Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിടപറഞ്ഞത് നായത്തോടന്‍ ശൈലിയുടെ നായകന്‍

കൊമ്പുകലാകാരന്‍ ചെങ്ങമനാട് അപ്പു നായര്‍ അനുസ്മരണം

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Jul 5, 2020, 05:40 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

മലയാളിക്കു സ്വന്തമായ വാദ്യകലാരംഗത്ത് സുഷിരവാദ്യമായ കൊമ്പുവാദനത്തില്‍ സ്വപ്രയത്നത്തിലൂടെയും ആത്മാര്‍ഥത നിറഞ്ഞ അവതരണത്തിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് ചെങ്ങമനാട് അപ്പു നായര്‍ എന്ന വാദ്യകേരളത്തിന്റെ അപ്പുവാശാന്‍. പഞ്ചവാദ്യത്തിലും മേളങ്ങളിലും  കൊമ്പ് വാദ്യത്തില്‍ കണിമംഗലം, മച്ചാട്, നായത്തോട്, വടക്കന്‍ എന്നീ ശൈലികളില്‍ നായത്തോടന്‍ ശൈലിയുടെ നായകനായിരുന്നു ആശാന്‍. എടയാക്കുടി  നാരായണന്‍ നായരുടേയും കോച്ചേരി ജാനകിയമ്മയുടേയും മകനായി നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരി ഗ്രാമത്തിലാണ് അച്ച്യുതന്‍ എന്ന അപ്പുനായര്‍ ജനിച്ചത്.  വാദനകലയുടെ സുകൃതമാകാനുള്ള ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. തുരുത്തിശ്ശേരി പ്രൈമറി സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയപ്പോള്‍ അത് നാദവൈഭവത്തിന്റെ നാലുകെട്ടിലേക്കുള്ളതാണെന്ന് ആരും കരുതിയില്ല. അന്നൊന്നും കൊമ്പിനെ പറ്റി ചിന്തിച്ചിട്ടുമുണ്ടായില്ല. ചെങ്ങമനാട്ട് ക്ഷേത്രത്തില്‍ അന്ന് നിത്യശീവേലി യുണ്ടായിരുന്നു. ചെണ്ടയും തിമിലയും കൊമ്പും താളവും ചേര്‍ന്ന് മൂന്ന് ശീവേലി. ചെങ്ങമനാട്ട് കുട്ടപ്പന്‍ മാരാരായിരുന്നു അടിയന്തിര മാരാര്‍. 14 വയസ്സായപ്പോള്‍ ചെങ്ങമനാട് മഹാദേവക്ഷേത്രത്തിലെ കൊമ്പ് അടിയന്തിരക്കാരനായിരുന്ന പിതാവിന്റെ കീഴില്‍ കൊമ്പ് വാദ്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 16-ാം വയസ്സില്‍ ചെങ്ങമനാട്ടപ്പന്റെ സന്നിധിയില്‍ അപ്പു അരങ്ങേറി. അന്നൊക്കെ തെക്കന്‍ കേരളത്തില്‍ കൊമ്പ് വാദനക്കാര്‍ കുറവായിരുന്നു. വൈപ്പില്‍ രാമന്‍നായര്‍, ഓടക്കാലി ശങ്കരന്‍ നായര്‍ എന്നിവരായിരുന്നു അന്നത്തെ പ്രധാന കൊമ്പുകാര്‍. തൃശൂരും പരിസരങ്ങളിലും അന്ന് മച്ചാട് അപ്പുനായരായിരുന്നു അമരക്കാരന്‍.  ഊരകം ശങ്കുണ്ണി നായരും മംഗലം ഗോവിന്ദന്‍ നായരും പതിയാന കൃഷ്ണന്‍ നായരും അറിയപ്പെടുന്ന കൊമ്പുകാരായിരുന്നു.  

