Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജ്ഞാനതപസ്വിനിയായ ഒരു മുത്തശ്ശി

ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി കാലയവനികയ്‌ക്കുള്ളിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:00 am IST
in Varadyam

നാലപ്പാടന്റെ മണ്ണാണ് തൃശ്ശൂരെ പുന്നയൂര്‍ക്കുളം.  തുടമുള്ള കതിരുകള്‍ വിളഞ്ഞ സാഹിത്യത്തിലെ മുണ്ടകപ്പാടം.  ബാലാമണിയമ്മയും മാധവിക്കുട്ടിയും എം. ടി. വാസുദേവന്‍ നായരും തുടങ്ങി എത്രയോ പ്രതിഭകള്‍ക്കു വളക്കൂറേകിയ മണ്ണ്.  അവരോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കുവാനായില്ലെങ്കിലും ആ നിരയില്‍ പരിഗണിക്കപ്പെടേണ്ട ഒരു ജ്ഞാനതപസ്വിനി ഇവിടെ ഉണ്ടായിരുന്നു-പുന്നയൂര്‍ക്കുളം ടി. കാര്‍ത്ത്യായനി അമ്മ.  ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ  ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി അടുത്തിടെ കാലയവനികയ്‌ക്കുള്ളിലായി.  ടി. കാര്‍ത്ത്യായനി ടീച്ചര്‍ എന്ന പേരില്‍ ആദ്ധ്യാത്മിക മാസികകളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും, നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്തു.

1930 സെപ്റ്റംമ്പര്‍ 14 നു പുന്നയൂര്‍ക്കുളത്ത് ശ്രീനിവാസന്‍ എംബ്രാന്തിരിയുടെയും തെണ്ടിയത്ത് അമ്മിണിയമ്മയുടെയും മകളായി ജനിച്ച കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ് പറവൂര്‍ ഉണ്ണിനാരായണന്‍ നായര്‍ ആയിരുന്നു.  പുന്നയൂര്‍ക്കുളം രാമരാജ യുപി സ്‌കൂള്‍, ഗുരുവായൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഞ്ചേരി ഹൈസ്‌കൂള്‍, പുന്നയൂര്‍ക്കുളം നാലപ്പാടന്‍ വനിതാ കോളേജ് എന്നിവടങ്ങളില്‍ അധ്യാപികയായി ദീര്‍ഘകാലം ജോലി നോക്കി.  എംടിയുടെ ഓപ്പോളായിരുന്ന അവര്‍ക്കു പുസ്തകങ്ങള്‍ വായിക്കുവാന്‍ എത്തിച്ചുകൊടുത്തിരുന്നത് വാസുവായിരുന്നുവെന്ന് അനുസ്മരിച്ചിട്ടുണ്ട്.  ആദ്യകൃതിയായ ‘ഒരുമെഴുകുതിരി പോലെ’ എന്ന ചെറുകഥാ സമാഹാരം, ”എന്റെ സര്‍ഗ്ഗചേതനകളെ തൊട്ടുണര്‍ത്തിയ പ്രിയ ബാലാമണിയോപ്പുവിന്” എന്നു പറഞ്ഞാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്നേഹിതയായ കാര്‍ത്ത്യായനിക്ക് മാധവിക്കുട്ടിയും ആ ഗ്രന്ഥത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കൈതപ്പൂവിന്റെ ഗന്ധം, അറിയാന്‍ ആലോചിക്കാന്‍, വഴിയടയാളങ്ങള്‍, ഭാഗവത തേജസ്സ്, മാര്‍ഗ്ഗദര്‍ശികള്‍, കുന്തിമുതല്‍ കുചേലന്‍ വരെ, കൃഷ്ണവാത്സല്യം, മാതൃത്വത്തിന്റെ  നേതൃത്വം, ബാലജീവാമൃതം  ഭാഗവതം, അപ്പുവിന്റെ യാത്രകള്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് ടീച്ചറുടെ മുഖ്യ കൃതികള്‍.  സ്ഫുടം ചെയ്ത ഭക്തി എന്ന ഭാവമാണ് ഇരുട്ടിലെ വിളക്കുനാളം പോലെ ടീച്ചറുടെ രചനകളില്‍ കാണാനാവുന്നതെന്ന് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന കൃതിയുടെ ആമുഖത്തില്‍ സി. രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയിരിക്കുന്നു.  ഏറെക്കാലത്തെ സഫലജീവിതനിഷ്ഠയുടെ അനുഭൂതിയില്‍ നിന്ന് അനര്‍ഗ്ഗളമായി ഒഴുകി വന്ന അറിവിന്റെ മൊഴിമുത്തുകളാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് ഉദിത്ചൈതന്യ സാക്ഷ്യപ്പെടുത്തുന്നു.

വേദേതിഹാസപുരാണങ്ങളിലുള്ള അഗാധമായജ്ഞാനമാണ് കാര്‍ത്ത്യായനി ടീച്ചറുടെ രചനകളുടെഈടുവെയ്‌പ്പ്. ആദ്ധ്യാത്മികത ഇന്ത്യയുടെ കരുത്താണ് എന്നും അത് മനസ്സിന്റെ സംസ്‌കാരമാണ് വെളിപ്പെടുത്തുന്നതെന്നുമുള്ള ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീമദ് ഭാഗവതത്തെയും ശ്രീമദ് ഭഗവദ്ഗീതയെയും മുന്‍നിര്‍ത്തിയുള്ള ആത്മവിചാരങ്ങളാണ് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന വിജ്ഞേയമായ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഭഗവാനെ അറിയാനും ദര്‍ശിക്കാനും യഥാര്‍ത്ഥത്തില്‍  ഭഗവാനില്‍ പ്രവേശിക്കുവാനും ഭക്തിക്കു മാത്രമേ കഴിയൂ. ചിത്തശുദ്ധിയാണ് ഭഗവദ് ഭക്തിയുടെ അടിസ്ഥാന ഭാവം.  ആ ഭാവത്തിലേക്ക് ജനതയെ ഉണര്‍ത്താന്‍ ഒരുജന്മം തന്നെ ഉഴിഞ്ഞുവയ്‌ക്കുകയും, അതിനു വേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ടീച്ചറുടെ ജീവിതംതന്നെ ഈശ്വരാര്‍പ്പിതമായ ഒരു തപസ്സായിരുന്നു എന്നു പറയാം.  അതുകൊണ്ടുതന്നെ ജ്ഞാന തപസ്വിനിയായ ഒരു മുത്തശ്ശിയായി ടീച്ചറെ വിശേഷിപ്പിക്കുന്നത് ഒരു വിശുദ്ധ മാതൃത്വത്തിന് മുന്നിലുള്ള നമസ്‌കാരം അര്‍പ്പിക്കലായിരിക്കും.

പുന്നയൂര്‍ക്കുളത്തു പുറവൂര്‍ വീട്ടില്‍ ആയിരുന്നുതാമസം. അദ്ധ്യാപകരായിരുന്ന ടി. ഗീതയും കൃഷ്ണദാസുമാണ് മക്കള്‍.  ഒരുതലമുറയുടെ അകക്കണ്ണു തുറപ്പിക്കുവാന്‍ തന്റെ ജ്ഞാന സാധനയുടെ പൊരുളടര്‍ത്തി വെളിച്ചം പകര്‍ന്ന ആ മുത്തശ്ശിക്ക് പ്രണാമങ്ങള്‍.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.