്തശ്ശിക്ക് പ്രണാമങ്ങള്‍.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.