Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മുട്ടമ്പലത്ത് നടന്നതും നടക്കരുതാത്തതും

കോട്ടയം അക്ഷരനഗരമാണ്. നല്ല വിവരവും വിദ്യാഭ്യാസവും പക്വതയും വിനയവുമെല്ലാം ഉള്ള ജനങ്ങളാണ് അവിടെയുള്ളതെന്ന വാദം അംഗീകരിക്കാം. അവര്‍ക്കിടയിലെ ഈ കോളനി നിവാസികള്‍ക്ക് ഭയപ്പാടുണ്ട്. ലോകമെമ്പാടും കോവിഡിനെ ഭീതിയോടെ കാണുമ്പോള്‍ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പുകളുണ്ടല്ലോ. കോവിഡിനെ കുറിച്ച് കരുതല്‍ വേണം. ജാഗ്രത പുലര്‍ത്തണം എന്നൊക്കെ. അത് മുട്ടമ്പലത്തുകാര്‍ ഓര്‍ത്തുപോയി. അതിനവരെ കുറ്റം പറയാന്‍ കഴിയുമോ ?

ഉത്തരന്‍ by ഉത്തരന്‍
Jul 29, 2020, 03:00 am IST
in Main Article

കോട്ടയത്തെ മുട്ടമ്പലം വളരെ പാവപ്പെട്ടവര്‍ അധിവസിക്കുന്ന ചെറിയ പ്രദേശമാണ്. ആ ദേശമിപ്പോള്‍ വലിയ വലിയ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നിരവധി മുഖപ്രസംഗങ്ങളിലും മുട്ടമ്പലമുണ്ട്. മഹാനായ ഡോ. അംബേദ്കറുടെ പേരിലുള്ള മുട്ടമ്പലം കോളനിയില്‍ അറുപതോളം കുടുംബങ്ങളിലായി 360 പേര് അധിവസിക്കുന്നു. ആ കോളനിയില്‍ നാലുസെന്റ് മാത്രമുള്ള ശ്മശാനത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംശയം ഉടലെടുത്തു. അത് തര്‍ക്കമായി വളര്‍ന്നു. മണിക്കൂറുകളോളം മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞില്ല. കോളനി വാസികളുടെ സംസ്‌കാരമില്ലായ്‌മയെന്ന പേരിലാണ് ഇപ്പോള്‍ പലരും ചര്‍ച്ചയായും വിവാദമായും വളര്‍ത്തുന്നത്.

കോട്ടയം അക്ഷരനഗരമാണ്. നല്ല വിവരവും വിദ്യാഭ്യാസവും പക്വതയും വിനയവുമെല്ലാം ഉള്ള ജനങ്ങളാണ് അവിടെയുള്ളതെന്ന വാദം അംഗീകരിക്കാം. അവര്‍ക്കിടയിലെ ഈ കോളനി നിവാസികള്‍ക്ക് ഭയപ്പാടുണ്ട്. ലോകമെമ്പാടും കോവിഡിനെ ഭീതിയോടെ കാണുമ്പോള്‍ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പുകളുണ്ടല്ലോ. കോവിഡിനെ കുറിച്ച് കരുതല്‍ വേണം. ജാഗ്രത പുലര്‍ത്തണം എന്നൊക്കെ. അത് മുട്ടമ്പലത്തുകാര്‍ ഓര്‍ത്തുപോയി. അതിനവരെ കുറ്റം പറയാന്‍ കഴിയുമോ ?

കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ ഔസേപ്പ് ജോര്‍ജ്ജ് എന്ന 83 കാരന്‍ മരണപ്പെട്ട ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോര്‍ജ്ജ് ഉള്‍പ്പെട്ടിരുന്ന സഭയുടെ, വിശാലമായ സെമിത്തേരിയും കടന്നാണ് മുട്ടമ്പലത്തെ ശ്മശാനത്തിലെത്തിക്കുന്നതെന്നറിഞ്ഞപ്പോഴാണ് നാട്ടുകാരുടെ ആശങ്ക വളര്‍ന്നത്. ഈ ഒരു സാഹചര്യം ഉടലെടുക്കുമെന്ന് ചിന്തിക്കാന്‍ അധികൃതര്‍ക്ക് തോന്നാത്തത് വലിയ പിഴവുതന്നെയാണ്. അത് മറച്ചുവയ്‌ക്കാന്‍ കൗണ്‍സിലറെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും തദ്ദേശീയരായ പാവങ്ങളെ കേസില്‍പ്പെടുത്താനുമുള്ള ശ്രമം അങ്ങേയറ്റം അപലപനീയം തന്നെയാണ്.