ചെങ്ങമനാട്ടപ്പന്റെ എല്ലാ വിശേഷങ്ങള്‍ക്കും അപ്പുനായര്‍ പതിവായിരുന്നു. പതിന്നാലാം വയസ്സില്‍ ഉത്സവപ്പറമ്പുകളിലെ അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം മാറി. കുഴൂര്‍ നാരായണമാരാര്‍ക്കൊപ്പം കേരളത്തിന്റെ തെക്കും വടക്കും നടുക്കും വാദ്യരംഗത്ത് അപ്പുനായരും പങ്കെടുത്തു. കുഴൂരാശാന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടര്‍ന്നു. കുറേക്കാലം പാറക്കടവ് അപ്പുവും ഉണ്ടായിരുന്നു. കുഴൂരാശാന്റെ നിര്‍ദ്ദേശങ്ങളും ഓര്‍മപ്പെടുത്തലുകളും അപ്പുനായര്‍ ശിരസാവഹിച്ചു. ഗുരുനാഥന്‍ വൈപ്പില്‍ രാമന്‍നായര്‍ക്കും  കുഴൂര്‍ നാരായണമാരാര്‍ക്കുമൊപ്പം   അനവധി വേദികള്‍ പങ്കിട്ടു. അന്നത്തെ ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് പിതാവിന്റെ പാത തെരഞ്ഞെടുത്തതെങ്കിലും ആ തീരുമാനം സുഷിരവാദ്യത്തിന്റെയും ഭാഗ്യമാവുകയായിരുന്നു. അര്‍പ്പണബോധവവും കഠിന പരിശ്രമവും  സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്ന അപ്പുനായര്‍ വാദ്യരംഗത്തെ അതികായര്‍ക്കൊപ്പം അനവധി വേദികളില്‍ നിറസാന്നിധ്യമായി. പുഞ്ചിരിയും വിനയവുമാണ് അപ്പുനായരുടെ മുഖമുദ്ര. ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ കൊമ്പ് നിരയുടെ അമരക്കാരനായി. അപ്പുവാശാനും ശിഷ്യനായ ചെങ്ങമനാട് ശങ്കരനും പാറക്കടവ് അപ്പുവും ചേര്‍ന്നവതരിപ്പിച്ച കൊമ്പ്പറ്റ് പഴയ തലമുറയ്‌ക്ക് ഇന്നും മറക്കാനാവില്ല. അന്ന് നാല്‍പ്പതു മിനിറ്റായിരുന്നു ആ പറ്റ്. അന്നമനട സീനിയര്‍ പരമേശ്വരമാരാര്‍ നേതൃത്വം നല്‍കിയ  പഞ്ചവാദ്യശബ്ദലേഖനത്തിലെ പ്രധാന കൊമ്പുകാരനായിരുന്നു അപ്പുനായര്‍. ആകാശവാണിയിലൂടെ ആ നാദം അനവധി വര്‍ഷം അനുരണനമായി ശ്രോതാക്കളിലെത്തി. അനുകരണനീയമായ സ്വഭാവ മഹിമയും വിപുലമായ ശിഷ്യസമ്പത്തും കൈമുതലായ ഇദ്ദേഹം  സഹപ്രവര്‍ത്തകര്‍ക്കെല്ലാം അപ്പുവാശാനാണ്.

കാഹളത്തില്‍ നിന്നും കലയിലേക്കുള്ള കൊമ്പിന്റെ പരിണാമത്തില്‍ കൊമ്പുവാദനരംഗത്തെ മഹാമനീഷി മച്ചാട് അപ്പുനായര്‍ക്കൊപ്പം പ്രവര്‍ത്തികാനായത്  എന്നും മഹാഭാഗ്യമായാണ് അപ്പുനായര്‍ കണ്ടിരുന്നത്. ആറ് ദശകങ്ങള്‍ പിന്നിട്ട വാദ്യകലാസപര്യയില്‍ അപ്പുനായരില്ലാത്ത അരങ്ങുകള്‍ വിന്ധ്യഹിമാചലത്തിനപ്പുറവും ഇപ്പുറവും വിരളമായിരുന്നു.  തൃശൂര്‍ പൂരത്തിന് ആദ്യം ചെല്ലുമ്പോള്‍ പരിയാരത്ത് കുഞ്ഞന്‍ മാരാരുടെ മേളവും അന്നമനട പരമേശ്വര മാരാരുടെ പഞ്ചവാദ്യവുമാണ്. അപ്പുനായര്‍ കൊമ്പ് പ്രമാണിയായപ്പോള്‍ മേളത്തിന് പല്ലാവൂര്‍ അപ്പുമാരാരും പഞ്ചവാദ്യത്തിന് കുഴൂര്‍ നാരായണ മാരാരുമായിരുന്നു അമരക്കാര്‍. അന്നമനട, പള്ളത്താംകുളങ്ങര, എറണാകുളം, തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഊരകം, നെന്മാറ, കുറ്റിയങ്കാവ്, ഉത്രാളിക്കാവ് തുടങ്ങി വാദ്യകലയുടെ വിശേഷവേദികളിലെല്ലാം അപ്പുനായരുടെ കൊമ്പുവാദനവുമുണ്ടായി. കൊമ്പ് വാദ്യത്തിന്റെ കേദാരമായ മച്ചാട് മാമാങ്കത്തിനും

