Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നൂതനമായ എക് മോ മെഡിക്കല്‍ സംവിധാനത്തിലൂടെ കിംസ്‌ഹെല്‍ത്തില്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:00 am IST
in Health

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക് മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.  

തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്‌ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അമിതരക്തസ്രാവത്തെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെ കിംസ്‌ഹെല്‍ത്തിലെത്തിക്കുകയായിരുന്നു.  

യുവതിയുടെ ഗര്‍ഭപാത്രത്തിനു ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോ. ഗിരിജാ ഗുരുദാസിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജിസ്റ്റുകളുടെ സംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ ഈ തകരാര്‍ പരിഹരിച്ചു. എന്നാലും  രക്തസമ്മര്‍ദ്ദം അതിവേഗം താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്തു. ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന സ്‌ട്രെസ്  കാര്‍ഡിയോ മയോപ്പതിയിലേയ്‌ക്ക് നീങ്ങിയ രോഗിയ്‌ക്ക് ഹൃദയാഘാത സാധ്യത ഏറുകയായിരുന്നു. ശക്തമായ മരുന്നുകളോടു പോലും പ്രതികരിക്കാതിരുന്ന യുവതിയുടെ വൃക്കകളടക്കമുള്ള ആന്തരികായവങ്ങളുടെ പ്രവര്‍ത്തനം വളരെ കുറയുകയും ചെയ്തു.  ഇതിനെത്തുടര്‍ന്നാണ് എക് മോ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിലയില്‍ പുരോഗതിയുണ്ടാവുകയും അണുബാധയുണ്ടാവുമെന്നുള്ളതുകൊണ്ട് നെഞ്ച് അടച്ച് എക് മോ മെഷീന്‍ കൈകളിലും കാലുകളിലും ഘടിപ്പിക്കുകയും ചെയ്തു. ആറാം ദിനം രോഗിയെ എക് മോയില്‍നിന്ന്  മാറ്റുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു.  

ഇതിനോടകം അന്‍പതിലേറെ എക് മോ ചെയ്തിട്ടുള്ള കിംസ്‌ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക് മോയിലെ  അന്താരാഷ്‌ട്ര നിലവാരമായ 70 ശതമാനം വിജയം കിംസ്‌ഹെല്‍ത്തിനുണ്ട്. ജീവന്‍ അപകടത്തിലായ അനവധി രോഗികള്‍ക്കാണ് കിംസ്‌ഹെല്‍ത്തില്‍ എക് മോയിലൂടെ തിരികെ ജീവിതത്തിലേയ്‌ക്ക് എത്താന്‍ സാധിച്ചത്. പാമ്പുകടിയേറ്റ കുട്ടി, ആത്മഹത്യയ്‌ക്കു ശ്രമിച്ച വ്യക്തി, ഒഴുക്കില്‍പെട്ട് മൃതപ്രായനായ ആള്‍ എന്നിവര്‍ ഇതില്‍പെടും.  

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം  ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക് മോ ഉപയോഗിക്കേണ്ടിവരുന്നതെന്ന് കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പുമേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. ശരീരത്തിനു പുറത്ത് ഹൃദയത്തിനും ശ്വാസകാശത്തിനും പ്രവര്‍ത്തിക്കാനുള്ള സഹായം നല്‍കുന്ന ഈ ചികിത്സയില്‍ രക്തം എക് മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രക്കാരിയായ യുവതിയെ രക്ഷിച്ച സംഘത്തില്‍ കാര്‍ഡിയാക് സര്‍ജന്‍മാരായ ഷാജി പാലങ്ങാടന്‍, വിജയ് തോമസ് ചെറിയാന്‍, കാര്‍ഡിയാക് അനസ് തെറ്റിസ്റ്റ്  സുഭാഷ്, കാര്‍ഡിയോളജിസ്റ്റ് ഹാഷിര്‍ കരീം, ഐഡി സ്‌പെഷലിസ്റ്റ് രാജലക്ഷ്മി, ഇന്റന്‍സിവിസ്റ്റുമാരായ ദീപക്, മുരളി, ഗൈനക്കോളജിസ്റ്റുമാരായ ഗിരിജ ഗുരുദാസ്, റോഷ്‌നി അമ്പാട്ട്, സജിത്ത് മോഹന്‍ എന്നിവരും പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സുമാര്‍ എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.