Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികള്‍ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കല്‍കെട്ടില്‍ വിള്ളല്‍ വീണ് ഒരു ഭാഗം തകര്‍ന്നു. പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 11:11 am IST
in Kozhikode
അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

അപകടാവസ്ഥയിലുള്ള കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍

മുക്കം: വര്‍ഷങ്ങളായി അപകടാവസ്ഥയിലുള്ള നോര്‍ത്ത് കാരശ്ശേരി- കൊടിയത്തൂര്‍ റോഡിലെ കോട്ടമുഴി പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കാരശ്ശേരി- കൊടിയത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മുപ്പത്തഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്. സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.  

പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുള്ള, പൊതുമരാമത്ത് വകുപ്പധികൃതര്‍, പോലിസ്, അഗ്‌നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അതിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പ്രതിഷേധിച്ചു. നേരത്തെ പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

പഴക്കം മൂലം പാലത്തിന്റെ അടിഭാഗത്തെ സ്ലാബ് പൊളിഞ്ഞ് കമ്പികള്‍ പുറത്തായിട്ടുണ്ട്. പാലത്തിന്റെ കരിങ്കല്‍കെട്ടില്‍ വിള്ളല്‍ വീണ് ഒരു ഭാഗം തകര്‍ന്നു. പാലത്തിനോട് ചേര്‍ന്ന് റോഡിന്റെ വശം ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. റോഡ് താഴുന്ന നിലയിലുമാണ്. പാലത്തിന്റെ ഒരു വശം ആഴമുള്ള ഇരുവഴിഞ്ഞിപ്പുഴയാണ്. അതിനാല്‍ വലിയ അപകട ഭീഷണിയാണ് ഇവിടെയുള്ളത്. ഇതിനെ തുടര്‍ന്ന് 2019 ഓഗസ്റ്റ് 30 മുതല്‍ കോട്ടമുഴി പാലം വഴിയുള്ള ബസ് സര്‍വിസുകളും ഭാരം കയറ്റിയ വാഹനങ്ങളും പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരോധിച്ചിരുന്നു. 

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഇത് കാറ്റില്‍പറത്തി വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ തുടങ്ങി. അതിനെതിരെ പിന്നീട് ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. രണ്ട് വര്‍ഷം മുന്‍പ് 4.95  കോടി രൂപ ചിലവഴിച്ച് നവീകരിച്ച  റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്.  ദിവസേന ചെറുതും വലുതുമായ നൂറിലധികം വാഹനങ്ങള്‍ പാലം വഴി കടന്നുപോകുന്നുണ്ട്. പ്രദേശത്തെയും മുക്കം ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നിരവധി സ്‌കൂള്‍ ബസുകളും പാലം വഴിയാണ് കടന്നു പോവുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ കൈവശമായിരുന്ന കല്‍വര്‍ട്ടായിരുന്നു ഇതെന്നും കഴിഞ്ഞ പ്രളയത്തില്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പാലം നിര്‍മാണത്തിന് അപേക്ഷ നല്‍കിയിരുന്നതായും പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് പറഞ്ഞു.  

Tags: kozhikodeBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.