കൊമ്പ് നിരയെ നയിച്ചു. കുഴൂര്‍, അന്നമനട,പല്ലാവൂര്‍ എന്നിവര്‍ക്കൊപ്പവും വേദി പങ്കിട്ടു. ജീവിതശൈലിയിലും വാദനരീതികളിലും കണിശതയുടെ കാവലാളായ അപ്പുനായരെ തേടി അനവധി പുരസ്‌കാരങ്ങളെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വാദ്യകലാപുരസ്‌കാരമായ പല്ലാവൂര്‍ പുരസ്‌കാരം, വാദ്യലോകത്തിന്റെ വീരശൃംഖല, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്,  പാറമേക്കാവ് ദേവസ്വം സുവര്‍ണഹാരം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൂര്‍ണത്രയീശമുദ്ര,  പൊറത്തുവീട്ടില്‍ നാണുമാരാര്‍ ട്രസ്റ്റ് പുരസ്‌കാരം, ചാലക്കുടി നമ്പീശന്‍ പുരസ്‌കാരം, മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്നം പുരസ്‌കാരം, ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ വാദ്യകലാകേസരി പുരസ്‌കാരം, അന്നമനട ത്രയം സ്മൃതിപുരസ്‌കാരം, ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്‌കാരം എന്നിവ ഇതില്‍ ചിലതുമാത്രം. ചെങ്ങമനാട് ശങ്കരന്‍,നായത്തോട് മോഹനന്‍, ചിറ്റൂര്‍ അയ്യപ്പന്‍, നായത്തോട് ശശി തുടങ്ങി അനവധി ശിഷ്യരുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹണിട്രാപ്പ്: യുവതി വിളിച്ച ഉടനെ ചെന്ന യുവാവിന് നാലര ലക്ഷം രൂപയും ഔഡി കാറും നഷ്ടപ്പെട്ടു

Kerala

ഇടുക്കിയിൽ മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു: പുഴകളിൽ ജലനിരപ്പ് ഉയരും

India

അതി തീവ്ര മഴയിൽ ഡൽഹി നഗരം വെള്ളത്തിനടിയിൽ: നൂറിലധികം വിമാനങ്ങൾ തടസ്സപ്പെട്ടു

Health

ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം

Health

ഗോ​ത​മ്പ് ഒ​രു മാ​സം ഉ​പേ​ക്ഷി​ച്ച രോ​ഗി​ക​ളിൽ പൊ​ണ്ണ​ത്ത​ടി​യും ഷു​ഗ​റും അ​തി​ശ​യ​ക​ര​മായ രീ​തി​യിൽ കു​റ​ഞ്ഞ​താ​യി പഠനം!

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍, യോജിപ്പുള്ള മുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട്

പുതിയ കോവിഡ് വകഭേദം ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും വ്യാപനശേഷിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊച്ചി തീരത്തിനടുത്തെ കപ്പൽ അപകടം: കപ്പൽ ഉയർത്താനുള്ള ശ്രമം തുടരുന്നു

പുതിയ കോവിഡ് വകഭേദം ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും കൂടുതല്‍ വ്യാപനശേഷിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies