Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ അട്ടിമറി; ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നു സൂചന; ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്തു പറഞ്ഞ് വീണ്ടും എന്‍ഐഎ കത്ത്

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.

അനീഷ് അയിലം by അനീഷ് അയിലം
Jul 25, 2020, 12:01 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുമെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍. ഭീകരപ്രവര്‍ത്തന ബന്ധം സംശയിക്കുന്ന കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്‌ക്കു കൈമാറാതെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു.  

സെക്രട്ടേറിയറ്റിനുള്ളിലെ ജൂണ്‍ മാസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലേറ്റ് ക്യാമറാ സംവിധാനം നശിച്ചെന്ന് മറുപടി. അട്ടിമറി സാധ്യത മുന്നില്‍ കണ്ട സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയതോടെ സര്‍ക്കാര്‍ വെട്ടിലായി.  

മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എന്‍ഐഎ അന്വേഷണം എത്തുമെന്ന് ഉറപ്പായി. എന്നാല്‍ അതിനു മുമ്പു തന്നെ അട്ടിമറി നീക്കം ആരംഭിച്ചിരുന്നു.  ചീഫ് സെക്രട്ടറിയുടെ മുറിക്കു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി എന്‍ഐഎയ്‌ക്കു ലഭിച്ചാല്‍ പ്രതികളും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം വ്യക്തമാവും. തൊട്ടു പിന്നാലെയാണ് സിസിടിവി ക്യാമറയുടെ സ്വിച്ച് മിന്നലേറ്റു നശിച്ചതിന്റേയും അത് നന്നാക്കാന്‍ ശ്രമിക്കുന്നതിന്റേയും വിവരങ്ങള്‍  അസാധാരണ ഉത്തരവിലൂടെ പുറത്തു വന്നത്. രണ്ട് മാസത്തെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുവെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഈ നീക്കത്തിനു പിന്നില്‍. ശിവശങ്കറിന്റെ ഓഫീസിലേക്കുള്ള വഴിയുടെ അടക്കം ജൂണ്‍ മാസം മുതലുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ വ്യാഴാഴ്ച ആവശ്യപ്പെട്ടത്.  

എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിസിടിവി ഇടിമിന്നലില്‍ നഷ്ടപ്പെട്ടു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെത്തി അന്വേഷണം നടത്തി. ചീഫ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായി എന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആയിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.  

തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെ സ്വര്‍ണക്കടത്തിന് ഗൂഢാലോചന നടന്ന ദിവസങ്ങള്‍ എടുത്ത് പറഞ്ഞ് എന്‍ഐഎ കത്ത് നല്‍കി. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സിസിടിവിയിലേയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇതോടെ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിലായി. സെക്രട്ടേറിയേറ്റ് പരിസരത്തെ മുഴുവന്‍ സിസിടിവിയും കേടായി എന്ന് പറഞ്ഞാല്‍ കടുത്ത സുരക്ഷാവീഴ്ചയിലേക്ക് ആകും വിരല്‍ ചൂണ്ടുക. ഇതോടെ പതിമൂന്നു ദിവസത്തെ സെക്രട്ടേറിയറ്റിലെ മുഴുവന്‍ ദൃശ്യങ്ങളും നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.  

ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികള്‍ കേന്ദ്രീകരിച്ചാണ് നയതന്ത്രബാഗേജിലെത്തിയ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സ്വര്‍ണം വാങ്ങാനെത്തിയ ജലാലും റമീസും സമീപത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്തതും ഇതേ ദിവസങ്ങളിലാണ്. മാത്രമല്ല പ്രതികള്‍ ഒളിവില്‍ പോകുന്നതിന് മുമ്പ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതികള്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

Tags: Pinarayi Vijayanഎൻ‌ഐ‌എസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.