Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനുജിത്ത് ഇനി ദീപ്തമായ ഓര്‍മ

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു.

Janmabhumi Online by Janmabhumi Online
Jul 23, 2020, 04:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊട്ടാരക്കര: അവസാനമായി കിട്ടൂസ് അപ്പയുടെ മുഖത്തേക്ക് ഒന്നു നോക്കി. ഇല്ല, ആ പുഞ്ചിരി കാണുന്നില്ല. സാധാരണ ഉറങ്ങാറുള്ള അപ്പയുടെ മുഖമല്ലിത്. എന്തോ സംഭവിച്ചതായി മനസിലായതോടെ അവന്റെ കണ്ണുകള്‍ കലങ്ങി. മൂന്നുവയസുകാരന്‍ എഡ്വിന്റെ കരച്ചില്‍ കണ്ടപ്പോള്‍ കൂടിനിന്ന ഉറ്റവര്‍ക്കും വേദനയടക്കാനായില്ല. ഇരുമ്പനങ്ങാട് എന്ന നാടിന് മറക്കാനാകാത്ത ഓര്‍മകളും ഒരിക്കലും കാണാത്തവര്‍ക്ക് അവയവങ്ങളും സമ്മാനിച്ച് അനുജിത്ത് ഇന്നലെ തീനാളങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നു. ചിതയ്‌ക്ക് തീകൊളുത്തിയത് മകന്‍ എഡ്വിനായിരുന്നു. കൊട്ടാരക്കര ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങ്. കൊടിക്കുന്നില്‍ സുരേഷ് എംപി, അയിഷാപോറ്റി എംഎല്‍എ അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങിð പങ്കുകൊണ്ടു.

അവയവദാനത്തിന്റെ ഇതിഹാസം രചിച്ചാണ് അനുജിത്ത് യാത്രയായത്. അവയവദാന ശസ്ത്രക്രിയയ്‌ക്കുശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2.45ന് കുളക്കടയിലെ വീട്ടില്‍ അനുജിത്തിന്റെ ഭൗതികശരീരം എത്തിച്ചു. തുടര്‍ന്ന് 3.30ഓടെ എഴുകോണ്‍ ഇരുമ്പനങ്ങാടുള്ള കുടുംബ വീട്ടില്‍ എത്തിച്ചു. അനുജിത്തിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ മനസ്സു കാട്ടിയ പ്രിയ പത്‌നി പ്രിന്‍സി പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. മകന്‍ എഡ്വിന്‍ ചിതയ്‌ക്ക് തീകൊളുത്തുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച അനുജിത്ത് (27) ന്റെ നേത്രപടലങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് അവയവങ്ങളാണ് ദാനം ചെയ്തത്. അനുജിത്തിന്റെ ഹൃദയം, നേത്രങ്ങള്‍, വൃക്കകള്‍, കരള്‍, ചെറുകുടല്‍ എന്നിവ കൂടാതെ ഇരു കൈകളും ദാനം ചെയ്തിരുന്നു. 14ന് രാത്രി 10നായിരുന്നു അനുജിത്തിന്റെ ജീവന്‍ അപഹരിച്ച അപകടം നടന്നത്.  

അനുജിത്തിനെ ഒരുനോക്ക് കാണാന്‍ നിരവധി ആള്‍ക്കാര്‍ കാത്തുനിന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതുകാരണം എല്ലാവര്‍ക്കും ഒരുപോലെ വീട്ടില്‍ കയറാനും കാണാനുമുള്ള സൗകര്യമുണ്ടായില്ല. വീട്ടിലെത്തിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി അംഗമായ ഇരുമ്പനങ്ങാട് പബ്ലിക് ലൈബ്രറിയിð അനുജിത്തിലെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.  

അനുജിത്തിനെ കാണാനെത്തിയ സഹപാഠികളും ഈറനണിഞ്ഞ കണ്ണുകളോടെ അനുജിത്തിന്റെ കഴിവില്‍ വാചാലമായി. ചെറുപുഞ്ചിരിയോടെയല്ലാതെ അനുജിത്തിനെ കണ്ടിട്ടില്ലെന്നാണ് സുഹൃത്തായ പ്രേംചന്ദ് പറഞ്ഞത്. ബാക്കിയുള്ളവരുടെ സങ്കടങ്ങള്‍ സ്വന്തം സങ്കടമായി കണ്ട് അവരെ സഹായിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു അനുജിത്തെന്നും അദ്ദേഹം ഓര്‍മിക്കുന്നു. സുഹൃത്തുക്കള്‍ വരച്ച ചിത്രം ഇന്നലെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചായിരുന്നു ആദരവര്‍പ്പിച്ചത്.

Tags: death
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരച്ചിൽ നിർത്തുന്നില്ല : ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ തിളച്ച വെള്ളം ഒഴിച്ച് കൊലപ്പെടുത്തി

Entertainment

അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം ;രണ്ടാഴ്ചയിലേറെ പഴക്കം; നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ

Kerala

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

India

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

Kerala

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

പുതിയ വാര്‍ത്തകള്‍

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies