Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാര്‍ഗില്‍ ദിനം ഓര്‍മപ്പെടുത്തല്‍

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. ഓരോ ഭാരതീയന്റേയും മനസ്സില്‍ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന വാക്കാണിന്ന് കാര്‍ഗില്‍. കശ്മീരിലെ കാര്‍ഗിലില്‍ 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം. മാതൃരാജ്യത്തിന് വേണ്ടി അന്ന് ജീവത്യാഗം ചെയ്തത് 524 സൈനികര്‍. അന്തിമ വിജയം ഭാരതത്തിനായിരുന്നു. പാക്കിസ്ഥാന്‍ കയ്യടക്കിയ ഉയരങ്ങളിലെ ഔട്ട് പോസ്റ്റുകള്‍ ഭാരതം തിരിച്ചുപിടിച്ചു. അവിടെ നമ്മുടെ ത്രിവര്‍ണ പതാക പാറി. എ.ബി. വാജ്‌പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Jul 26, 2020, 03:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

”നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, നിങ്ങളുടെ നാളെക്കായി ഇന്ത്യന്‍ സൈന്യം എവിടെയാണ് പോരാടിയതെന്ന് ദയവായി കാണുക”, 2 രാജ്പുത്താന റൈഫിള്‍സിലെ ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍, തന്റെ പിതാവിന് അവസാന കത്തില്‍ എഴുതിയതാണിത്. ഇത് ടോലോലിങ്ങ്  മലമുകളിലെ ഉയരങ്ങളെ തിരിച്ചുപിടിക്കാന്‍ അന്തിമ ആക്രമണത്തിന് പോകുന്നതിനു തൊട്ടുമുമ്പായിരുന്നു. ഈ ഓപ്പറേഷനില്‍ മാത്രം ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പര്‍ ഉള്‍പ്പെടെ മൂന്ന് ഓഫീസര്‍മാരും, രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 18 സൈനികരും വീരമൃത്യു വരിച്ചു.

ഇന്ന് മിക്കവര്‍ക്കും പേരുകള്‍ പോലും ഓര്‍മ്മയില്ലാത്ത ചില ഒറ്റപ്പെട്ട മലകള്‍ തിരിച്ചു പിടിക്കാന്‍,  എങ്ങനെ ഭാരതസൈനികര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു? എവിടെയാണ് ഈ സ്ഥലം? 17,000 അടിക്ക് മുകളിലുള്ള ഉയരത്തില്‍, എല്ലാ രാത്രിയും മഞ്ഞുവീഴുകയും കൊടും തണുപ്പില്‍ ആയുധങ്ങള്‍ പോലും മരവിച്ച് പോകുന്ന സ്ഥലമാണിത്. ഇവിടെ നടന്ന പോരാട്ടത്തില്‍, കുറച്ച് നിമിഷങ്ങളോ മീറ്ററോ മാത്രമാണ് ജീവിതത്തെയും മരണത്തെയും വേര്‍തിരിക്കുന്നത്. അതിനാല്‍, ആത്യന്തിക ത്യാഗം നല്‍കേണ്ടിവരുമെന്ന് നന്നായി അറിഞ്ഞിരുന്നെങ്കിലും, നമ്മുടെ വീര സൈനികര്‍ മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചിനുംവേണ്ടി പോരാടിക്കൊണ്ടിരുന്നു. എത്രയെത്ര ഉദാഹരണങ്ങള്‍! 13 ജമ്മു കശ്മീര്‍ റൈഫിള്‍സിലെ യുവ റൈഫിള്‍മാന്‍ സഞ്ജയ് കുമാറിന്റെ ധൈര്യം അസാധാരണമായിരുന്നു. മഷ്‌കോ സെക്ടറിലെ ‘ഫ്‌ലാറ്റ് ടോപ്പ്’ പിടിച്ചെടുക്കുന്നതിനുള്ള തന്റെ പ്ലാറ്റൂണിലെ മുന്‍നിര അംഗമാകാന്‍ (സ്‌കൗട്ട്) അദ്ദേഹം സന്നദ്ധനായി. സഞ്ജയ്‌ക്കും സംഘത്തിനും ശത്രു ബങ്കറുകളും മെഷീന്‍ ഗണ്‍ പോസ്റ്റുകളും തിരിച്ചറിഞ്ഞ് അവയെ നിര്‍വീര്യമാക്കേണ്ടിയിരുന്നു. ഒരു ശത്രു മെഷീന്‍ ഗണ്‍ പോസ്റ്റ്, ബാക്കിയുള്ള ഇന്ത്യന്‍ സൈനികരെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്തതിനാല്‍, അത് തകര്‍ക്കാന്‍ റൈഫിള്‍മാന്‍ സഞ്ജയ് മുന്നോട്ട് പോകാന്‍ സന്നദ്ധനായി. ഇരുവശത്തും കുത്തനെയുള്ള പാറക്കൂട്ടങ്ങളുള്ള ഇടുങ്ങിയ വഴിയിലൂടെ അദ്ദേഹം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. മുന്നോട്ടുള്ള പ്രയാണത്തില്‍ രണ്ടു വെടിയുണ്ടകള്‍ ആണ് അദ്ദേഹത്തിനേറ്റത്.  പക്ഷേ ധീരനായ ആ സൈനികന്‍ മെഷീന്‍ ഗണിന്റെ സ്ഥാനത്ത് എത്തി, രണ്ട് പാക് സൈനികരെ വധിച്ചു. എന്നിട്ട് അദ്ദേഹം ഇതേ മെഷീന്‍ ഗണ്‍ എടുത്തു, അടുത്ത ബങ്കറില്‍ പോയി, മൂന്ന് പാക് സൈനികരെക്കൂടെ വധിച്ചു. ധീരനായ ആ റൈഫിള്‍മാന് രാജ്യത്തെ പരമോന്നത ധീര പുരസ്‌കാരം, ‘പരം വീര്‍ ചക്ര’നേരിട്ട് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം ബറ്റാലിയനിലെ മറ്റൊരു ‘പരം വീര്‍ ചക്ര’ ജേതാവ്, ധീരനായ ക്യാപ്റ്റന്‍ വിക്രം ബാത്രയ്‌ക്ക് ആ സൗഭാഗ്യം കിട്ടിയില്ല.

ഈ മഞ്ഞുമലകളില്‍ പോരാടുമ്പോള്‍ സൈനികര്‍ അവരുടേതായ ഒരു അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഉന്നയിക്കാറില്ല. ഒരു പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ യുദ്ധം ചെയ്തു. ബറ്റാലിക് സെക്ടറില്‍, പോയിന്റ് 5203 പിടിച്ചെടുക്കാന്‍ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ലഡാക്ക് സ്‌കൗട്ട്‌സ് എന്നിവരെ ചുമതലപ്പെടുത്തി. പാകിസ്ഥാന്‍ സൈനികര്‍ക്ക് ചലനങ്ങള്‍ എളുപ്പത്തില്‍ നിരീക്ഷിക്കാനായതിനാല്‍ പതിനഞ്ച് ഇന്ത്യന്‍ സൈനികര്‍ മാത്രമുള്ള ചെറിയ ടീമുകളായി മുന്നേറുകയായിരുന്നു. അതിനാല്‍, ആക്രമണത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി ഏകദേശം പത്ത് ദിവസമെടുത്തു. ആക്രമണത്തിന് മുന്നോടിയായി ഈ സൈനികര്‍ പകല്‍ പാറകള്‍ക്കടിയില്‍ ഉറങ്ങുകയും രാത്രിയില്‍ പതുക്കെ മലകയറുകയും ചെയ്തു. ഈ കാലയളവില്‍ അവര്‍ വെറും ശര്‍ക്കരയും കടലയും മാത്രമേ കഴിച്ചുള്ളൂ.  മലമുകള്‍ പിടിച്ചെടുത്തതിനു ശേഷം മാത്രമാണ് അവര്‍ പൂരിയും ഉരുളക്കിഴങ്ങും കഴിച്ചത്,  അതും നാലു ദിവസം പഴക്കമുള്ളതായിരുന്നു. താപനില മൈനസ് അഞ്ചിലും താഴെയായി കുറയുമ്പോള്‍ പൂരി പാറയേക്കാള്‍ കഠിനമാകും. പലതവണ അവര്‍ക്ക് മഞ്ഞ് ഉരുകിയ വെള്ളം കുടിക്കേണ്ടി വന്നു. ഇത് ശുദ്ധമായിരുന്നില്ല. മണ്ണെണ്ണയുടെയും, മരിച്ച സൈനികരുടെ രക്തത്തിന്റേയും ഗന്ധമുള്ള വെള്ളമായിരുന്നു. മാതൃരാജ്യത്തിനുവേണ്ടി പോരാടിയ സൈനികര്‍ കടന്നുപോന്ന അവസ്ഥകളായിരുന്നു ഇതെല്ലാം.

സൈനികരുടെ ഈ ധൈര്യവും ത്യാഗബോധവും എവിടെ നിന്ന് വരുന്നൂ? അത് അവരുടെ സ്വന്തം രാജ്യത്തോടുള്ള അഗാധമായ സ്‌നേഹത്തില്‍ നിന്നും, അവരുടെ ബറ്റാലിയനോടുള്ള കൂറില്‍ നിന്നുമാണ്. സൈനികരെ സംബന്ധിച്ചിടത്തോളം എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നത് അവരുടെ ധര്‍മ്മമാണ്, അവരുടെ മതമാണ്, അവരുടെ ജീവിതമാണ്. രാജ്യം ഇന്ന് മറ്റൊരു കാര്‍ഗില്‍ ദിനം ആഘോഷിക്കുന്നു. ധീരന്മാരായ 524 രക്തസാക്ഷികള്‍ക്ക് ഓരോ വര്‍ഷവും രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇന്ന് ഭാരതത്തിലെ ഓരോ പൗരനും ധീരരായ സൈനികരെയും അവരുടെ ത്യാഗത്തെയും അനുസ്മരിക്കുമ്പോള്‍, സൈനികരുടെ ത്യാഗത്തിന് യോഗ്യനായ ഒരു പൗരനായിരിക്കുന്നതിലൂടെ തങ്ങളുടെ ഏറ്റവും വലിയ പ്രണാമം അര്‍പ്പിക്കാന്‍ കഴിയും. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില, രക്തസാക്ഷികള്‍ അവരുടെ സ്വന്തം ജീവിതത്തിലൂടെ നല്‍കി കഴിഞ്ഞിട്ടുണ്ട്.

ഇന്ന് തങ്ങളുടെ ”ഭരണഘടനാ അവകാശങ്ങളെക്കുറിച്ച്” സംസാരിക്കുന്നത് ഒരു  ഹരമായി മാറുമ്പോള്‍, പൗരന്മാരായ നമുക്ക് ചില ”ഭരണഘടനാ കടമകള്‍” ഉണ്ടെന്ന കാര്യവും നാം ഓര്‍ക്കണം. നാം എല്ലായ്‌പ്പോഴും അത് ഓര്‍ക്കുന്നുവെങ്കില്‍, രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ ഒരിക്കലും പാഴാകില്ല!

    

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

India

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies