Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മുട്ടമ്പലത്ത് നടന്നതും നടക്കരുതാത്തതും

കോട്ടയം അക്ഷരനഗരമാണ്. നല്ല വിവരവും വിദ്യാഭ്യാസവും പക്വതയും വിനയവുമെല്ലാം ഉള്ള ജനങ്ങളാണ് അവിടെയുള്ളതെന്ന വാദം അംഗീകരിക്കാം. അവര്‍ക്കിടയിലെ ഈ കോളനി നിവാസികള്‍ക്ക് ഭയപ്പാടുണ്ട്. ലോകമെമ്പാടും കോവിഡിനെ ഭീതിയോടെ കാണുമ്പോള്‍ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പുകളുണ്ടല്ലോ. കോവിഡിനെ കുറിച്ച് കരുതല്‍ വേണം. ജാഗ്രത പുലര്‍ത്തണം എന്നൊക്കെ. അത് മുട്ടമ്പലത്തുകാര്‍ ഓര്‍ത്തുപോയി. അതിനവരെ കുറ്റം പറയാന്‍ കഴിയുമോ ?

ഉത്തരന്‍ by ഉത്തരന്‍
Jul 29, 2020, 03:00 am IST
in Main Article

കോട്ടയത്തെ മുട്ടമ്പലം വളരെ പാവപ്പെട്ടവര്‍ അധിവസിക്കുന്ന ചെറിയ പ്രദേശമാണ്. ആ ദേശമിപ്പോള്‍ വലിയ വലിയ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. നിരവധി മുഖപ്രസംഗങ്ങളിലും മുട്ടമ്പലമുണ്ട്. മഹാനായ ഡോ. അംബേദ്കറുടെ പേരിലുള്ള മുട്ടമ്പലം കോളനിയില്‍ അറുപതോളം കുടുംബങ്ങളിലായി 360 പേര് അധിവസിക്കുന്നു. ആ കോളനിയില്‍ നാലുസെന്റ് മാത്രമുള്ള ശ്മശാനത്തില്‍ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംശയം ഉടലെടുത്തു. അത് തര്‍ക്കമായി വളര്‍ന്നു. മണിക്കൂറുകളോളം മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞില്ല. കോളനി വാസികളുടെ സംസ്‌കാരമില്ലായ്‌മയെന്ന പേരിലാണ് ഇപ്പോള്‍ പലരും ചര്‍ച്ചയായും വിവാദമായും വളര്‍ത്തുന്നത്.

കോട്ടയം അക്ഷരനഗരമാണ്. നല്ല വിവരവും വിദ്യാഭ്യാസവും പക്വതയും വിനയവുമെല്ലാം ഉള്ള ജനങ്ങളാണ് അവിടെയുള്ളതെന്ന വാദം അംഗീകരിക്കാം. അവര്‍ക്കിടയിലെ ഈ കോളനി നിവാസികള്‍ക്ക് ഭയപ്പാടുണ്ട്. ലോകമെമ്പാടും കോവിഡിനെ ഭീതിയോടെ കാണുമ്പോള്‍ ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന മുന്നറിയിപ്പുകളുണ്ടല്ലോ. കോവിഡിനെ കുറിച്ച് കരുതല്‍ വേണം. ജാഗ്രത പുലര്‍ത്തണം എന്നൊക്കെ. അത് മുട്ടമ്പലത്തുകാര്‍ ഓര്‍ത്തുപോയി. അതിനവരെ കുറ്റം പറയാന്‍ കഴിയുമോ ?

കോട്ടയം ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലില്‍ ഔസേപ്പ് ജോര്‍ജ്ജ് എന്ന 83 കാരന്‍ മരണപ്പെട്ട ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഔസേപ്പ് ജോര്‍ജ്ജ് ഉള്‍പ്പെട്ടിരുന്ന സഭയുടെ, വിശാലമായ സെമിത്തേരിയും കടന്നാണ് മുട്ടമ്പലത്തെ ശ്മശാനത്തിലെത്തിക്കുന്നതെന്നറിഞ്ഞപ്പോഴാണ് നാട്ടുകാരുടെ ആശങ്ക വളര്‍ന്നത്. ഈ ഒരു സാഹചര്യം ഉടലെടുക്കുമെന്ന് ചിന്തിക്കാന്‍ അധികൃതര്‍ക്ക് തോന്നാത്തത് വലിയ പിഴവുതന്നെയാണ്. അത് മറച്ചുവയ്‌ക്കാന്‍ കൗണ്‍സിലറെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും തദ്ദേശീയരായ പാവങ്ങളെ കേസില്‍പ്പെടുത്താനുമുള്ള ശ്രമം അങ്ങേയറ്റം അപലപനീയം തന്നെയാണ്.

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്നും മനുഷ്യത്വരഹിതമെന്നുമൊക്കെ ആക്ഷേപിക്കുന്നത് അതിരുകടന്നുപോയില്ലെ. കോവിഡ് പോലുള്ള രോഗബാധയൊന്നുമില്ലാതെ മരിച്ചവരോട് കാട്ടിയ ക്രൂരത എത്രയോ എണ്ണി പറയാനില്ലെ ? പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ ദിവസങ്ങള്‍ തന്നെ മൃതദേഹം സെമിത്തേരിയില്‍ കയറ്റാതിരുന്നിട്ടില്ലേ ? പോലീസും പട്ടാളവും തോക്കുമൊക്കെ ചൂണ്ടിയിട്ടും കൂസാതെ മൃതദേഹത്തെ തടയുന്ന കാഴ്ചയും കേരളത്തിലുണ്ടായിട്ടില്ലെ.

അക്ഷരനഗരിയുടെ സംസ്‌കാരം വലിയവായില്‍ വര്‍ത്തമാനം വിളമ്പുന്ന ഉയരവും വിദ്യാഭ്യാസവുമുള്ള വിവരംകെട്ടവര്‍ ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അടുക്കള പൊളിച്ച് ശവസംസ്‌കാരം നടത്തേണ്ടി വരുന്ന നാടാണിത്. എന്റെയും എന്റെ കുടുംബത്തിന്റെയും സഭയുടെയും സമുദായത്തിന്റെയുമെന്നുവേണ്ട ഏതെങ്കിലും ഒരു സ്ഥലം ശ്മശാനമില്ലാത്ത വിഭാഗത്തിന് നല്‍കാന്‍ തയ്യാറാകുന്നുണ്ടോ? അതാണ് മലയാളി.

തന്റെ പ്രദേശത്തെ ജനങ്ങളൊന്നടങ്കം ഭീതിയിലും ആശങ്കയിലും അലമുറയിടുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നിലപാട് ഒരു കൗണ്‍സിലര്‍ക്ക് സ്വീകരിക്കാനാകുമോ ? ടി.എന്‍. ഹരികുമാര്‍ എന്ന കൗണ്‍സിലര്‍ ചെയ്തത് കൊടിയ അപരാധമെന്ന് ചാര്‍ത്തിക്കൊടുക്കുന്നവര്‍ ആത്മപരിശോധന നടത്തുന്നതല്ലെ ഉചിതം?. അതല്ല കൗണ്‍സിലര്‍ക്കുവേണ്ടി കല്‍ത്തുറങ്കോ കുഴിമാടമോ ഒരുക്കണമെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍ ഹാ! കഷ്ടം.

കോട്ടയത്ത് കോവിഡ് വന്നു മരിച്ച വ്യക്തിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു, ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സംസ്‌കാരം തടഞ്ഞു എന്ന വാര്‍ത്ത ഒറ്റനോട്ടത്തില്‍ ആരിലും രോഷം ഉളവാക്കുന്നതാണ്. എന്നാല്‍, ഏതു കാര്യത്തിനും രണ്ടു വശം ഉണ്ടാകുമല്ലോ. ചില തല്പര കക്ഷികളും മാധ്യമങ്ങളും ഈ സംഭവത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ചുകാണിക്കുകയും മറു ഭാഗം തമസ്‌കരിക്കുകയും ചെയ്തു. നുണ പ്രചരിപ്പിക്കും പോലെ തന്നെ അപകടകരമാണ് യാഥാര്‍ഥ്യം മറച്ചു വയ്‌ക്കുന്നതും. ഫലത്തില്‍, സമൂഹത്തില്‍ ആശങ്കയുടെ വൈറസ് പടര്‍ത്തുന്നതും. കോട്ടയത്ത് സെമിത്തേരിയില്‍ സംസ്‌കാരം നടക്കാത്തതും ആലപ്പുഴയിലത് നടത്തുന്നതും കാണേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.