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്നും മനുഷ്യത്വരഹിതമെന്നുമൊക്കെ ആക്ഷേപിക്കുന്നത് അതിരുകടന്നുപോയില്ലെ. കോവിഡ് പോലുള്ള രോഗബാധയൊന്നുമില്ലാതെ മരിച്ചവരോട് കാട്ടിയ ക്രൂരത എത്രയോ എണ്ണി പറയാനില്ലെ ? പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ ദിവസങ്ങള്‍ തന്നെ മൃതദേഹം സെമിത്തേരിയില്‍ കയറ്റാതിരുന്നിട്ടില്ലേ ? പോലീസും പട്ടാളവും തോക്കുമൊക്കെ ചൂണ്ടിയിട്ടും കൂസാതെ മൃതദേഹത്തെ തടയുന്ന കാഴ്ചയും കേരളത്തിലുണ്ടായിട്ടില്ലെ.

അക്ഷരനഗരിയുടെ സംസ്‌കാരം വലിയവായില്‍ വര്‍ത്തമാനം വിളമ്പുന്ന ഉയരവും വിദ്യാഭ്യാസവുമുള്ള വിവരംകെട്ടവര്‍ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അടുക്കള പൊളിച്ച് ശവസംസ്‌കാരം നടത്തേണ്ടി വരുന്ന നാടാണിത്. എന്റെയും എന്റെ കുടുംബത്തിന്റെയും സഭയുടെയും സമുദായത്തിന്റെയുമെന്നുവേണ്ട ഏതെങ്കിലും ഒരു സ്ഥലം ശ്മശാനമില്ലാത്ത വിഭാഗത്തിന് നല്‍കാന്‍ തയ്യാറാകുന്നുണ്ടോ? അതാണ് മലയാളി.

തന്റെ പ്രദേശത്തെ ജനങ്ങളൊന്നടങ്കം ഭീതിയിലും ആശങ്കയിലും അലമുറയിടുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാട് ഒരു കൗണ്‍സിലര്‍ക്ക് സ്വീകരിക്കാനാകുമോ ? ടി.എന്‍. ഹരികുമാര്‍ എന്ന കൗണ്‍സിലര്‍ ചെയ്തത് കൊടിയ അപരാധമെന്ന് ചാര്‍ത്തിക്കൊടുക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതല്ലെ ഉചിതം?. അതല്ല കൗണ്‍സിലര്‍ക്കുവേണ്ടി കല്‍ത്തുറങ്കോ കുഴിമാടമോ ഒരുക്കണമെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍ ഹാ! കഷ്ടം.

കോട്ടയത്ത് കോവിഡ് വന്നു മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു, ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സംസ്‌കാരം തടഞ്ഞു എന്ന വാര്‍ത്ത ഒറ്റനോട്ടത്തില്‍ ആരിലും രോഷം ഉളവാക്കുന്നതാണ്. എന്നാല്‍, ഏതു കാര്യത്തിനും രണ്ടു വശം ഉണ്ടാകുമല്ലോ. ചില തല്പര കക്ഷികളും മാധ്യമങ്ങളും ഈ സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ചുകാണിക്കുകയും മറു ഭാഗം തമസ്‌കരിക്കുകയും ചെയ്തു. നുണ പ്രചരിപ്പിക്കും പോലെ തന്നെ അപകടകരമാണ് യാഥാര്‍ഥ്യം മറച്ചു വയ്‌ക്കുന്നതും. ഫലത്തില്‍, സമൂഹത്തില്‍ ആശങ്കയുടെ വൈറസ് പടര്‍ത്തുന്നതും. കോട്ടയത്ത് സെമിത്തേരിയില്‍ സംസ്‌കാരം നടക്കാത്തതും ആലപ്പുഴയിലത് നടത്തുന്നതും കാണേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.